കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയുടെ മറ്റൊരു നടുക്കുന്ന ഉദാഹരണം..അഭയാര്‍ത്ഥി ക്യാമ്പില്‍ ഫുട്‌ബോള്‍ കളിക്കുന്ന കുരുന്നുകള്‍ക്ക് നേരെ.. ഇസ്രായേല്‍ ബോംബ് വര്‍ഷം...

ഇസ്രായേൽ ഹമാസ് യുദ്ധം നിർത്തുവാനായിട്ട് രാജ്യങ്ങൾ തമ്മിലുള്ള കരാർ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ് . പക്ഷെ ചർച്ചകൾ അവിടെ നടക്കുമ്പോഴും യുദ്ധം തുടങ്ങിയ നാൾ മുതൽ അവിടെ അനുഭവിക്കുന്നത് സാധാരണക്കാരായിട്ടുള്ള ജനങ്ങൾ ആണ് . ഇപ്പോഴും നിരവധി നിരപരാധികളായിട്ടുള്ള പ്രദേശ വാസികൾ അവിടെ മരിച്ചു വീണു കൊണ്ട് ഇരിക്കുകയാണ് . അതിൽ പിഞ്ചു കുഞ്ഞുങ്ങൾ വരെയുണ്ട് എന്നുള്ളതാണ് ഏവരുടെയും കരളലിയിപ്പിക്കുന്നത്. ഇപ്പോൾ കണ്ണില്‍ ചോരയില്ലാത്ത ഇസ്രായേലി ക്രൂരതയുടെ മറ്റൊരു നടുക്കുന്ന ഉദാഹരണം കൂടി.ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് വേദന ഉള്ളിലൊതുക്കി
അഭയാര്‍ത്ഥി ക്യാമ്പില്‍ ഫുട്‌ബോള്‍ കളിക്കുന്ന കുരുന്നുകള്‍ക്ക് നേരെയായിരുന്നു ഇന്നലത്തെ ഇസ്രായേല്‍ ബോംബ് വര്‍ഷം. ഫുട്ബാള്‍ കളിക്കുകയായിരുന്ന കുഞ്ഞുങ്ങളും അത് കണ്ടുകൊണ്ടിരുന്ന മുതിര്‍ന്നവരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. 31 പേരാണ് കണ്ണുചിമ്മി തുറക്കുന്നതിനിടയില്‍ പിടഞ്ഞുവീണ് മരിച്ചത്.ഇസ്രായേല്‍ സേന വീടുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിന് സമീപം അബ്ബാസന്‍ പട്ടണത്തിലെ അല്‍-അവ്ദ സ്‌കൂളില്‍ അഭയം പ്രാപിച്ചവരായിരുന്നു ഇവര്‍. സ്‌കൂള്‍ മുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു മുന്നറിയിപ്പില്ലാതെ ആക്രമണം. 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കാണികളിലൊരാള്‍ ഫുട്ബാള്‍ കളി മൊബൈലില്‍ പകര്‍ത്തുന്നതിനിടെയായിരുന്നു മിസൈല്‍ പതിച്ചത്. കളിമുറ്റം ചോരക്കളമായി മാറുന്നത് ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞുങ്ങളും സ്ത്രീകളും പ്രാണവേദനയാല്‍ നിലവിളിക്കുന്നതും കുഞ്ഞുശരീരങ്ങള്‍ മുറ്റത്താകെ ചിതറിക്കിടക്കുന്നതും ഇതിലുണ്ട്. നൂറുകണക്കിന് സാധാരണക്കാര്‍ കൂട്ടംകൂടിയിരിക്കുന്നതിനിടെയാണ് അത്യുഗ്രശബ്ദത്തില്‍ സ്‌ഫോടനം നടക്കുന്നത്.ആക്രമണത്തില്‍ തന്റെ നിരവധി ബന്ധുക്കളെ നഷ്ടപ്പെട്ടതായി ഒരു ഫലസ്തീന്‍ ബാലന്‍ ‘അല്‍ ജസീറ’ ചാനലിനോട് പറഞ്ഞു.നിരവധി കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇനിയും ഏത് നിമിഷവും ആക്രമണം സംഭവിക്കാമെന്നുള്ള ഭയത്തിലാണ് ഓരോരുത്തരും ഓരോ നിമിഷവും അവിടെ തള്ളി നീക്കുന്നത്.
https://www.facebook.com/Malayalivartha
























