Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ഗാലന്റിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് നെതന്യാഹു; പുറത്താക്കിയതിന് പിന്നാലെ ഇസ്രായേലിൽ വ്യാപക പ്രതിഷേധം....

06 NOVEMBER 2024 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ട്രംപ് വൈറ്റ് ഹൗസിൽ സൊഹ്‌റാൻ മംദാനിയെ കണ്ടു; വന്‍ പ്രശംസ, 'ന്യൂയോര്‍ക്കിന്‍റെ നല്ലൊരു മേയര്‍ ആയിരിക്കും'

ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..

കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർക്ക് ദാരുണാന്ത്യം, 24 പേർക്ക് പരുക്ക്

ആകർഷകമായ ഘോഷയാത്രയോടെ 56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഇഫി) തുടക്കമായി

യുദ്ധത്തിന്റെ പല സന്ദർഭങ്ങളിലും യോവ് ഗാലന്റുമായി നെതന്യാഹുവിന് അഭിപ്രായഭിന്നത ഉണ്ടായിരുന്നു. തുടർന്ന് ഗാലന്റിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ നെതന്യാഹു പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനെ പുറത്താക്കുകയും ചെയ്തു. ഈ വിഷയം ഇസ്രായേലിൽ വ്യാപക പ്രതിഷേധത്തിന് ഇടവച്ചിരിക്കുകയാണ്. ഗവണ്‍മെന്‍റിനും നെതന്യാഹുവിനുമെതിരെ മുദ്രാവാക്യം വിളിച്ച പ്രകടനക്കാർ, “ഞങ്ങൾ മികച്ച നേതാക്കളെ അർഹിക്കുന്നു”, “ആരെയും ഉപേക്ഷിക്കരുത്” തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ ബോർഡുകൾ ഉയർത്തി. ഗസ്സയില്‍ തടവിലാക്കപ്പെട്ട ബന്ധികളുടെ മോചനത്തിന് മുന്‍ഗണന നല്‍കണമെന്ന് പുതിയ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധക്കാരിലൊരാള്‍ നെതന്യാഹുവിന്‍റെ മുഖംമൂടി ധരിച്ച് കൈവിലങ്ങുകളുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ബന്ദികളെ സൂചിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ അവരെ എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. 'നിങ്ങള്‍ രാജ്യദ്രോഹിയാണ്, നിങ്ങളാണ് കുറ്റവാളി' ഒക്ടോബര്‍ 7ലെ ആക്രമണം തടയുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യോവ് ഗാലന്‍റ് ഇസ്രായേല്‍ മന്ത്രിസഭയിലെ സാധാരണക്കാരനായ ഒരു വ്യക്തിയായിരുന്നുവെന്ന് അധ്യാപകനായ സാമുവല്‍ മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“നമ്മുടെ സമാധാനം, ഫലസ്തീനികളുടെ സമാധാനം, ഈ മേഖലയിലെ എല്ലാവരുടെയും സമാധാനം എന്നിവ സംരക്ഷിക്കാൻ നെതന്യാഹു ഒന്നും ചെയ്യുന്നില്ല,” മില്ലർ വ്യക്തമാക്കി. ഗസ്സയിൽ ഇപ്പോഴും ബന്ദികളെ മോചിപ്പിക്കാൻ നെതന്യാഹുവിൻ്റെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

 

 

ബന്ദികളെ മോചിപ്പിക്കുന്നതിനായി പ്രചാരണം നടത്തുന്ന ഒരു ഇസ്രായേലി ഗ്രൂപ്പും ഗാലന്‍റിനെ പുറത്താക്കിയതില്‍ പിരിച്ചുവിട്ടതിൽ ആശങ്ക പ്രകടിപ്പിക്കുകയും തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാറിന് മുൻഗണന നൽകുന്നതിന് കാറ്റ്സിനോട് ആവശ്യപ്പെടുകയും ചെയ്തു. തെരുവ് കീഴടക്കിയ പ്രതിഷേധക്കാര്‍ നെതന്യാഹു രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ചില പ്രതിഷേധക്കാർ അയലോൺ ഹൈവേയിൽ തീയിടുകയും ഇരു ദിശകളിലുമുള്ള ഗതാഗതം തടയുകയും ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ ആളുകളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഗാലൻ്റിനെ പുറത്താക്കിയ നടപടിയെ അപലപിച്ചു.

 

ഗാലന്‍റിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് പ്രതിരോധ മന്ത്രിയെ പുറത്താക്കിക്കൊണ്ട് നെതന്യാഹു പറഞ്ഞത്. 2023 ഒക്ടോബറിൽ ഗസ്സയിൽ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് നെതന്യാഹു ഗാലൻ്റിനെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ഗസ്സയിൽ സൈനിക നടപടികൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും നയതന്ത്ര നടപടി കൂടി സ്വീകരിച്ചാലേ ബന്ധികളെ മോചിപ്പിക്കാനാവുകയുള്ളു, ഇതിന് വിലങ്ങുതടിയാവുന്ന നടപടിയിൽ നിന്ന് നെതന്യാഹു പിന്മാറണമെന്നും ഗാലന്‍റ് പറഞ്ഞിരുന്നു.

ഇത് കൂടാതെ ബന്ദികളുടെ ബന്ധുക്കളുമായും യോവ് ഗാലന്‍റ് നിരന്തരമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ആക്രമണമവസാനിപ്പിച്ചുകൊണ്ടുള്ള ഒത്തുത്തീർപ്പ് വേണ്ടെന്ന നിലപാടായിരുന്നു നെതന്യാഹുവിന്‍റേത്. ഇതാണ് യോവ് ഗാലന്‍റിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. പകരം നെതന്യാഹുവിന്‍റെ വിശ്വസ്തനും വിദേശകാര്യമന്ത്രിയുമായ ഇസ്രായേൽ കാറ്റ്‌സിനാണ് ചുമതല. വകുപ്പില്ലാത്ത മന്ത്രിയായിരുന്ന ഗിദിയോൻ സാർ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റെടുക്കും.

 

ബന്ദികളെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന തൻ്റെ വിശ്വാസം ഉൾപ്പെടെ മൂന്ന് വിഷയങ്ങളിലെ അഭിപ്രായവ്യത്യാസമാണ് അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് ഗാലന്‍റ് വിശദമാക്കി. ''ഇസ്രായേലിന്‍റെ സുരക്ഷയാണ് അന്നും ഇന്നും തന്‍റെ ജീവിത ലക്ഷ്യമെന്ന്'' ഗാലന്‍റ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. നെതന്യാഹുവിന് മുന്നറിയിപ്പുമായി യോവ് ഗാലന്‍റ് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇസ്രായേലിന്‍റെ യുദ്ധ തന്ത്രങ്ങൾക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങൾ പുതുക്കി നിശ്ചയിക്കണമെന്നും രഹസ്യ കത്തിൽ പറയുന്നു. ‘ചാനൽ 13’ പുറത്തുവിട്ട കത്തിലെ വിവരങ്ങൾ വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

 

 

ഇറാനിൽ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്‍റ് രസഹ്യ കത്ത് അയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകൾ കത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലിനുള്ള ഭീഷണികൾ വർധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങൾക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങൾ പാളുന്നതിനു കാരണമാകുമെന്നും ഗാലന്റ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

യുദ്ധത്തിൽ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിർണയിക്കാതെ മുന്നോട്ടു പോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂർച്ഛിക്കുന്ന സംഘർഷാവസ്ഥ ബഹുതലങ്ങളിൽ നിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും ഗാലന്റ് സൂചിപ്പിച്ചു.

ഓരോ യുദ്ധമുന്നണിയിലും വ്യത്യസ്ത യുദ്ധ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ഗാലന്‍റ് പറയുന്നു. ഗസ്സയിൽ ഭീഷണികളില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും ഭീകരവാദികളുടെ വളർച്ച നിർത്തലാക്കുകയും വേണമെന്ന് കത്തിലുണ്ട്. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ഹമാസിനു ബദലായി ഒരു സിവിലിയൻ സർക്കാർ മാതൃക വളർത്തിക്കൊണ്ടു വരണമെന്നും ഗാലന്‍റ് നിർദേശിച്ചു.

ലബനാൻ അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കി ജനത്തെ താമസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരണം. ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാക്കാതിരിക്കാൻ ശക്തമായ പ്രതിരോധം തുടരണം. വെസ്റ്റ് ബാങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൂടെ അക്രമസമാധ്യതകൾ അടിച്ചമർത്തണമെന്നും ഗാലന്റ് കത്തിൽ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍  (9 minutes ago)

വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി..  (11 minutes ago)

വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ്  (23 minutes ago)

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ...  (26 minutes ago)

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (1 hour ago)

അവസരം നൽകണമെന്ന് കോടതി  (1 hour ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (1 hour ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (1 hour ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (2 hours ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (12 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (13 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (13 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (13 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (13 hours ago)

Malayali Vartha Recommends