Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഹിസ്ബുള്ളയുടെ നെഞ്ചത്ത് ആണിയടിച്ച് മസൂദ് പെസെഷ്‌കിയാന്‍;ഇറാനില്‍ അധികാരം പിടിച്ച ഈ നേതാവ് തന്ത്രശാലി,പരമോന്നത നേതാവിന്റെ എല്ലാ തന്ത്രങ്ങളും പൊളിഞ്ഞടുങ്ങി,സയീദ് ജലീലിനെ വെട്ടി പ്രസിഡന്റ് പദമേറിയ മസൂദ് ചില്ലറക്കാരനല്ല

06 JULY 2024 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ

മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..

ഇറാന്‍ പരമോനന്ത നേതാവ് ആയത്തുള്ള അലിഖമനേയിയുടെ സകല കണക്ക് കൂട്ടലുകളും ഞെട്ടിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് മസൂദ് പെസഷ്‌കിയാന്‍. ഖമനേയിയുടെ ശിങ്കിടി സഈദ് ജലീലിയെ പരാജയപ്പെടുത്തിയാണ് അധികാരം പിടിച്ചത്. ടെഹ്‌റാനില്‍ പറന്നിറങ്ങി മൊസാദ് ചാരന്മാര്‍. പുതിയ പ്രസിഡന്റിന്റെ നീക്കങ്ങള്‍ അറിയാനാണ് പ്ലാന്‍. സിഐഎയുടെ കണ്ണും ഇറാനില്‍. അമേരിക്ക ഭയപ്പെട്ടത് സംഭവിച്ചില്ല അതിന്റെ ആശ്വാസത്തിലാണ് ബൈഡന്‍. കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നത് ഹിസ്ബുള്ളയ്ക്കാണ്. ഇസ്രയേലുമായ് എപ്പോള്‍ വേണമെങ്കിലും കൊടും യുദ്ധം അതിന്റെ വക്കിലാണ് ഹിസ്ബുള്ള. സയീദ് ജലീല്‍ വിജയിക്കുമെന്നാണ് ഹിസ്ബുള്ള കണക്ക് കൂട്ടിയത്. സയീദ് ജയിച്ചിരുന്നുവെങ്കില്‍ ഹിസ്ബുള്ളയുടെ പദ്ധതികല്‍ നടപ്പായേനേ.

പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ എല്ലാ നീക്കങ്ങളും പൊളിഞ്ഞു. ഇബ്രാഹിം റെയ്‌സിക്ക് പിന്‍ഗാമിയേയാണ് ഖമേനി തെരഞ്ഞത്. എന്നാല്‍ പെസഷ്‌കിയാന്‍ ഖമേനിക്ക് ചെക്കുവെച്ചു. റെയ്‌സി പകിതിക്ക് വെച്ചുപോയ പല പദ്ധതികള്‍ ഉണ്ട്. ഇസ്രയേലിന്റെ സര്‍വ്വനാശം, ഇറാന്റെ ആണവായുധ ശക്തി വര്‍ദ്ധിപ്പിക്കു ഇറാനെ മതത്തിന്റെ ചട്ടക്കൂടില്‍ തളയ്ക്കുക. പക്ഷെ പരിഷ്‌കരണവാദിയായ നേതാവാണ് പെസഷ്‌കിയാന്‍. ഖമേനിയും കരുതിയത് സയീദ് അധികാരമേറുമെന്നാണ്. രാജ്യത്തെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രതിനിധിയാണ് പരാജയപ്പെട്ട സയീദ്. യാഥാസ്ഥിതികവാദിയായ സയീദ് കടുത്ത പാശ്ചാത്യ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇറാന്റെ ആണവ ചര്‍ച്ചകളില്‍ സജീവമായിരുന്നു 58കാരനായ സയീദ്. സുരക്ഷാ മേഖലയില്‍ വിവിധ ഉന്നത പദവികള്‍ വഹിച്ചു. ജലീലിന് ഇറാനിലെ കടുത്ത വിശ്വാസികളുടെ സമൂഹങ്ങള്‍ക്കിടയില്‍ ശക്തമായ പിന്തുണയുണ്ട്. ഭരണകൂടത്തോടുള്ള കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. ആദ്യ റൗണ്ടില്‍ വോട്ട് ചെയ്യാതിരുന്നവര്‍ ജലീലിയെ പ്രസിഡന്റാകുന്നത് തടയാന്‍ ഇത്തവണ വോട്ട് രേഖപെപ്പടുത്തിയിരുന്നു. ജലീലിയുടെ വിജയത്തോടെ ഇറാന്‍ പുറം ലോകവുമായി കൂടുതല്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നും ഇറാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുമെന്നുമായിരുന്നു അവര്‍ ഭയപ്പെട്ടിരുന്നത്. സയീദ് ജയിച്ചിരുന്നുവെങ്കില്‍ റെയ്‌സിക്ക് പകരക്കാരന്‍ ആയേനേ. പശ്ചിമേഷ്യയിലെ ഭീകര സംഘങ്ങളെയെല്ലാം പാലൂട്ടി വളര്‍ത്തിയേനേ. കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചു.

