ഗാസയിൽ ആഞ്ഞടിച്ച് ഇസ്രായേൽ; ഷെജയ്യയിൽ ഇസ്രായേലിനു സമ്പൂർണ്ണ വിജയം .. എത്രയും വേഗം മുഴുവൻ പലസ്തീനികളോടും ഗാസ വിട്ടുപോകാനുള്ള അന്ത്യ ശാസനം നൽകി IDF..

ഗാസയിൽ ആഞ്ഞടിച്ച് ഇസ്രായേൽ .എത്രയും വേഗം മുഴുവൻ പലസ്തീനികളോടും ഗാസ വിട്ടുപോകാനുള്ള അന്ത്യ ശാസനം നൽകി IDF . ഹമാസിന്റെ അവസാന ശ്വാസവും മധ്യ ഗാസയിൽ നിലച്ചു എന്നും ഈ ഭൂമിയിൽ ഇനി ഹമാസ് ഇല്ലെന്നും ഇസ്രായേൽ സൈന്യം... ഗാസയിലെ ഭൂമി ഒന്നര കിലോമീറ്റർ ദൂരം സ്ഫോടനത്തിൽ ഉയർന്ന് പൊങ്ങി എന്നും ജൂത പടയുടെ നില്പ് തന്നെ ഭയമുണ്ടാക്കുമെന്നും ആണ് ഗാസയിൽ നിന്നുള്ള റിപ്പോർട് .
ഹമാസുൾപ്പടെയുള്ള പലസ്തീൻ തീവ്രവാദഗ്രൂപ്പുമായി നടത്തുന്ന പോരാട്ടത്തിനൊടുവിൽ ഹമാസിന്റെ തലച്ചോറും, പ്രധാന ഭീകര താവളവും ആയ ഷെജയ്യയിൽ ഇസ്രായേലിനു സമ്പൂർണ്ണ വിജയം ഉണ്ടായിരിക്കുകയാണ്. എട്ട് പ്രധാന തീവ്രവാദ തുരങ്കങ്ങൾ തകർക്കാനായി നടത്തിയ സ്ഫോടനത്തിൽ ഭൂമി പിളർക്കുന്ന ശബ്ദമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങിയത്. ഇസ്രയേല്‍ അതിര്‍ത്തികള്‍ ഭേദിച്ചു വന്ന ഹമാസ് പോരാളികളോടുള്ള പ്രത്യാക്രമണത്തോടെയാണ് യുദ്ധത്തിന് തുടക്കമായത്. പിന്നീട് ഉഗ്ര പോരാട്ടമായിരുന്നു ലോകം കണ്ടത്. ഗാസ ലക്ഷ്യമിട്ട് ഇസ്രേയേലില്‍ നിന്ന് മിസൈലുകളും ബോംബര്‍ വിമാനങ്ങളും ആകാശത്തു വട്ടമിട്ടു പറന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്ന് തോന്നിയ സകല സ്ഥലങ്ങളിലും ഇസ്രയേല്‍ ബോംബിട്ടു, മിസൈല്‍ വര്‍ഷിച്ചു. നൂറു കണക്കിന് പേരാണ് ഓരോ ദിവസവും ഗാസയില്‍ മരിച്ചു വീണത്.
ഇപ്പോൾ ഗസയിൽ ബോംബ് ആക്രമണം ശക്തമാക്കുകയാണെന്നും ഒഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടുള്ള ലഖുലേഖകൾ ഇസ്രഈൽ സൈന്യം വ്യോമ മാർഗം വിതരണം ചെയ്തു. പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ ഓഫീസിന് മുകളിൽ ബോംബ് വർഷം തുടരുന്നതിനിടെയാണ് ഇസ്രഈൽ സൈന്യത്തിന്റെ മുന്നറിയിപ്പ്.
‘ഗസ നഗരത്തിലെ എല്ലാവരും ‘ എന്ന തലക്കെട്ടോടുകൂടിയ ലഖുലേഖയിൽ ഗസയുടെ തെക്കൻ പ്രദേശത്തേക്ക് ജനങ്ങളോട് പലായനം ചെയ്യാൻ ആവശ്യപ്പെടുന്നു. അതോടൊപ്പം നിലവിൽ അരലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന നഗരപ്രദേശം അപകട മേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഹമാസിനെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും സുരക്ഷിത പ്രദേശത്തേക്ക് പോകാനുള്ള വഴികൾ സൈന്യം സജ്ജമാക്കിയിട്ടുണ്ടെന്നും ലഖുലേഖയിൽ പറയുന്നു.
ഈ ഭൂമിയിൽ മുമ്പ് നിറയേ ഹമാസ് ഭീകരന്മാരായിരുന്നു. അവരായിരുന്നു ഈ നാട് ഭരിച്ചത്. ഇപ്പോൾ ഹമാസ് ഈ ഭൂമിക്ക് മുകളിൽ ഇല്ല. ഇസ്രായേൽ എടുത്ത ശപഥം പൂർത്തിയാക്കികാക്കഴിഞ്ഞു . ഹമാസിന്റെ ഏറ്റവും വലിയ താവളമായ ഷെജയ്യയിൽ നിന്ന് അവരെ ഉന്മൂലനം ചെയ്തു എന്നും മാധ്യമ സംഘം എഴുതി അറിയിച്ച കുറിപ്പിൽ പറയുന്നു.
