Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

ഇറാന്റെ നെഞ്ചില്‍ ചവിട്ടി ലെബനനിലെ ഹിസ്ബുള്ളയെ പിളര്‍ത്തി ഐഡിഎഫിന്റെ സംഹാരതാണ്ഡവം

15 SEPTEMBER 2024 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

ഇറാന്റെ നെഞ്ചില്‍ ചവിട്ടി ലെബനനിലെ ഹിസ്ബുള്ളയെ പിളര്‍ത്തി ഐഡിഎഫിന്റെ സംഹാരതാണ്ഡവം. ഇത് വെറും ടെസ്റ്റ് ഡോസെന്ന് ഇസ്രയേല്‍ യുദ്ധ മന്ത്രിയുടെ മറുപടിയും. ടെഹ്‌റാനില്‍ അടിയന്തര ചര്‍ച്ച ഉടന്‍ പ്ലാന്‍ ബി പയറ്റണമെന്ന് ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ്. എന്നാല്‍ ലബനനില്‍ തെക്കും വടക്കുമായി ഓടിയൊളിക്കുകയാണ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയും ഭീകരരും. ഇതുവരെ ലബനന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയ ജൂതപ്പട പൊടുന്നനെ ലബനന്റെ പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നു. തെക്കന്‍ ലബനന്‍ വടക്കന്‍ ലബനന്‍ എന്നിങ്ങനെ രണ്ടിടത്ത് ആക്രമണം ശക്തമാക്കി ഹിസ്ബുള്ളയെ രണ്ടിടത്തേക്കായി ഓടിച്ചിരിക്കുന്നു. ചിതറിയോടിയ കൂട്ടങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനാകാത്ത വിധം ടെലിഫോണ്‍ ശൃംഖലകള്‍ ഉള്‍പ്പെടെ തകര്‍ത്തെറിഞ്ഞു.

 

 

ലബനനിലെ ഐഡിഎഫ് ആക്രമണം ഇറാന് കനത്ത തിരിച്ചടിയുണ്ടാക്കി. ലബനനിന്‍ ഒളിപ്പിച്ച ഇറാന്റെ ആണവകേന്ദ്രങ്ങളും ഐഡിഎഫ് തകര്‍ത്തെറിഞ്ഞു. കവിഞ്ഞ ദിവസം സിറിയയിലെ ആയുധ ഫാക്ടറി തകര്‍ത്തെറിഞ്ഞിരുന്നു. തൊട്ടുപിന്നാലെ ലബനനിലും കയറി ഇറാനെ അടിച്ചു. ടെഹാറാന്റെ ആണവ ശക്തിയുടെ തലയെടുക്കുമെന്ന് പണ്ടേ പ്രഖ്യാപനം നടത്തിയിട്ടുണ്ട് ഇസ്രയേല്‍. എവിടെ ഒളിപ്പിച്ചാലും അവിടെക്കയറി തകര്‍ക്കുമെന്ന് മൊസാദും കട്ടായം പറഞ്ഞിട്ടുള്ളതാണ്. അതാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

ലബനനും ഇസ്രയേലിന് നേരെ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ലബനന്‍ ഓരോ ബാഗം ടാര്‍ഗറ്റ് ചെയ്ത് ആ ഭാഗത്ത് തുരുതുരാ മിസൈല്‍ ആക്രമണം നടത്തി അവിടം കത്തിക്കുകയാണ് ഇസ്രയേല്‍. ഇത് ഹിസ്ബുള്ളയുടെ താളം തെറ്റിക്കുന്നു. വീണ്ടും പുനര്‍നിര്‍മ്മിക്കാനാകാത്ത വിധം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്തെറിയുകയാണ്. ഗാസയിലെ ഹമാസിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് മാറി ഇസ്രയേലുമായുള്ള പൂര്‍ണ്ണ യുദ്ധത്തിലേക്ക് മാറിയിരിക്കുകയാണ് ഹിസ്ബുള്ള. ഇതൊരു അസ്തിത്വ പോരാട്ടമായി മാറിയെന്ന് ഹിസ്ബുള്ള സിറിയന്‍ അനുകൂല ലെബനീസ് വാര്‍ത്താ ഔട്ട്‌ലെറ്റ് ആഡ്ദിയാറിനോട് പറഞ്ഞു. ഇസ്രായേല്‍ തങ്ങളുടെ സൈനിക നീക്കം ഗാസയില്‍ നിന്ന് ലബനന്റെ വടക്കന്‍ മേഖലയിലേക്ക് തിരിച്ചിരിക്കുന്നു.

