തുരങ്ക വാതിൽ ചവിട്ടി തുറന്ന് ബന്ദികൾ പുറത്തേക്ക്...! ഉടമ്പടിയുടെ ആദ്യഘട്ടം നടപ്പാക്കി 16 ദിവസത്തിനുശേഷം, ബന്ദികളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദേശം...ദോഹയിലെ പ്രാരംഭ ചര്‍ച്ച വിജയമാകുകയാണ്...

ഖത്തറിൽ നടന്ന ചർച്ചയിൽ ഏതാണ്ട് വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്ന ചില സൂചനകളാണ് പുറത്തു വരുന്നത്. ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധത്തിന് ഉടൻ ഒരു അറുതി വരും .എന്ന് തീരുമെന്നുള്ള ചോദ്യം ബാക്കിയാക്കി ഗാസയിൽ യുദ്ധം തുടരുമ്പോൾ സന്തോഷകരമായ വാർത്തയാണ് എത്തുന്നത്. ഗാസയില്‍ സമാധാനം എത്തിയേക്കും. വെടിനിര്‍ത്തലിന് വഴിയൊരുക്കി ഇസ്രയേല്‍ ബന്ദികളെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച വിജയത്തിലേക്ക്. അമേരിക്കന്‍ നിര്‍ദ്ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചു. കരാര്‍ ഒപ്പിടും മുന്‍പേ സ്ഥിരം വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിക്കണമെന്ന സുപ്രധാന ആവശ്യം ഒഴിവാക്കാനും ഹമാസ് സമ്മതിച്ചു. ഇതാണ് പശ്ചിമേഷ്യയില്‍ പ്രതീക്ഷയാകുന്നത്.
ഗാസായുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഉടമ്പടിയുടെ ആദ്യഘട്ടം നടപ്പാക്കി 16 ദിവസത്തിനുശേഷം ബന്ദികളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദേശം.ഘട്ടം ഘട്ടമായ വെടിനിര്‍ത്തലിനു യുഎസ് വച്ച വ്യവസ്ഥകള്‍ക്കാണ് ഹമാസ് പ്രാഥമിക അംഗീകാരം നല്‍കിയത്. പകരം 6 ആഴ്ച നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിനിടെ ചര്‍ച്ചകളിലൂടെ സ്ഥിരം വെടിനിര്‍ത്തലിലേക്ക് എത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിലാവും സമാധാനശ്രമം ആരംഭിക്കുക. ദോഹയിലെ പ്രാരംഭ ചര്‍ച്ച വിജയമാകുകയാണ്. ഗാസ യുദ്ധം അവസാനിപ്പിക്കാനായി ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവരുടെ മധ്യസ്ഥതയില്‍ നടന്ന കഴിഞ്ഞ 2 ചര്‍ച്ചകളിലും ഹമാസ് വച്ച സ്ഥിരം വെടിനിര്‍ത്തല്‍ ആദ്യം എന്ന വ്യവസ്ഥ ആയിരുന്നു പ്രതിസന്ധിയായത്. ഇത് ഇസ്രയേല്‍ അംഗീകരിച്ചില്ല.ദോഹയിലെ പ്രാരംഭ ചര്‍ച്ചകള്‍ക്കുശേഷം മൊസാദ് തലവന്‍ ഇസ്രയേലിലേക്കു മടങ്ങി.
അടുത്തയാഴ്ച ചര്‍ച്ച തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കി. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പേ സമാധാനക്കരാറിലെത്തുകാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ലക്ഷ്യം. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലില്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും. സഹായവിതരണത്തിന് അവസരമൊരുക്കും. ഈ കാലയളവില്‍ ഹമാസ്-ഇസ്രയേല്‍ ചര്‍ച്ചകളിലൂടെ രണ്ടാം ഘട്ടത്തില്‍ ബന്ദികളെ മോചിപ്പിക്കാന്‍ ധാരണയുണ്ടാക്കും.ഇസ്രയേല്‍ ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. ഇതിനിടെ സ്ഥിരം വെടിനിര്‍ത്തല്‍ ചര്‍ച്ചയും ആരംഭിക്കും. ഈ വ്യവസ്ഥയിലാകും ഇനി ചര്‍ച്ച തുടങ്ങുക. ആറാഴ്ചനീളുന്ന ആദ്യ വെടിനിര്‍ത്തല്‍ ഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് ഹമാസ് സന്നദ്ധത അറിയിച്ചതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. അതിനിടെ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38,098 ആയി.കരാറിൻ്റെ രണ്ടാം ഘട്ടം പരോക്ഷ ചർച്ചകൾ തുടരുന്നിടത്തോളം, മധ്യസ്ഥർ താൽക്കാലിക വെടിനിർത്തൽ, മാനുഷിക സഹായം വിതരണം,
ഇസ്രായേൽ സൈനികരെ പിൻവലിക്കൽ എന്നിവ ഉറപ്പുനൽകുമെന്ന് യുഎസ് നിർദ്ദേശം ഉറപ്പാക്കുന്നുവെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു.യുഎസിൻ്റെ പിന്തുണയോടെ അറബ് മധ്യസ്ഥരുടെ ശ്രമങ്ങൾ ഇതുവരെ വെടിനിർത്തൽ അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടു, ഇരുപക്ഷവും തടസ്സത്തിന് പരസ്പരം കുറ്റപ്പെടുത്തുന്നു.ഏത് കരാറും യുദ്ധം അവസാനിപ്പിക്കുകയും ഗാസയിൽ നിന്ന് ഇസ്രായേൽ പൂർണമായി പിൻവാങ്ങുകയും ചെയ്യണമെന്ന് ഹമാസ് പറയുന്നു,അതേസമയം 2007 മുതൽ ഗാസ ഭരിക്കുന്ന ഹമാസിനെ ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധത്തിൽ താൽക്കാലിക വിരാമങ്ങൾ മാത്രമേ സ്വീകരിക്കൂ എന്ന് ഇസ്രായേൽ പറയുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ യു.എസും ചേർന്നുനടത്തിയ ചർച്ചകളിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. ചർച്ചകൾ അടുത്തയാഴ്ചയും തുടരും.
നവംബറിലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുൻപ് ഇസ്രയേലും ഹമാസും തമ്മിൽ ഉടമ്പടിയുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ബൈഡൻസർക്കാർ. യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38,098 ആയി.അഭയാർത്ഥി ക്യാംപായി പ്രവർത്തിച്ചിരുന്ന സ്കൂളിലേക്ക് ഇസ്രയേൽ വ്യോമാക്രമണം. 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസാ സ്ട്രിപ്പിലെ സ്കൂളിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. നസ്റത്ത് അഭയാർത്ഥി ക്യാംപിന് നേരെ ആക്രമണമുണ്ടായപ്പോൾ ഇവിടെയുണ്ടായിരുന്നവർ അഭയം തേടിയ സ്കൂൾ ആണ് ആക്രമിക്കപ്പെട്ടത്. തിരക്കേറിയ ചന്തയ്ക്ക് സമീപമുള്ള സ്കൂളിന്റെ മുകൾ നിലകളാണ് ആക്രമിക്കപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ ബിബിസിയോട് പ്രതികരിക്കുന്നത്. ഏഴായിരത്തിലേറെ പേരാണ് ഈ സ്കൂളിൽ അഭയം തേടിയിരുന്നതെന്നാണ് ബിബിസി റിപ്പോർട്ട്.
വ്യോമാക്രമണത്തിൽ കുട്ടികൾ അടക്കമുള്ളവർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം.നാലാമത്തെ തവണയാണ് ഇത്തരത്തിൽ സ്കൂളിന് നേരെ ഇസ്രയേൽ വ്യോമാക്രമണമുണ്ടാവുന്നതെന്നാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്. കൊല്ലപ്പെട്ടവരിൽ മാധ്യമ പ്രവർത്തകരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 7ന് ശേഷമുണ്ടായ ആക്രമണങ്ങളിൽ നൂറിലേറെ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സ് വിശദമാക്കുന്നത്. അതേസമയം സ്കൂളിന് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ സേന വിശദമാക്കി. സാധാരണക്കാർക്ക് അപകടമുണ്ടാകാതിരിക്കാനുള്ള നടപടികൾ ശേഖരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഹമാസ് തീവ്രവാദികൾ സ്കൂളിൽ ഒളിഞ്ഞാവളമാക്കിയിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടുള്ളത്. നിരവധി സ്കൂളുകളും യുഎൻ സാഹചര്യങ്ങളുമാണ് യുദ്ധം തുടങ്ങിയ ശേഷം 1.7 മില്യൺ ജനങ്ങൾ അഭയസ്ഥാനമാക്കിയിട്ടുള്ളത്. സമാനമായ രീതിയിൽ ജൂൺ മാസത്തിൽ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ 35 പേരാണ് കൊല്ലപ്പെട്ടത്.
ജനങ്ങളെ നിരന്തരമായി പുതിയ അഭയകേന്ദ്രങ്ങൾ കണ്ടെത്തി മാറ്റേണ്ട സ്ഥിതി ഉരുത്തിരിഞ്ഞിരിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ പാലസ്തീൻ അഭയാർത്ഥികൾക്കു വേണ്ടിയുള്ള ഏജൻസി ഡയറക്ടർ ഫിലിപ്പെ ലസ്സാരിനി അറിയിച്ചു.തെക്കൻ ഗാസയിൽ ബോംബാക്രമണം നടക്കുന്നതിനാൽ ഇസ്രയേൽ വീണ്ടും ആളുകളെ ഒഴിപ്പിക്കുകയാണ്.ഖാൻ യൂനിസിലും റഫയിലും ഉള്ളവർ യൂറോപ്യൻ ഗാസ ഹോസ്പിറ്റൽ ഉൾപ്പെടെ കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. രണ്ടരലക്ഷം പലസ്തീൻകാരോടാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഹമാസ് വീണ്ടും സംഘടിക്കുന്നത് ഒഴിവാക്കാനുള്ള പോരാട്ടത്തിലേക്കു മാത്രമായി യുദ്ധം ഒതുക്കുമെന്നാണ് ഇസ്രായേൽ പറയുന്നതെങ്കിലും ഇപ്പോഴും സിവിലിയന്മാരാണ് കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിൽ കുട്ടികളും സ്ത്രീകളുമാണ് ഭുരിഭാഗവും.അതെസമയം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഹമാസ്. ഇനിയും വർഷങ്ങളോളം യുദ്ധം ചെയ്യാൻ തങ്ങൾക്ക് സാധിക്കുമെന്നാണ് അവരുടെ പക്ഷം. ഇതിനിടെ ചെങ്കടലിൽ ഹൂതികളുടെ കപ്പലാക്രമണങ്ങളും സജീവമാണ്. യുഎസ്, യുകെ, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട 4 കപ്പലുകൾ ആക്രമിച്ചതായി കഴിഞ്ഞദിവസം അവർ പ്രസ്താവിച്ചിരുന്നു.
https://www.facebook.com/Malayalivartha




