ഇതുവരെ ഇസ്രയേലും ഹമാസും ഏറ്റുമുട്ടിയതില്‍ വച്ചേറ്റവും രക്തരൂഷിതമായ യുദ്ധമാണ് ഇനി നടക്കാൻ പോകുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗാസയിലെ ഹമാസിനെ വകവരുത്തുമെന്ന പ്രഖ്യാപനം അന്വര്‍ഥമാക്കാനായാണ് ഇനി ബാക്കി യുദ്ധം എന്നുറപ്പിക്കുന്നതാണ് ഇസ്രായേൽ സൈന്യത്തിന്റെ നടപടി ..
യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ഗാസ നഗരം മൊത്തത്തിൽ ഒഴിയാൻ ആവശ്യപ്പെടുന്നത്.
ജൂൺ 27ന് നഗരത്തിലെ ഒരു ഭാഗത്ത് നിന്ന് ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ഇസ്രഈൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് പ്രദേശങ്ങൾ കൂടി ഒഴിയാൻ ആവശ്യപ്പെട്ടു. ഗസ സിറ്റിയിൽ നിന്ന് അൽ-ബാലയിലെയും അൽ-സാവിയയിലെയും ഷെൽട്ടറുകളിലേക്ക് താമസക്കാർക്ക് രണ്ട് സുരക്ഷിത റോഡുകൾ ഒരുക്കിയിട്ടുണ്ടെന്നും പരിശോധന കൂടാതെ തന്നെ ജനങ്ങൾക്ക് ഈ വഴിയിലൂടെ കടന്ന് പോകാമെന്നും ലഖുലേഖയിൽ സൈന്യം പറയുന്നുണ്ട്.
നഗരത്തിലെ ഷുജയ്യ ജില്ലയിൽ ഇസ്രാഈൽ സൈന്യം ആക്രമണം അഴിച്ച് വിടുകയും കരയുദ്ധങ്ങൾ രൂക്ഷമാവുകയും ചെയ്തതോടെ പതിനായിരക്കണക്കിന് ജനങ്ങൾ ഇതിനകം ഗസ വിട്ട് പലായനം ചെയ്തിട്ടുണ്ട്. പലസ്തീനികൾക്കായുള്ള യു.എൻ ഏജൻസിയായ യു.എൻ. ആർ. ഡബ്ള്യു.എയുടെ ഗസയിലെ ആസ്ഥാനത്തിനുള്ളിൽ ഇസ്രാഈൽ സൈന്യം ആക്രമണം നടത്തിയിരുന്നു. അതോടൊപ്പം ഫലസ്തീനികളോട് സുരക്ഷിതമെന്ന് പറഞ്ഞ പ്രദേശമായ അൽ ബാലയിലും ഇസ്രഈൽ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്.
ഇസ്രഈലിന്റെ ഒഴിപ്പിക്കൽ ഉത്തരവിൽ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം നടക്കുന്ന മേഖലകളിലേക്ക് പോകാൻ അവർ ഫലസ്തീൻ ജനതയോട് പറയുന്നു എന്നാണ് ഐക്യരാഷ്ട്ര സഭ പ്രതികരിച്ചത്. ഒക്ടോബര്‍ ഏഴിന് ഹമാസുകാര്‍ ബന്ദികളാക്കിയ ഇരുനൂറ്റമ്പതോളം പേരില്‍ എത്രപേര്‍ ജീവനോടെ ബാക്കിയുണ്ടെന്ന കാര്യത്തില്‍ വലിയ ആശങ്ക ഇപ്പോഴുമുണ്ട്.
ബുധനാഴ്ച ഖത്തറിൽ പുനരാരംഭിച്ച വെടിനിർത്തൽ ചർച്ചകൾ , ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിനെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയ്ക്ക് വിരുദ്ധമാണ് ഇപ്പോഴുള്ള ഇസ്രായേൽ ആക്രമണം എന്ന് ഹമാസ് നേതാക്കൾ കുറ്റപ്പെടുത്തി . ഈജിപ്ത്, യുഎസ്, ഇസ്രായേൽ എന്നിവയുടെ ഇൻ്റലിജൻസ് മേധാവികളും ഖത്തർ പ്രധാനമന്ത്രിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട് . ബോംബാക്രമണം, കൂട്ടക്കൊലകൾ, ഒഴിപ്പിക്കൽ എന്നിവ തീവ്രമാക്കിക്കൊണ്ട് ചർച്ചകൾ ഇസ്രായേലിനു അനുകൂലമാക്കി എടുക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ഹമാസിൻ്റെ ഉന്നത ഉദ്യോഗസ്ഥൻ ഹൊസാം ബദ്രാൻ ആരോപിച്ചു . അതേസമയം മുഴുവൻ ബന്ധികളെയും മോചിപ്പിച്ചത്തിനു ശേഷമേ ഈ വെടിനിർത്തൽ ചർച്ചകൾക്ക് ഫലമുണ്ടാകൂ എന്നാണ് നെതന്യാഹു പറയുന്നത് .
ഇസ്രഈൽ സൈനിക ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ കുറഞ്ഞത് 38 ,243 പേർ കൊല്ലപ്പെട്ടെന്നാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളിൽ പറയുന്നത്.
https://www.facebook.com/Malayalivartha
