 

 

 

ലെബനനിലെ ഗ്രൗണ്ട്തന്ത്രങ്ങള്‍ക്കായി വടക്കന്‍ ഇസ്രായേലില്‍ അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം IDF ന്റെ 9ആം ബ്രിഗേഡിനോട് സംസാരിച്ച പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു, യുദ്ധം കേന്ദ്രം വടക്കോട്ട് മാറുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍, വടക്ക് ഒരു പ്രധാന ദൗത്യം അവശേഷിക്കുന്നു: സുരക്ഷ പുനഃസ്ഥാപിക്കുക, താമസക്കാരെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുക.IDF ലെബനനിലേക്ക് പ്രവേശിക്കുന്നത് മുച്ചൂടും മുടിക്കാനാണ്. ഹിസ്ബുള്ളയ്‌ക്കെതിരായ ഏത് യുദ്ധത്തിലും ഇസ്രയേലിന്റെ ലക്ഷ്യം ലെബനന്‍ ഭീകര സംഘത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുകയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു.

ഇസ്രയേലിന്റെ നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ സ്‌ഫോടകശേഷിയുള്ള നിരവധി ഡ്രോണുകള്‍ തൊടുത്തിരുന്നു. ഹിസ്ബുള്ളയുടെ വജ്രായുധം കറ്റിയൂഷ റോക്കറ്റുകളാണ്. ഇത് തൊടുക്കുന്ന ഹിസ്ബുള്ള കേന്ദ്രങ്ങള്‍ കണ്ടെതത്ി തകര്‍ക്കുകയാണ് ഐഡിഎഫ് നീക്കം. തുരങ്കങ്ങളിലാണ് ഇത് ഒളിപ്പിക്കുന്നത്. അവിടെ നിന്ന് തന്നെയാണ് തൊടുക്കുന്നതും. ഈ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ മൊസാദ് ഇറങ്ങിയിട്ടുണ്ട്.
ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തുകയാണ്. ഹിസ്ബുള്ള, ഇസ്രയേലിന് നേര്‍ക്ക് റോക്കറ്റുകളും മിസൈലുകളും തൊടുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ് റിപ്പോര്‍ട്ട് ഉണ്ട്. പിന്നാലെ വടക്കന്‍ ഇസ്രയേലില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ചെയ്തു. ഹിസ്ബുള്ളയുടെ സൈനിക കമാന്‍ഡര്‍ ഫുവാദ് ഷുക്‌റിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ വഷളായത്. തങ്ങളുടെ കമാന്‍ഡര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ വ്യക്തമായ പ്രകോപനമായും യുദ്ധമാണെന്നുമാണ് ഹിസ്ബുള്ള കണക്കാക്കുന്നത്.

 

 

ഇതിനിടെ ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 34 പേരാണ് കൊല്ലപ്പെട്ടത്. യുഎന്നിന്റെ സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിന് സമീപത്തുണ്ടായിരുന്ന രണ്ട് വീടുകളും പൂര്‍ണമായി തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ആറ് പേര്‍ യുഎന്‍ ജീവനക്കാരാണ്. ഒളിത്താവളമായും ആക്രമണത്തിന് പദ്ധതികളിടാനും സ്‌കൂളുകളെ ഹമാസ് മറയാക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇതിനാല്‍ ഇടയ്ക്കിടെ ഗാസയിലെ സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേല്‍ കനത്ത ആക്രമണമാണ് നടത്താറുള്ളത്.

ഇക്കഴിഞ്ഞ ബുധനാഴ്ച തെക്കന്‍ ഗാസയിലെ നഗരമായ ഖാന്‍ യൂനിസിന് സമീപമുള്ള ഒരു വീടിന് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായി. 21 വയസ്സ് വരെ പ്രായമുള്ള ആറ് സഹോദരന്മാരും സഹോദരിമാരും ഉള്‍പ്പെടെ 11 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ഗാസയിലെ യുദ്ധം ഇപ്പോള്‍ 11ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേലും ഹമാസ് സായുധ സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനായി നടത്തിയ അന്താരാഷ്ട്ര ഇടപെടലുകളൊന്നും തന്നെ ഫലം കണ്ടില്ല.

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 41,000ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെടുകയും 95,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഒക്‌ടോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെ നശിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പരസ്യ പ്രഖ്യാപനം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (12 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (28 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (43 minutes ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (1 hour ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (1 hour ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (1 hour ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (1 hour ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (2 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (3 hours ago)

Malayali Vartha Recommends