ഇറാന്‍ ആഭ്യന്തര മന്ത്രാലയം വിജയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഡോ പെസെഷ്‌കിയന്റെ അനുയായികള്‍ ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും തെരുവിലിറങ്ങി ആഘോഷങ്ങള്‍ നടത്തിയിരുന്നു. ഭൂരിഭാഗവും യുവാക്കള്‍ അടങ്ങിയ അദ്ദേഹത്തിന്റെ അനുയായികള്‍ തെരുവില്‍ നൃത്തം ചെയ്യുകയും പച്ചക്കൊടികള്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്റെ കുപ്രസിദ്ധമായ സദാചാര പോലീസിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് അദ്ദേഹം. ഇറാനില്‍ ഐക്യവും ഒത്തുചേരലും ഉണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം ലോകത്തില്‍ നിന്നുള്ള ഇറാന്റെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പാശ്ചാത്യ ഉപരോധങ്ങള്‍ ലഘൂകരിക്കുന്നതിന് പകരമായി ഇറാന്‍ ആണവ പരിപാടി നിയന്ത്രിക്കാന്‍ സമ്മതിച്ച 2015 ലെ ആണവ കരാര്‍ പുതുക്കുന്നതിന് പാശ്ചാത്യ ശക്തികളുമായി ചര്‍ച്ചകള്‍ നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

ജൂണ്‍ 28 ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും 51 ശതമാനത്തിലേറെ വോട്ടുകള്‍ നേടാനാകാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പെസെഷ്‌കിയന്‍ അനുയായികളുടെ വിജയാഹ്ലാദ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2008 മുതല്‍ തബ്രിസില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഹാര്‍ട്ട് സര്‍ജനായ മസൂദ് പെസഷ്‌കിയാന്‍. പരിഷ്‌കരണവാദിയായ ഇദ്ദേഹം മുന്‍ ആരോഗ്യ മന്ത്രിയാണ്. 2022ലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം സ്വീകരിച്ച നടപടികള്‍ക്കെതിരെ 69കാരനായ മസൂദ് രംഗത്തെത്തിയിരുന്നു. ആഗോള തലത്തില്‍ രാജ്യം ഒറ്റപ്പെടുന്നത് ഒഴിവാക്കാന്‍ യു.എസുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും ക്രിയാത്മകമായ ബന്ധത്തിനും അദ്ദേഹം ആഹ്വാനം ചെയ്യുന്ന വ്യക്തിയാണ്.

ഫല പ്രഖ്യാപനത്തിന് ശേഷം, വോട്ട് ചെയ്തവര്‍ക്കും പിന്തുണച്ചവര്‍ക്കും പെസസ്‌കിയാന്‍ നന്ദിയറിയിച്ചു. 'ഞങ്ങള്‍ എല്ലാവരിലേക്കും സൗഹൃദത്തിന്റെ കരം നീട്ടും. നമ്മള്‍ എല്ലാവരും ഈ രാജ്യത്തെ ജനങ്ങളാണ്. എല്ലാവരേയും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കണം,' അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഖമേനിക്കുള്ള ഉഗ്രന്‍ മറുപടി കൂടി ആയിരുന്നു ഈ വാക്കുകള്‍. അദ്ദേഹത്തിന് മുന്നിലുള്ള ചുമതല വളരെ ബുദ്ധിമുട്ടാണ്. ഒരു വശത്ത്, പരിഷ്‌ക്കരണവാദികളായ വോട്ടര്‍മാരുടെ പ്രതീക്ഷകള്‍ അദ്ദേഹം കൈകാര്യം ചെയ്യണം, മറുവശത്ത്, തന്റെ നയങ്ങള്‍ നിലവിലെ അവസ്ഥയെ തകര്‍ക്കാന്‍ പോകുന്നില്ലെന്ന് ഇറാനിലെ രാഷ്ട്രീയ സ്ഥാപനത്തിനും അദ്ദേഹം ഉറപ്പാക്കേണ്ടതുണ്ട്.

