Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

അസദുമായി ഇസ്രയേലിൻറെ ഡീൽ..ബ്ലൂ പ്രിന്റുമായി വൻ പടയിറക്കം... ചാരന്മാർ സിറിയ വളഞ്ഞു.!

19 DECEMBER 2024 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

സിറിയന്‍ പ്രസിഡന്റായിരുന്ന ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് രക്ഷപ്പെട്ടത് ഇസ്രയേലിന് രാജ്യത്തിന്റെ സുപ്രധാന സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തിട്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയിലേക്ക് അസദിന് രക്ഷപ്പെടാന്‍ ഇസ്രയേലും ഇതിന് പകരമായി സഹായം നല്‍കി എന്നാണ് വാര്‍ത്ത. സിറിയയുടെ ആയുധശേഖരങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, മിസൈല്‍ ലോഞ്ചറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളാണ് അസദ് ഇസ്രയേലിന് കൈമാറിയത്.

ഒരു പക്ഷെ ഇക്കാര്യങ്ങളില്‍ എല്ലാ രേഖകളും കൈവശപ്പെടുത്തിയ ഇസ്രയേലിന് സിറിയയില്‍ ആഞ്ഞടിക്കാനും അവരുടെ ആയുധ സംഭരണ കേന്ദ്രങ്ങളും നാവിക

താവളങ്ങളും എല്ലാം വളരെ കൃത്യമായി തകര്‍ക്കാനും കഴിഞ്ഞതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയിലെ ലതാക്യയിലുള്ള

ഹെമിം വിമാനത്താവളത്തില്‍ നിന്ന് റഷ്യയുടെ വിമാനത്തിലാണ് അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത്. ഈ വിമാനത്തെ ആക്രമിക്കാതെ അസദിന്

 

 

സുരക്ഷിതമായി റഷ്യയില്‍ എത്താന്‍ ഇസ്രയേല്‍ സൈന്യം സഹായിച്ചു എന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലിനെ ശത്രു പക്ഷത്ത് നിര്‍ത്തിയ നേതാവായിരുന്നു അസദ്. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഇസ്രയേലിന്റെ കൂടി സഹായം വാങ്ങിയാണ് അസദ് രക്ഷപ്പെടുന്നത്.

അസദ് മോസ്‌ക്കോയില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്ന് എന്ന് ഉറപ്പായതിന് ശേഷമാണ് ഇസ്രയേല്‍ സൈന്യം സിറിയയില്‍ ശക്തമായ തോതില്‍ ആക്രമണം നടത്തിയത്. സിറിയയുടെ സൈനിക ശക്തിയെ ഒന്നാകെ തകര്‍ക്കാന്‍ ഇസ്രയേലിന് സാധിച്ചത് അസദ് കൈമാറിയ രഹസ്യ രേഖകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് തുര്‍ക്കിയിലെ പ്രമുഖ മാധ്യമ പ്രവവര്‍ത്തകനായ അബ്ദുല്‍ ഖാദിര്‍ സെല്‍വിയാണ് ഇക്കാര്യം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. വളരെ വിശ്വസ്തമായ ഒരിടത്ത് നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. സിറിയയില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസമാണ് അസദ് ആദ്യമായി പ്രസ്താവന നടത്തിയത്. തന്നെ ചുറ്റും നിന്നവര്‍ പല കാര്യങ്ങളെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുക ആയിരുന്നു എന്നാണ് അസദിന്റെ വിശദീകരണം.

റഷ്യയിലേക്ക് ഒളിച്ചോടാന്‍ താന്‍ നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നില്ലെന്ന് അസദ് സമൂഹ മാധ്യമമായ ടെലഗ്രാമിലൂടെ വ്യക്തമാക്കി. റഷ്യയില്‍ അഭയം തേടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അത്തരമൊരു നിര്‍ദേശവും തനിക്ക് മുന്നില്‍ വന്നിട്ടുമില്ലെന്നും അസദ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. മോസ്‌കോയില്‍ അഭയം തേടി ഒന്‍പത് ദിവസം പിന്നിടുമ്പോഴാണ് ആദ്യപ്രതികരണം പുറത്തുവരുന്നത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എന്ന പേരിലാണ് പ്രസ്താവന.

 

 

തീവ്രവാദികള്‍ക്കെതിരെ പൊരുതുക തന്നെയായിരുന്നു ലക്ഷ്യം. വ്യക്തിപരമായ നേട്ടത്തിനായി ഒന്നും ചെയ്തിട്ടില്ല. രാജ്യം തീവ്രവാദികളുടെ കൈയില്‍ പെട്ടുകഴിഞ്ഞാല്‍ പദവിയില്‍ തുടരുന്നത് അര്‍ത്ഥശൂന്യമാണ്. എന്നാല്‍ സിറിയന്‍ ജനതയോടുള്ള ബന്ധത്തിന് ഇളക്കം തട്ടില്ല. രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അസദ് പറയുന്നു. സിറിയ വീണ്ടും സ്വതന്ത്രമാകും എന്നും അസദ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേ സമയം അസദിനെ മോസ്‌കോയിലെത്തിക്കാന്‍ ചെലവായത് ഏതാണ്ട് 250 മില്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. സര്‍ക്കാറിന്റെ ചെലവിലാണ് അസദ് രാജ്യം വിട്ടതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്‌ചെയ്തു.

രണ്ടുവര്‍ഷം കൊണ്ടാണ് ഇത്രയും തുകയുടെ ഇടപാടുകള്‍ നടന്നത്. അസദിന്റെ ഭരണ കാലത്ത് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വര്‍ഷത്തിനിടെ മോസ്‌കോയിലേക്ക് ഏകദേശം 2120 കോടി രൂപ പണമായി അയച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

എച്ച്ടിഎസിന്‍റെ കാത്തിരിപ്പും കീഴടക്കലും

പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല ആ മുന്നേറ്റം. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പിനും പരിശീലനത്തിനും ശേഷമാണ് വിമതർ സിറിയ കീഴടക്കിയത്. വടക്ക് കിഴക്കൻ സിറിയയിലേക്ക് ഒതുക്കപ്പെട്ട നാളുകളിൽ തുടങ്ങിയ തയ്യാറെടുപ്പ്. ആ തയ്യാറെടുപ്പിന്‍റെ കഥ വിദേശ മാധ്യമങ്ങളോട് വിശദീകരിച്ചത് എച്ച്ടിഎസ് സൈനിക വിഭാഗം മേധാവി അബു ഹസന്‍ അൽ ഹംവി (Abu Hassan Al Hamwi) എന്ന മുൻ കാർഷിക എൻജിനീയറാണ്.

നേതൃത്വമില്ലാത്തതായിരുന്നു പ്രധാന പ്രശ്നം. ആദ്യം നേതൃത്വം രൂപീകരിച്ചു. പിന്നെ സ്വന്തം സംഘത്തിൽ പെട്ടവരെ പരിശീലിപ്പിച്ച് അച്ചടക്കമുള്ള സൈനികരാക്കി. തെക്കൻ സിറിയയിലും തുർക്കിയിലുമൊക്കെയായി ചിതറി കിടന്ന മറ്റ് വിമത സംഘങ്ങളിലെ അംഗങ്ങളുമായി ബന്ധം സ്ഥാപിച്ചു. പരസ്പരം തന്ത്രങ്ങൾ കൈമാറി. സ്വന്തമായി ഡ്രോൺ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചു. മറ്റ് ആയുധങ്ങളും സ്വന്തമായി നിർമ്മിച്ചു തുടങ്ങി. അതിനായി പുറത്ത് നിന്നും വിദഗ്ധരെ വരെ കൊണ്ടുവന്നു.

 

 

ഒരു വർഷത്തെ സൈനിക പരിശീലനം ആക്രമണ തന്ത്രങ്ങൾ മാത്രമായിരുന്നു. ഒടുവിൽ റഷ്യയുടേയും ഇറാന്‍റെയും അവസ്ഥ തിരിച്ചറിഞ്ഞാണ്, സമയമായി എന്ന് തീരുമാനിച്ചത്. അലെപ്പോ ഇത്ര പെട്ടെന്ന് വീഴുമെന്ന് വിമതരും പ്രതീക്ഷിച്ചില്ല. സിറിയിൻ സൈനികർ ഓടിപ്പോകുമെന്നും പ്രതീക്ഷിച്ചില്ല. പിന്നെ ഹമാ, ഹോംസ്. ഹോംസ് വീഴുന്നതുവരെ തെക്കുള്ള വിമത സംഘം കാത്തിരിക്കണമെന്നായിരുന്നു തീരുമാനം. പക്ഷേ, അതുവരെ കാത്തിരിക്കാൻ ക്ഷമയില്ലാതെ അവർ നേരത്തെ കളത്തിലിറങ്ങി. ദരാ കീഴടക്കി. എച്ച്ടിഎസ് എത്തും മുമ്പ് ദമാസ്കസിലുമെത്തി. ഹോംസ് കീഴടങ്ങിയത് ഡിസംബർ 7 -ന്. എട്ടാം തീയതി അസദ് പലായനം ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends