Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....

ഗാലന്റിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് നെതന്യാഹു; പുറത്താക്കിയതിന് പിന്നാലെ ഇസ്രായേലിൽ വ്യാപക പ്രതിഷേധം....

06 NOVEMBER 2024 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അമേരിക്കയുടെ സൈനിക സാഹസം..ഹോർമുസിൽ വ്യോമാക്രമണം.. ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്..ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല..

യുദ്ധത്തിന്റെ പല സന്ദർഭങ്ങളിലും യോവ് ഗാലന്റുമായി നെതന്യാഹുവിന് അഭിപ്രായഭിന്നത ഉണ്ടായിരുന്നു. തുടർന്ന് ഗാലന്റിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ നെതന്യാഹു പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനെ പുറത്താക്കുകയും ചെയ്തു. ഈ വിഷയം ഇസ്രായേലിൽ വ്യാപക പ്രതിഷേധത്തിന് ഇടവച്ചിരിക്കുകയാണ്. ഗവണ്‍മെന്‍റിനും നെതന്യാഹുവിനുമെതിരെ മുദ്രാവാക്യം വിളിച്ച പ്രകടനക്കാർ, “ഞങ്ങൾ മികച്ച നേതാക്കളെ അർഹിക്കുന്നു”, “ആരെയും ഉപേക്ഷിക്കരുത്” തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ ബോർഡുകൾ ഉയർത്തി. ഗസ്സയില്‍ തടവിലാക്കപ്പെട്ട ബന്ധികളുടെ മോചനത്തിന് മുന്‍ഗണന നല്‍കണമെന്ന് പുതിയ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധക്കാരിലൊരാള്‍ നെതന്യാഹുവിന്‍റെ മുഖംമൂടി ധരിച്ച് കൈവിലങ്ങുകളുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ബന്ദികളെ സൂചിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ അവരെ എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. 'നിങ്ങള്‍ രാജ്യദ്രോഹിയാണ്, നിങ്ങളാണ് കുറ്റവാളി' ഒക്ടോബര്‍ 7ലെ ആക്രമണം തടയുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യോവ് ഗാലന്‍റ് ഇസ്രായേല്‍ മന്ത്രിസഭയിലെ സാധാരണക്കാരനായ ഒരു വ്യക്തിയായിരുന്നുവെന്ന് അധ്യാപകനായ സാമുവല്‍ മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“നമ്മുടെ സമാധാനം, ഫലസ്തീനികളുടെ സമാധാനം, ഈ മേഖലയിലെ എല്ലാവരുടെയും സമാധാനം എന്നിവ സംരക്ഷിക്കാൻ നെതന്യാഹു ഒന്നും ചെയ്യുന്നില്ല,” മില്ലർ വ്യക്തമാക്കി. ഗസ്സയിൽ ഇപ്പോഴും ബന്ദികളെ മോചിപ്പിക്കാൻ നെതന്യാഹുവിൻ്റെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

 

 

ബന്ദികളെ മോചിപ്പിക്കുന്നതിനായി പ്രചാരണം നടത്തുന്ന ഒരു ഇസ്രായേലി ഗ്രൂപ്പും ഗാലന്‍റിനെ പുറത്താക്കിയതില്‍ പിരിച്ചുവിട്ടതിൽ ആശങ്ക പ്രകടിപ്പിക്കുകയും തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാറിന് മുൻഗണന നൽകുന്നതിന് കാറ്റ്സിനോട് ആവശ്യപ്പെടുകയും ചെയ്തു. തെരുവ് കീഴടക്കിയ പ്രതിഷേധക്കാര്‍ നെതന്യാഹു രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ചില പ്രതിഷേധക്കാർ അയലോൺ ഹൈവേയിൽ തീയിടുകയും ഇരു ദിശകളിലുമുള്ള ഗതാഗതം തടയുകയും ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ ആളുകളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഗാലൻ്റിനെ പുറത്താക്കിയ നടപടിയെ അപലപിച്ചു.

 

ഗാലന്‍റിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് പ്രതിരോധ മന്ത്രിയെ പുറത്താക്കിക്കൊണ്ട് നെതന്യാഹു പറഞ്ഞത്. 2023 ഒക്ടോബറിൽ ഗസ്സയിൽ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് നെതന്യാഹു ഗാലൻ്റിനെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ഗസ്സയിൽ സൈനിക നടപടികൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും നയതന്ത്ര നടപടി കൂടി സ്വീകരിച്ചാലേ ബന്ധികളെ മോചിപ്പിക്കാനാവുകയുള്ളു, ഇതിന് വിലങ്ങുതടിയാവുന്ന നടപടിയിൽ നിന്ന് നെതന്യാഹു പിന്മാറണമെന്നും ഗാലന്‍റ് പറഞ്ഞിരുന്നു.

ഇത് കൂടാതെ ബന്ദികളുടെ ബന്ധുക്കളുമായും യോവ് ഗാലന്‍റ് നിരന്തരമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ആക്രമണമവസാനിപ്പിച്ചുകൊണ്ടുള്ള ഒത്തുത്തീർപ്പ് വേണ്ടെന്ന നിലപാടായിരുന്നു നെതന്യാഹുവിന്‍റേത്. ഇതാണ് യോവ് ഗാലന്‍റിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. പകരം നെതന്യാഹുവിന്‍റെ വിശ്വസ്തനും വിദേശകാര്യമന്ത്രിയുമായ ഇസ്രായേൽ കാറ്റ്‌സിനാണ് ചുമതല. വകുപ്പില്ലാത്ത മന്ത്രിയായിരുന്ന ഗിദിയോൻ സാർ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റെടുക്കും.

 

ബന്ദികളെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന തൻ്റെ വിശ്വാസം ഉൾപ്പെടെ മൂന്ന് വിഷയങ്ങളിലെ അഭിപ്രായവ്യത്യാസമാണ് അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് ഗാലന്‍റ് വിശദമാക്കി. ''ഇസ്രായേലിന്‍റെ സുരക്ഷയാണ് അന്നും ഇന്നും തന്‍റെ ജീവിത ലക്ഷ്യമെന്ന്'' ഗാലന്‍റ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. നെതന്യാഹുവിന് മുന്നറിയിപ്പുമായി യോവ് ഗാലന്‍റ് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇസ്രായേലിന്‍റെ യുദ്ധ തന്ത്രങ്ങൾക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങൾ പുതുക്കി നിശ്ചയിക്കണമെന്നും രഹസ്യ കത്തിൽ പറയുന്നു. ‘ചാനൽ 13’ പുറത്തുവിട്ട കത്തിലെ വിവരങ്ങൾ വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

 

 

ഇറാനിൽ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്‍റ് രസഹ്യ കത്ത് അയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകൾ കത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലിനുള്ള ഭീഷണികൾ വർധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങൾക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങൾ പാളുന്നതിനു കാരണമാകുമെന്നും ഗാലന്റ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

യുദ്ധത്തിൽ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിർണയിക്കാതെ മുന്നോട്ടു പോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂർച്ഛിക്കുന്ന സംഘർഷാവസ്ഥ ബഹുതലങ്ങളിൽ നിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും ഗാലന്റ് സൂചിപ്പിച്ചു.

ഓരോ യുദ്ധമുന്നണിയിലും വ്യത്യസ്ത യുദ്ധ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ഗാലന്‍റ് പറയുന്നു. ഗസ്സയിൽ ഭീഷണികളില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും ഭീകരവാദികളുടെ വളർച്ച നിർത്തലാക്കുകയും വേണമെന്ന് കത്തിലുണ്ട്. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ഹമാസിനു ബദലായി ഒരു സിവിലിയൻ സർക്കാർ മാതൃക വളർത്തിക്കൊണ്ടു വരണമെന്നും ഗാലന്‍റ് നിർദേശിച്ചു.

ലബനാൻ അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കി ജനത്തെ താമസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരണം. ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാക്കാതിരിക്കാൻ ശക്തമായ പ്രതിരോധം തുടരണം. വെസ്റ്റ് ബാങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൂടെ അക്രമസമാധ്യതകൾ അടിച്ചമർത്തണമെന്നും ഗാലന്റ് കത്തിൽ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (2 minutes ago)

PINARAYI VIJAYAN താൻ ചെറുതാകുന്നതായി പിണറായിക്ക് അനുഭവപ്പെട്ടോ?  (13 minutes ago)

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്  (1 hour ago)

ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തി അജ്ഞാതർ ; തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനങ്ങൾ ഭീതിയിൽ ; പോലീസ് പറയുന്നത് ഇങ്ങനെ  (1 hour ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന ആത്മഹത്യാ കുറിപ്പിലെ ആഗ്രഹം; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം; മൃതദേഹവുമായി തിരുനെൽവേലിക്ക് പോകവേ ...!!!  (1 hour ago)

ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു...  (1 hour ago)

കേരളം 'പ്രചേസ്ത-2' പദവിയിലേക്ക്.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം...  (1 hour ago)

ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവം അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ...  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു...  (1 hour ago)

പാറപ്പുറം അടക്കം കരിഞ്ഞു..  (2 hours ago)

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

‌സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്...  (3 hours ago)

അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി... അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് അപകടം... ഇരുവരും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവർ  (3 hours ago)

സ്വർണവിലയിൽ വൻ കുതിപ്പ്... പവന് ഒറ്റയടിക്ക് വർദ്ധിച്ചത് 10,200 രൂപ  (4 hours ago)

Malayali Vartha Recommends