ടെഹ്‌റാന്‍ ആസ്ഥാനമായുള്ള ഇറാന്‍ അഫയേഴ്‌സ് അനലിസ്റ്റും ഫാര്‍സ് മീഡിയ ഫാക്യുട്ട്‌ലിയിലെ പ്രൊഫസറുമായ മൊസ്റ്റാഫ ഖോഷ്‌ചെഷ്ം പറയുന്നത്, പെസെഷ്‌കിയന്‍ പ്രസിഡന്‍സിക്ക് കീഴിലുള്ള ഇറാന്റെ വിദേശ നയത്തിന്റെ കാര്യം വരുമ്പോള്‍ തന്ത്രപരമായ മാറ്റങ്ങളല്ല, തന്ത്രപരമായ മാറ്റങ്ങളല്ല താന്‍ പ്രതീക്ഷിക്കുന്നത്. ഇറാന്‍ വിദേശനയം തീരുമാനിക്കുന്നത് മുഴുവന്‍ സ്ഥാപനമാണ്, കൂടുതലും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ്, അവിടെ ഗവണ്‍മെന്റിന്റെയും സായുധ സേനയുടെയും ഇറാന്റെ പരമോന്നത നേതാവിന്റെയും പാര്‍ലമെന്റിന്റെയും പ്രതിനിധികളുണ്ട്,' അദ്ദേഹം അല്‍ ജസീറയോട് പറഞ്ഞു. സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ബോഡി ആയതിനാല്‍, അതിന് ഏറ്റവും വലിയ പങ്ക് ഉണ്ട്. അതിനാല്‍, അടിസ്ഥാനപരമായി, തന്ത്രപരമായി പറഞ്ഞാല്‍, ഇറാന്റെ വിദേശനയം അതേപടി തുടരുമെന്ന് നമുക്ക് പറയാം, എന്നാല്‍ തന്ത്രപരമായി അത് വ്യത്യസ്തമായിരിക്കും. ദിശ ഒന്നുതന്നെയാണ്, എന്നാല്‍ വേഗത വ്യത്യസ്തമായിരിക്കും.'

തന്ത്രശാലിയാണ് പെസഷ്‌കിയാന്‍ ഒരേസമയം ഖമേനിയേയും ജനങ്ങളേയും കൈയ്യിലെടുത്താണ് അദ്ദേഹം സംസാരിക്കുന്നത്. തന്റെ ജീവിതശൈലിയില്‍ താന്‍ ഒരു യാഥാസ്ഥിതികനാണെന്നും എന്നാല്‍ നയങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ഒരു പരിഷ്‌കരണവാദിയാണെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെ, നയങ്ങളുടെ കാര്യത്തില്‍ താന്‍ ഒരു പരിഷ്‌കരണവാദിയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു, എന്നിരുന്നാലും, വിപ്ലവ തത്വങ്ങളോടും പരമോന്നത നേതാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടും താന്‍ വിശ്വസ്തനാണെന്ന്. രാജ്യത്തെ രാഷ്ട്രീയ ഇസ്ലാമിക സ്ഥാപനങ്ങളുടെ കാതല്‍ വെല്ലുവിളിക്കാന്‍ താന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വിപ്ലവത്തിന് വേണ്ടിയുള്ള ആളാണ്, അത്തരം കാര്യങ്ങളില്‍ ഇറാന്റെ നിലപാടിനെ അദ്ദേഹം പ്രതിരോധിക്കുന്നു. എന്നാല്‍, പരിമിതമായ സ്വാതന്ത്ര്യത്തില്‍ നിന്ന്, പ്രത്യേകിച്ച് ഇറാനിലെ യുവാക്കളെ ശ്വാസംമുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു, ജനാധിപത്യത്തിന്റെ ഒരു പ്രത്യേക മാതൃകയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. സാമൂഹിക നീതി, തുല്യ അവകാശങ്ങള്‍, രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടം എന്നിവയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (6 minutes ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (44 minutes ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (54 minutes ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (56 minutes ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (1 hour ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (1 hour ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (1 hour ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (2 hours ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (2 hours ago)

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി  (2 hours ago)

തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...  (2 hours ago)

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (2 hours ago)

പഹൽഗാം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  (2 hours ago)

Malayali Vartha Recommends