Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...

14 JULY 2025 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..

ഗസ്സ സിറ്റിയിൽ കൂടുതൽ ശക്​തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന് ഇസ്രയേൽ ആക്രമണത്തിനിടെ പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്. ജൂണിൽ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിനിടെ തലനാരിഴക്കാണ് മസൂദ് പെസഷ്കിയാൻ രക്ഷപ്പെട്ടതെന്നാണ് ഇറാൻ ഭരണകൂടവുമായി അടുത്തു നിൽക്കുന്ന വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സുമായി (ഐആര്‍ജിസി) അടുത്ത ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയാണ് ഫാര്‍സ്. ഫാര്‍സ് വാര്‍ത്താഏജന്‍സിയെ ഉത്തരിച്ച് ബിബിസിയും മറ്റു ലോക മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജൂണ്‍ 16ന് ടെഹ്റാനിലെ രഹസ്യ ബങ്കര്‍ തകര്‍ക്കാൻ ലക്ഷ്യമിട്ട് ഇറാൻ ആറിലധികം ബോംബുകള്‍ വര്‍ഷിച്ചിരുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെയായിരുന്നു ബങ്കര്‍ തകര്‍ക്കാനുള്ള ആക്രമണം നടന്നത്. ഇതിനിടെ ടെഹ്റാനിലെ രഹസ്യ ബങ്കറിൽ ഇറാന്‍റെ പരമോന്നത ദേശീയ സുരക്ഷ കൗണ്‍സിലിന്‍റെ ഉന്നതതല അടിയന്തര യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മസൂദ് പെസഷ്കിയാൻ. രഹസ്യ യോഗം നടക്കുന്ന ഈ കേന്ദ്രത്തിലും ബോംബ് പതിച്ചു.

ഇതോടെ എമര്‍ജെന്‍സി ടണലിലൂടെ പ്രസിഡന്‍റ് മസൂദും മറ്റുള്ളവരും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് പെസഷ്കിയാന്‍റെ കാലിന് പരിക്കേറ്റത്. ആക്രമണത്തോടെ ബങ്കറിലെ വെന്‍റിലേഷൻ സംവിധാനവും വൈദ്യുതിയും നിലച്ചിരുന്നു. ഇറാൻ ഭരണകൂടത്തിലെ പ്രധാന നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണമെന്നാണ് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ ഉന്നത നേതാക്കള്‍ ഉപയോഗിക്കുന്ന ടെഹ്റാനിലെ അതീവ പ്രധാന്യമുള്ള രഹസ്യ സങ്കേതമാണ് ആക്രമിക്കപ്പെട്ടതാണ് റിപ്പോര്‍ട്ട്.

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ നാലാം ദിവസമാണ് സംഭവം നടക്കുന്നത്. ബങ്കറിലേക്കുള്ള നാലു വഴികളും ഇസ്രയേൽ ആക്രമണത്തിൽ തകര്‍ത്തുവെന്നും വൈദ്യുതാഘാതവും വഴിയും അടഞ്ഞതോടെ അകത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടാൻ ബുദ്ധിമുട്ടിയെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ, ചെറിയ പരിക്കേറ്റെങ്കിലും പ്രസിഡന്‍റ് പെസഷ്കിയാൻ എമര്‍ജെന്‍സി ടണൽ വഴി രക്ഷപ്പെട്ടുവെന്നും പറയുന്നു.കഴിഞ്ഞയാഴ്ച ഇസ്രയേൽ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പെസഷ്കിയാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇറാനിൽ ഭരണമാറ്റം എന്നത് ഇസ്രയേലിന്‍റെ ആക്രമണ ലക്ഷ്യമല്ലെന്ന് പറഞ്ഞ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇക്കാര്യം നിഷേധിച്ചിരുന്നു.

ടെഹ്‌റാന്റെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ മിസ്സൈല്‍ ആക്രമണത്തില്‍, പെസെഷ്‌കിയാന്‍ ഉണ്ടായിരുന്ന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു. പെസെഷ്‌കിയാന്റെ കാലിന് ചെറിയ പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെസെഷ്‌കിയാനെ കൂടാതെ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറിയുടെ തലവന്‍ മൊഹ്‌സേനി എജെയ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റിനെ ലക്ഷ്യമിട്ട്, ബെയ്‌റൂട്ടില്‍വെച്ച് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയിലുള്ള ആക്രമണമാണ് ഇസ്രയേല്‍ ആസൂത്രണം ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആറ് മിസൈലുകളാണ് പസെഷ്‌കിയാന്‍ ഉണ്ടായിരുന്ന കെട്ടിടം ലക്ഷ്യംവെച്ച് ഇസ്രയേല്‍ തൊടുത്തത്. കെട്ടിടത്തിലേക്കും പുറത്തേക്കമുള്ള കവാടം തകര്‍ത്ത് അകത്തേയ്ക്കും പുറത്തേക്കും പോകാനാവാത്ത സാഹചര്യമുണ്ടാക്കിയിരുന്നു.

വായുപ്രവാഹം തടഞ്ഞ് വിഷപ്പുക നിറച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍, കെട്ടിടത്തില്‍നിന്ന് രക്ഷപ്പെടുന്നതിന് ഒരു രഹസ്യ പാതയുണ്ടായിരുന്നതിനാല്‍ പ്രസിഡന്റിനും മറ്റുള്ളവര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്രയേറെ കൃത്യതയോടെ ആക്രമണം നടത്തുന്നതിന്, ഇറാനില്‍ നുഴഞ്ഞുകയറിയ ഒരു ചാരന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ വിലയിരുത്തല്‍. സമാനമായ വിധത്തിലായിരുന്നു 2024 സെപ്റ്റംബര്‍ 27-ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ബയ്റുത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയിലാണ് നസ്രള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇസ്രയേല്‍ സൈന്യം ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തുകയായിരുന്നു. ഭൂമിക്കടിയിലായി പ്രത്യേകം തയ്യാറാക്കിയ ബങ്കറിനുള്ളില്‍ നസ്രള്ളയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ പരിക്കുകളൊന്നും ഇല്ലായിരുന്നു. മിസൈല്‍ വീണുപൊട്ടി ഉണ്ടായ വിഷപ്പുക ശ്വസിച്ചാണ് നസ്രള്ള മരിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയില്‍ തന്നെ പെസെഷ്‌കിയാനെ ഉന്നം വെച്ചുള്ള ആക്രമണമാണ് ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നത്. പെസെഷ്‌കിയാനുണ്ടായിരുന്ന കെട്ടിടത്തിലെ വായു സഞ്ചാരം പൂര്‍ണമായും തടഞ്ഞ ശേഷം വിഷപ്പുക ഉള്ളിലേക്ക് കടത്താനായിരുന്നു ഇറാന്റെ ശ്രമം. ഇതിനായി ആറ് മിസൈലുകളാണ് ഇസ്രയേല്‍ തൊടുത്തത്. എന്നാല്‍ കെട്ടിടത്തിൽ രഹസ്യപാത ഉണ്ടായിരുന്നതിനാല്‍ ഇതുവഴി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. 2024 ല്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെ സമാനമായ തരത്തില്‍ മിസൈലില്‍ നിന്നുള്ള വിഷപുക ശ്വസിപ്പിച്ചാണ് കൊലപ്പെടുത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends