Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്...


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...

ലെബനനിലെ വിവിധ പ്രദേശങ്ങളിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; ബാല്‍ബെക്ക് നഗരത്തില്‍ 40 മരണം; ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ ആക്രമണവുമായി ഹിസ്ബുല്ലയും...

07 NOVEMBER 2024 04:00 PM IST
മലയാളി വാര്‍ത്ത

പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ അയവില്ലാതെ തുടരുകയാണ്. ലെബനനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ കനത്ത ആക്രമണം തുടരുന്നു. ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്‍പതിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായി വിവരങ്ങളുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് തവണ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് അക്രമണമെന്നാണ് വിവരം. ആക്രമണം നടത്തിയ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ ഹിസ്ബുല്ലയും ആക്രമണം നടത്തി. ബെർ ഗുരിയോൻ വിമാനത്താവളത്തിലാണ് മിസൈൽ ആക്രമണം. തെൽ അവീവിൽ വിമാനത്താവളത്തോട് ചേർന്നുള്ള സൈനികതാവളം ആക്രമിച്ചെന്നാണ് ഹിസ്ബുല്ല അറിയിച്ചത്. ആഴ്ചകൾക്കുമുൻപ്, ബെഞ്ചമിൻ നെതന്യാഹു യുഎസ് സന്ദർശനം കഴിഞ്ഞു മടങ്ങുംവഴിയും ബെൻ ഗുരിയോൻ വിമാനത്താവളം ലക്ഷ്യമിട്ട് ഹിസ്ബുല്ല വ്യോമാക്രമണം നടന്നിരുന്നു.

കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ പത്ത് മിസൈലുകൾ തെൽ അവീവ് ലക്ഷ്യമാക്കി എത്തിയെന്ന് 'ദി വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഒരു മിസൈൽ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്ത് പതിച്ചതായാണു വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവിടത്തെ വാഹന പാർക്കിങ് കേന്ദ്രത്തിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തതായി 'ദി ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു.

 

മധ്യ-വടക്കൻ ഇസ്രായേൽ മേഖലയിലെല്ലാം റോക്കറ്റ് വർഷമാണ്. ഇവിടങ്ങളിലെല്ലാം രാവിലെ മുതൽ നിരന്തരം അപായ സൈറണുകൾ മുഴങ്ങുന്നുണ്ട്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി തെല്‍ അവീവും രാജ്യത്തെ പ്രധാന വിമാനത്താവളവും ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്. ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം കൂടിയാണ് ബെൻ ഗുരിയോൻ. പ്രതിവർഷം രണ്ടു കോടിയിലേറെ പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. എന്നാൽ, ഗസ്സയിൽ ആക്രമണം ആരംഭിച്ച ശേഷം നിരവധി വിമാന കമ്പനികള്‍ ബെന്‍ ഗുരിയോനിലേക്കുള്ള സർവീസ് റദ്ദാക്കിയിരുന്നു.

 

 

 

ഇന്നത്തെ ഹിസ്ബുല്ല ആക്രമണം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പതിവുപോലെ പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ബെൻ ഗുരിയോൻ ലക്ഷ്യമിട്ടുള്ള ആക്രമണം അപൂർവമായാണു ലക്ഷ്യം കൈവരിക്കുന്നതെന്ന് 'ടെലഗ്രാഫ്' റിപ്പോർട്ട് സൂചിപ്പിക്കുന്നു. പത്ത് മിസൈലുകൾ ലബനാനിൽനിന്ന് എത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും തർത്തെന്നാണ് ഐഡിഎഫ് അവകാശവാദം.

 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാരകമായ ജിഹാദ് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ മിസൈലുകൾ ആദ്യമായാണ് ഹിസ്ബുല്ല പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറിൽ നടന്ന ഇറാന്റെ സൈനിക പരേഡിൽ മിസൈലുകൾ പ്രദ‍ർശിപ്പിച്ചിരുന്നു. ഹൈഫയിലെ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയ്ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായി.

 

 

വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു. മറൗൺ അൽ-റാസിലെ സൈനിക താവളത്തിന് നേരെ തുടർച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി. ഈ സമയത്ത് നിരവധി ഇസ്രായേൽ സൈനികർ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെർമൻ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്സിലുള്ള ആസ്ഥാനവും മെറോൻ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്മോനയിലെ ഇസ്രായേൽ സൈനികർക്ക് നേരെ റോക്കറ്റ് ആക്രമണവും നടന്നു.

 

 

അതിനിടെ ബെയ്‌റൂട്ടിൻ്റെ തെക്ക് ഭാഗത്തുള്ള ബാർജ പട്ടണത്തിൽ, ചൊവ്വാഴ്ച 20 പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേലി ആക്രമണത്തെത്തുടർന്ന് തകർന്ന അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ കണ്ടെത്താൻ ലെബനൻ രക്ഷാപ്രവർത്തകർ അടിയന്തരമായി പ്രവർത്തിച്ചതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഗരവൽക്കരണത്തെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഫലപ്രദമായി ഉപയോഗിക്കും; തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം  (43 minutes ago)

ഒഴിവായത് വൻ ദുരന്തം.... പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം തീഗോളമായി ...  (59 minutes ago)

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ ;സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത്; പോസ്റ്റർ കൊണ്ടുവച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവെന്ന് കണ്ടെത്തൽ  (1 hour ago)

കട്ടുമുടിച്ച് നശിപ്പിക്കുമോ ഇത്!! ഒരു ദിവസത്തെ പരിപാടിക്ക് മുഖ്യന് കിടക്കാൻ 1 ലക്ഷം രൂപയുടെ കട്ടിൽ അയ്യപ്പസംഗമത്തിന് 11 കോടി  (1 hour ago)

സന്നാഹ മത്സരത്തിനിടെ ലയണൽ മെസിക്ക്‌ പരിക്ക്‌  (1 hour ago)

ചോറ്റാനിക്കര ഭഗവതി ക്ഷേത്ര പരിസരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡിനോട് നിർദേശിച്ച് ഹൈക്കോടതി  (1 hour ago)

കരൾരോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു  (2 hours ago)

ലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു...  (2 hours ago)

ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം  (2 hours ago)

തിരുവനന്തപുരത്തെ പാവപെട്ട ജനവിഭാഗങ്ങൾക്ക് അവശ്യ മെഡിക്കൽ സേവനങ്ങൾ എത്തിക്കുന്നതിനായാണ് യൂണിറ്റ്  (2 hours ago)

പിതാവിനെ കാണാൻ മാതാവിനോടൊപ്പമെത്തിയ പിഞ്ചു കുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

റഷ്യയില്‍ നിന്ന് 10,000 കോടി രൂപ ചെലവില്‍ 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ...  (3 hours ago)

കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ആശ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും; ഗുണനിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്ന് വില്‍ക്കപ്പെടില്ലെന്ന് ഉറപ്പാക്കും; ആരോഗ്യ കേരളത്തെ വീണ്ടെടുക്കും; പദ്ധതികള്‍ പ്രഖ്യാപിച്ച്  (3 hours ago)

യുഎസ് - ഇന്ത്യ വ്യാപാര കരാർ ഇന്ത്യൻ കാർഷിക സമൂഹത്തിന് വൻ തിരിച്ചടി; തൊഴിലാളികളെ ദ്രോഹിക്കുന്നതിൽ ഭരണകൂട ഭീകരത വർദ്ധിക്കുന്നു; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ  (3 hours ago)

Malayali Vartha Recommends