Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...


പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..


പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..

ഇറാനില്‍ നിന്നും ഭീകരസംഘം ഹമാസ് കൂട്ടത്തില്‍ക്കയറി;ആള്‍ബലം കൂട്ടാന്‍ ഹമാസ് നടത്തിയ നീക്കത്തില്‍ കലിതുള്ളി ഇസ്രയേല്‍,ടെഹ്‌റാന്‍ തീക്കളിക്ക് നില്‍ക്കരുതെന്ന് ജൂതപ്പടയുടെ മുന്നറിയിപ്പ്,അല്‍ഖസം ബ്രിഗേഡ്‌സിനെ തുടച്ച് നീക്കിയിരിക്കുമെന്ന് ഐ ഡി എഫിന്റെ വെല്ലുവിളി

09 JULY 2024 08:07 PM IST
മലയാളി വാര്‍ത്ത

More Stories...

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ

മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ആള്‍ബലം കുറഞ്ഞ് ഹമാസ്. പോര്‍ക്കളത്തില്‍ ടാങ്കുകള്‍ ഇറക്കി ജൂതപ്പട ഇരച്ചുകേറുന്നു. ഹമാസ് ഒരുവഴിക്കൂടെ നന്നാക്കിയെടുക്കുന്ന തുരങ്കങ്ങള്‍ പൊളിച്ചടുക്കി ഐഡിഎഫ് നക്ഷത്രം എണ്ണിക്കുന്നു. ഇതോടെ ഹമാസ് സൈനിക ബലം കൂട്ടാന്‍ കുതന്ത്രം പയറ്റുന്നു. ഇറാനില്‍ നിന്നും ഹിസ്ബുള്ള ഹൂതി സംഘങ്ങളില്‍ നിന്ന് ഭീകരരെ കടത്തുന്നുവെന്ന വിവരങ്ങള്‍ പുറത്ത് വരുന്നു. ഇറാന്‍ തീക്കളിക്ക് നില്‍ക്കരുതെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. യുദ്ധത്തിനിടയില്‍ ആയിരക്കണക്കിന് സൈനികരെ റിക്രൂട്ട് ചെയ്തതായി ഹമാസ് തന്നെ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇറാന്‍ ലബനന്‍ യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്തുവെന്ന വാര്‍ത്ത നിഷേധിക്കുന്നു.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടയില്‍ ആയിരക്കണക്കിന് സൈനികരെ റിക്രൂട്ട് ചെയ്തതായി ഹമാസ്. സൈനികശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹമാസ് പുതിയ സൈനികരെ റിക്രൂട്ട് ചെയ്തത്. ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധത്തിനിടയില്‍ ആയിരക്കണക്കിന് പുതിയ സൈനികരെ റിക്രൂട്ട് ചെയ്യാനും ഐ.ഡി.എഫിനെതിരെ ശക്തമായ ആക്രമണം തൊടുത്തുവിടാനും തങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ് അബു ഉബൈദ പറഞ്ഞത്.

ഹമാസിന്റെ 24 ബ്രിഗേഡുകളും പ്രതിരോധ വിഭാഗങ്ങളും ചേര്‍ന്ന്, ബെയ്റ്റ് ഹനൂന്‍ മുതല്‍ റഫ വരെ ഒമ്പത് മാസത്തോളം പോരാടിയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ പൗരന്മാരെ കുരുതികൊടുത്തുകൊണ്ട് ഫലസ്തീനികളെ ഇല്ലാതാക്കാനും അധികാരത്തില്‍ തുടരാനുമാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ലോകം മനസിലാക്കിയെന്നും അബു ഉബൈദ ചൂണ്ടിക്കാട്ടി. ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വിജയിക്കുന്നതില്‍ ഇസ്രയേലിന്റെ പരാജയം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മറച്ചുവെക്കുകയാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

അതേസമയം ഗസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് തിങ്കളാഴ്ച നടന്ന ചര്‍ച്ചകള്‍ക്കിടെ നെതന്യാഹു വെടിനിര്‍ത്തല്‍ പ്രമേയം തടസപ്പെടുത്തിയെന്നും ഹമാസ് പറഞ്ഞു. ഇസ്രയേലിന്റെ ഇത്തരം നടപടികളില്‍ തീരുമാനമെടുക്കാന്‍ മധ്യസ്ഥ രാജ്യങ്ങളോട് ഹമാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രയേലി സൈന്യത്തിന്റെ ആക്രമണത്തില്‍ 38,150 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 87,800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഭക്ഷണം, ശുദ്ധജലം, പോഷകാഹാരം തുടങ്ങിയവയുടെ അഭാവമാണ് കുട്ടികളുടെ മരണത്തിന് കാരണമാകുന്നത്. പലസ്തീന്‍ ജനതയില്‍ ഹമാസിനെ പിന്തുണക്കുവ്വ വലിയ ഒരു വിഭാഗം ഉണ്ട്. എന്നാല്‍ അവരില്‍ നിന്നല്ല റിക്രൂട്ടിങ് നടന്നിരിക്കുന്നതെന്ന വാദം മുറുകുന്നു. കാരണം ഗാസയില്‍ ഹമാസിനെതിരായി ജനം അണിനിരക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതുമാത്രമല്ല, ഇസ്രയേല്‍ ആക്രമണം എടുത്തുചാട്ടമായിപ്പോയി എന്ന് ഹമാസിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഗാസയില്‍ ഹമാസിനെതിരായി ജനം അണിനിരക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചില വീഡിയോകള്‍ കുറച്ചുമുമ്പ് തന്നെ വൈറലായിരുന്നു. ഇപ്പോള്‍ പരസ്യമായി പറയാനും തുടങ്ങിയിരിക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതുമാത്രമല്ല, ഇസ്രയേല്‍ ആക്രമണം എടുത്തുചാട്ടമായിപ്പോയി എന്ന് ഹമാസിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാര്‍ താമസിക്കുന്ന തിരക്കേറിയ തെരുവുകളിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ ബന്ദികളെ താമസിപ്പിച്ചതിനും സിവിലിയന്‍ മേഖലയില്‍ നിന്ന് റോക്കറ്റുകള്‍ തൊടുക്കുന്നതിനുമെതിരെ പരസ്യമായി പറഞ്ഞുതുടങ്ങിയിരിക്കുന്നു ജനം. വണ്ടി വലിക്കുന്ന കഴുതകള്‍ക്ക് ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ പേരിട്ടിട്ടുണ്ട് ചിലര്‍. എന്നിട്ട് നീട്ടിവിളിക്കും. ഹമാസ് തങ്ങളെ തകര്‍ത്തുവെന്നും ദൈവം അവരുടെ ജീവനെടുക്കട്ടെ എന്നും ശപിക്കുന്നവര്‍ക്ക് വേറെയും ഒരാരോപണമുണ്ട്.'ഒക്ടോബര്‍ ഏഴിന്റെ ആക്രമണം ഇസ്രയേലിന് അനുഗ്രഹമായിരുന്നു' എന്നാണത്.

ഇപ്പോഴും ഹമാസിനോട് കടുത്ത കൂറുള്ളവരുണ്ട്. എതിര്‍ക്കുന്നവരെല്ലാം മനസ് തുറക്കണമെന്നുമില്ല. പക്ഷേ ഹമാസിലെ തന്നെ നേതാക്കളില്‍ ഒരാള്‍ ബിബിസിയോട് മനസ് തുറന്നു. തങ്ങള്‍ക്ക് പിന്തുണ കുറഞ്ഞു എന്ന തിരിച്ചറിവാണ് അയാള്‍ പങ്കുവച്ചത്. ജനങ്ങളുടെ ഇടയില്‍ മാത്രമല്ല. സംഘടനയ്ക്കുള്ളിലുമുണ്ട് അതൃപ്തര്‍ എന്ന് ചുരുക്കം. അതിലൊരാളിന്റെ വാക്കുകള്‍ അനുസരിച്ച് 'ഇസ്രയേല്‍ ആക്രമണം ഭ്രാന്തന്‍ എടുത്തുചാട്ടമായിരുന്നു'. സൈനിക തയ്യാറെടുപ്പുകള്‍ കൃത്യം. പക്ഷേ, ഗാസയിലെ ജനങ്ങളെ രക്ഷിക്കാന്‍ ഒന്നും ചെയ്തില്ല എന്നാണയാള്‍ പറഞ്ഞത്. ജിവിച്ചിരുന്നാല്‍ കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ ഗാസ വിടുമെന്നും കൂട്ടിചേര്‍ക്കന്നു. മറ്റൊരു വശത്ത് ഇസ്രയേല്‍ ആക്രമണത്തിലെ കൊടുംക്രൂരതകള്‍. ഇരുവശത്ത് നിന്നും എല്ലാം ഏറ്റവുവാങ്ങേണ്ടി വരുന്നത് സാധാരണക്കാരായ ഗാസക്കാര്‍.

ഹമാസിനെ പണ്ടും ഗാസ മുഴുവനായും പിന്തുണച്ചിരുന്നില്ല. അവസാനം നടന്ന തെരഞ്ഞെടുപ്പില്‍, 2006 ല്‍ ഹമാസ് വിജയിച്ചത് 24 ല്‍ 15 സീറ്റില്‍ മാത്രമാണ്. പലസ്തീന്‍ അഥോറിറ്റിയുമായി തെറ്റിയ ഹമാസ് പിന്നെ ഗാസ മുഴുവന്‍ പിടിച്ചെടുക്കുകയായിരുന്നു. ഗാസക്ക് പുറത്ത് ഒന്നും നഷ്ടപ്പെടാതെ, എസി മുറികളിലിരിക്കുന്നവരാണ് ഹമാസിനെ പിന്തുണക്കുന്നതെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. പക്ഷേ വെസ്റ്റ് ബാങ്കിലെ സംഘടന നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഹമാസിന് തന്നെയാണ് ഇപ്പോഴും പിന്തുണ. ഹമാസിന്റെ പ്രചാരണ വീഡിയോകള്‍ പതിവായിറങ്ങുന്നുണ്ട്. പക്ഷേ, ഇസ്രയേലിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോരുന്ന വീഡിയോ അവരുടെ കുടുംബാംഗങ്ങള്‍ പുറത്തുവിട്ടതോടെ അത് 'അനിസ്ലാമികം' എന്ന വിമര്‍ശനവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം ഒരു സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. യുദ്ധശേഷം ഗാസ ആര് ഭരിക്കുമെന്നതില്‍ ഗാസയില്‍ തന്നെ ഇതിനകം അഭിപ്രായഭിന്നതകള്‍ രൂപപ്പെട്ടിരിക്കുന്നു. അത് തീരുമാനിക്കുന്നത് ആരായാലും പൊതുജനാഭിപ്രായം കൂടി കണക്കിലെടുക്കേണ്ടിവരും. അല്ലെങ്കില്‍ ഒരാഭ്യന്തരകലാപമായിരിക്കും പിന്നെയുണ്ടാവുക. അത്രത്തോളം സഹിച്ചുകഴിഞ്ഞു ഹമാസിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കില്ലാത്ത സാധാരണക്കാരായ ഗാസക്കാര്‍.

ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രഗേഡ്‌സ് വിഡിയോകളിലും ?ഗ്രാഫിറ്റിയിലും ശത്രുക്കളെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന ചുവന്ന വിപരീത ത്രികോണ ചിഹ്നം നിരോധിച്ച് ജര്‍മന്‍ പാര്‍ലമെന്റ്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ചുവന്ന ത്രികോണം നരോധിക്കാന്‍ അടിയന്തര പ്രമേയം കൊണ്ടുവരികയായിരുന്നു. ഈ ചിഹ്നം ജൂതര്‍ക്കും ഇസ്രായേലിന്റെ സുരക്ഷക്കും സ്വാതന്ത്ര്യത്തിനും പ്രതിജ്ഞാബദ്ധരായ ജനങ്ങള്‍ക്കും ഭീഷണിയാണെന്നും പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇത് നരോധിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളായ ഗ്രീന്‍സ്, ലെഫ്റ്റ്, എ.എഫ്.ഡി എന്നിവ പ്രമേയത്തെ എതിര്‍ത്തു.

യൂറോപ്പില്‍ ഏറ്റവുമധികം ഫലസ്തീനികള്‍ താമസിക്കുന്ന സ്ഥലമാണ് ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിന്‍. ഒക്ടോബര്‍ ഏഴിന് ശേഷം നിരവധി തവണ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ നിരോധിക്കുകയും നിരവ?ധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്നവരാണ് ജര്‍മന്‍ സര്‍ക്കാര്‍. ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ ഫ്രീ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവിട്ട ബെര്‍ലിന്‍ മേയറെയും മറ്റു ഇസ്രായേല്‍ അനുകൂല അക്കാദമിക് വിദഗ്ധരെയും രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ട് ചുവന്ന ത്രികോണ ആകൃതിയിലുള്ള ചിഹ്നം സമരക്കാര്‍ ഉപയോഗിച്ചിരുന്നു. ഫലസ്തീന്റെ പതാകയിലുള്ള ത്രികോണ ചിഹ്നമാണ് അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ഉപയോഗിക്കുന്നതെന്ന് ചിലര്‍ വാദിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (3 minutes ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (17 minutes ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (38 minutes ago)

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (39 minutes ago)

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി  (42 minutes ago)

തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...  (44 minutes ago)

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (50 minutes ago)

പഹൽഗാം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  (52 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ച  (1 hour ago)

പൊലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ച് ആദ്യ വനിതാ ഡിജിപി  (1 hour ago)

  തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും  (1 hour ago)

യുവാവിന്റെ അവസ്ഥ അതിദയനീയം  (1 hour ago)

ദേ കൈ അനങ്ങുന്നു..! മരിച്ചെന്ന് കരുതി ചാക്കിൽ കെട്ടി പോസ്റ്റുമോർട്ടം ടേബിളിൽ 40% പൊള്ളൽ..രക്ഷപ്പെട്ട് കണ്ണൻ  (1 hour ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (2 hours ago)

Malayali Vartha Recommends