ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന...ഡെപ്യൂട്ടി മന്ത്രി ഇഹാബ് അൽ-ഗുസൈനും കൊല്ലപ്പെട്ടതായി റിപ്പോർട്ട്... ഒരു മന്ത്രിയെ തന്നെ കൊലപ്പെടുത്തിയെന്ന് തെളിയിക്കുമ്പോൾ ഞെട്ടലോടെ ലോകം...

മൂന്ന് മാസം കൂടി കഴിഞ്ഞാൽ ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരു വർഷമാവും .ഇത്രയും മാസങ്ങൾക്കിടയിൽ ജീവൻ പോയവരുടെയും ബന്ധുക്കളെയും മക്കളെയും സഹോദരങ്ങളെയും നഷ്ട്ടപെട്ടവരുടെയും സ്വന്തമായി ഒരു വീട് ഇല്ലാതെ വഴിൽ കിടന്നുറങ്ങുന്നവരുടെയും എല്ലാം കണക്കാക്കുകൾ എത്രയെന്ന് ആർക്കും കൃത്യമായി അറിയില്ല. മരണ സംഖ്യാ അരലക്ഷത്തോട് അടുക്കാൻ ഇനി അധികം നാളില്ല. അപ്പോഴും യുദ്ധം എന്നവസാനിക്കും എന്നുള്ളത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി തുടരുകയാണ് . അതിനിടയിലാണ് ചെറിയ സമാധാനം തരുന്ന വാർത്തയെത്തിയത് .പലസ്തീനിലെ ഗാസയില്‍ നടക്കുന്ന മനുഷ്യക്കുരുതിക്ക് അറുതി വന്നേക്കും. സമാധാന ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന് സൂചന. ഹമാസും ഇസ്രായേലും തമ്മിലുള്ള സമാധാന കരാര്‍ വൈകാതെ നിലവില്‍ വരുമെന്നാണ് വിവരം.
പക്ഷെ ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ എൻക്ലേവിൽ ഹമാസ് നിയമിച്ച തൊഴിൽ ഡെപ്യൂട്ടി മന്ത്രി ഇഹാബ് അൽ-ഗുസൈനും കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പലസ്തീൻ യുദ്ധത്തിൽ ആദ്യമായിട്ട് ഒരു മന്ത്രിയെ കൊലപ്പെടുത്തി എന്നുള്ള വാർത്തകൾ ഇപ്പോൾ പുറത്തു വരികയാണ്. പലസ്തീൻ മന്ത്രി ഇഹാബ് അൽ-ഗുസൈനെയാണ് കൊല്ലപ്പെടുത്തിയിരിക്കുന്നത്. ലോകമാകെ ഇപ്പോൾ വൈറലായ ഒരു വാർത്തയാണ്.ഇസ്രായേലിന്റെ അക്രണമണം, അത് അവരെ സംബന്ധിച്ചിടത്തോളം യുദ്ധത്തിന്റെ കാഠിന്യവും അവരുടെ പോരാട്ടവീര്യവും ലോകത്തിനു മുമ്പിൽ ഒരു മന്ത്രിയെ തന്നെ കൊലപ്പെടുത്തിയെന്ന് തെളിയിക്കുമ്പോൾ പലസ്തീനെ സംബന്ധിച്ചിടത്തോളം അവരുടെ തൊഴിൽസഹമന്ത്രിയയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
യുദ്ധത്തിന്റെ 275 മത്തെ ദിവസമാണ് ജൂലൈ 7 . പലസ്തീന് ലഭിച്ച ഒരു വൻ തിരിച്ചെടി തന്നെയാണ് ഇത്. ഭീകരരെ മാത്രമല്ല ഇസ്രായെൽ വധിക്കുന്നത് പലസ്തീൻരെ മന്ത്രിയെ വരെ കൊലപ്പെടുത്തിയിരിക്കുന്നു. സാധാരണ ഗവൺമെന്റിന്റെ പ്രതിനിധികൾ ഏറ്റവും സുരക്ഷിതമായ രഹസ്യ കേന്ദ്രങ്ങളിൽ ഇരുന്ന യുദ്ധം ടെയ്യുകയും, ഉത്തരവുകൾ കൊടുക്കുകയും ചെയ്യുകയാണ് പതിവ്. യുദ്ധത്തിൽ ഗവൺമെന്റിന്റെ പ്രതിനിധികളും ഇത്തരം ഭരണാധികാരികളും ഒക്കെ കൊലപ്പെടുത്താൻ വളരെ അത്യപൂർവ്വം ആയിട്ടുള്ള കാര്യമാണ് അവരൊക്കെ രഹസ്യം ആയിട്ടുള്ള കേന്ദ്രങ്ങളിൽ ഇരുന്ന യുദ്ധം നയിക്കുകയായിരുന്നു. മന്ത്രി കൊല്ലപ്പെട്ടു എന്ന് പറയുമ്പോൾ എത്ര ദുർബലമാണ് പലസ്തീന്റെ പ്രതിരോധം ഹമാസിന്റെ വ്യക്തമാക്കുന്നത് കൊല്ലപ്പെട്ടപ്പോൾ തന്നെ എത്രമാത്രം പലസ്തീനും ദുർബലമാണ് എന്ന് മനസ്സിലാക്കി.
എന്നിട്ടും യുദ്ധം എന്തുകൊണ്ട് അവസാനിപ്പിക്കുന്നില്ല. ഇസ്രായോലിന്റ ബന്ദികളെ എന്തുകൊണ്ട് വിട്ടുകൊടുക്കുന്നില്ല. യുദ്ധത്തിന് വഴിത്തിരിവുണ്ടാകും. അമേരിക്ക അടക്കമുള്ള രാജ്യങ്ങളും ഇസ്രായേലിനെ മുന്നോട്ടു ഒരു യുദ്ധത്തിലേക്ക് കൊണ്ടുപോകുവാൻ വിലക്കുന്ന നടപടികൾ ഉണ്ടാകും.പക്ഷെ കഴിഞ്ഞ ദിവസം ഖത്തറിൽ ഹമാസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം സന്തോഷം നല്‍കുന്നതാണ്. ഇസ്രായേല്‍ പ്രതിനിധികള്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ദോഹയില്‍ നിന്ന് മടങ്ങി.ഖത്തര്‍ തലസ്ഥാനമായ ദോഹ തന്നെയാണ് ഇസ്രായേല്‍-പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് വേദിയാകുന്നത്. അമേരിക്കയും ഈജിപ്തും സമാധാനം പുലരാന്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ, ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും ഇതില്‍പ്പെടുമെന്നാണ് വിവരം.
ഇസ്രായേലില്‍ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു. ബന്ദിളെ വിട്ടയക്കുവാൻ വലിയ ചർച്ചകളാണ് 275 ദിവസമായിട്ടും നടക്കുന്നത്. അവരുടെ രാജ്യത്ത് കേറി പിടിച്ചുകൊണ്ടുപോയ അവരുടെ പൗരന്മാരെ വിട്ടുകൊടുക്കണം എന്ന് പറയുമ്പോൾ 275 ദിവസവും കുത്തിയിരുന്ന് ഇത്തരത്തിൽ ഏറ്റവും വലിയ പ്രവർത്തിയും ഭീകരാക്രമണം നടത്തുമ്പോൾ ആണ് യുദ്ധം അവസാനിക്കാത്തത് , ഹമാസിനെ സംബന്ധിച്ചിടത്തോളംഅവരുടെ രാജ്യത്ത് നിന്ന് പിന്മാറി സമാധാനപൂർണമായിട്ടുള്ള ഒരു നാളുകൾ അവർക്ക് വേണം ഇനിയൊരു യുദ്ധം ഇസ്രായേൽ അധിനിവേശം ഉണ്ടാവുകയില്ല എന്നാണ് ന്യായം, അത് അംഗീകരിക്കുകയില്ല.തങ്ങളുടെ രാജ്യത്ത് കയറിയാണ് ആദ്യം യുദ്ധം തുടങ്ങിയത് ഇനിയൊരു യുദ്ധം ഇത്തരത്തിൽ ഉണ്ടാകാതിരിക്കാൻ യുദ്ധം നടത്തിയ ഭീകര സംഘടന ഉന്മൂലനം ചെയ്യുക എന്നത്.
ഹമാസിനെ നശിപ്പിക്കുക, അത് ആദ്യം തന്നെ തീരുമാനിച്ചതാണ്,ഇത്തരം നിലപാടുകൾ സ്വീകരിക്കുമ്പോഴാണ് യുദ്ധത്തിന് ഒരു വിരാമം ഉണ്ടാകാതെ പോകുന്നത്. ഏറ്റവും പുതിയ വിവരങ്ങള്‍...അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച സമാധാന നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിര്‍ദേശങ്ങളോട് ഹമാസ് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടില്‍ മാറ്റം വന്നിരുന്നില്ല. ഇതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണം.ഹമാസിനെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ ആക്രമണം തുടങ്ങിയത്. ഇതുവരെ ഇക്കാര്യത്തില്‍ ഇസ്രായേല്‍ വിജയം കണ്ടിട്ടില്ല. ഇതാണ് ആക്രമണം നിര്‍ത്തിവയ്ക്കുന്നതില്‍ നിന്ന് നെതന്യാഹുവിനെ പിന്തിരിപ്പിക്കുന്നത്. ഇസ്രായേല്‍ സൈന്യവും സര്‍ക്കാരും രണ്ടു തട്ടിലാണ് എന്ന വിവങ്ങളും പുറത്തുവന്നിരുന്നു. മാത്രമല്ല, ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതും നെതന്യാഹുവിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.
ഇസ്രായേലിന്റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണ് എന്നാണ് ഹമാസിന്റെ രണ്ട് നേതാക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ തങ്ങള്‍ യുദ്ധം നിര്‍ത്തുകയുള്ളൂ എന്ന നിബന്ധനയില്‍ അയവ് വരുത്താന്‍ ഹമാസ് തയ്യാറായിട്ടുണ്ട് എന്നാണ് പുതിയ വിവരം.ഖത്തറിനെയാണ് ഹമാസ് തങ്ങളുടെ നിലപാട് അറിയിച്ചിട്ടുള്ളതത്രെ.ഹമാസിന്റെ തടവിലുള്ള ഇസ്രായേല്‍ പൗരന്മാരെ വെടിനിര്‍ത്തലിന്റെ ഭാഗമായി വിട്ടയച്ചേക്കും. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ മേധാവിയും ഉന്നത ഉദ്യോഗസ്ഥരുമാണ് ദോഹയിലെത്തി. ഹമാസുമായി പരോക്ഷ ചര്‍ച്ചയാണ് നടത്തിയത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഇവര്‍ ടെല്‍ അവീവിലേക്ക് മടങ്ങി. ചര്‍ച്ചയുടെ ഉള്ളടക്കം നെതന്യാഹുവിനെ അറിയിക്കും. ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
മൂന്ന് ഘട്ടങ്ങളായിട്ടാണ് വെടിനിര്‍ത്തല്‍ പൂര്‍ണമായി നിലവില്‍ വരിക. ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. വെടി നിര്‍ത്തല്‍ സംബന്ധിച്ച പ്രഖ്യാപനം ഖത്തറില്‍ നടക്കുമെന്നാണ് വിവരം.അതേസമയം, ടെല്‍ അവീവ്-ജറുസലേം ഹൈവെ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. യുദ്ധം നിര്‍ത്തണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഇസ്രായേലിലെ പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നു.
https://www.facebook.com/Malayalivartha
























