ചെങ്കടലില്‍ മുക്കിയ കപ്പലില്‍ മലയാളിയും..മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍..ഭാര്യ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു..

ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയപ്പോൾ മുതലാണ് ഹൂത്തികളും ചെങ്കടലിൽ ഭീഷണിയായി വന്നത് . അന്ന് മുതൽ തന്നെ അത് വഴി പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണ ഭീഷണി മുഴുക്കുകയാണ് . ഇപ്പോഴിതാ ചെങ്കടലില്‍ മുക്കിയ കപ്പലില്‍ അകപ്പെട്ട മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍. എന്റര്‍നിറ്റി സി എന്ന കപ്പലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പത്തിയൂര്‍ ശ്രീജാലയത്തില്‍ അനില്‍കുമാറിനെയാണ് ബന്ദിയാക്കിയത്. ബുധന്‍ രാവിലെയാണ് കപ്പല്‍ കമ്പിനിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
ഫെബ്രുവരി 22നാണ് പാലക്കാട്ടെ ഏജന്‍സി മുഖേന ഗ്രീക്കിലെ സീ ഗാര്‍ഡന്‍മാരി ടൈം സെക്യൂരിറ്റി കമ്പിനിയില്‍ അനില്‍കുമാര്‍ ജോലിയില്‍ പ്രവേശിച്ചത്.ജൂലൈ ഏഴിന് സെമാലിയയില്‍ നിന്നും തിരിച്ച് ചെങ്കടല്‍ വഴി വരുന്ന സമയത്ത് ഹൂതികള്‍ കപ്പല്‍ ആക്രമിച്ചു. അക്രമത്തില്‍ കപ്പല്‍ മുങ്ങി. കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി രക്ഷപെട്ട് നാട്ടില്‍ എത്തിയതായി വിവരം ലഭിച്ചു. എന്നാല്‍ അനില്‍കുമാറിനെ ഹൂതികള്‍ ബന്ദിയാക്കി. സംഭവം വിദേശ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിരുന്നു. ഈ മാസം ആറിന് അനിലുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ചെങ്കടലിലേക്ക് പോവുകയാണെന്ന് അന്ന് പറഞ്ഞിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്.
ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭാര്യ ശ്രീജ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച 'എറ്റേണിറ്റി സി' എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്.ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മലയാളി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി അഗസ്റ്റിനാണ് രക്ഷപ്പെട്ട മലയാളി. 12 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്. ഇസ്രയേല്‍ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പലായതിനാലാണ് ആക്രമണത്തിന് കാരണമായതെന്നും യഹിയ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ക്രൂരതകള്‍ക്ക് പ്രതികാരമായാണ് ചെങ്കടലിലെ ആക്രമണങ്ങള്‍ എന്നാണ് ഹൂതികള്‍ പറയുന്നത്.ഗ്രീക്ക് കമ്പനിയുടെ ലൈബീരിയന്‍ റജിസ്ട്രേഷനുള്ള ‘ഏറ്റേണിറ്റി സി’ കപ്പലാണ് ആക്രമണത്തിന് ഇരയായത്. മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഒരു മലയാളി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരം സ്വദേശി അഗസ്റ്റിനാണ് രക്ഷപ്പെട്ട മലയാളി. 15 ജീവനക്കാരെ കാണാതായിരുന്നു. ഇവര്‍ ഹൂതി വിമതരുടെ തടങ്കലിലാണെന്നാണ് സൂചന. ഡ്രോണുകള്‍ ഉപയോഗിച്ച് കപ്പലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചായിരുന്നു ആക്രമണം.സമീപകാലത്ത് ചെങ്കടിലില്‍ ഹൂതികള്‍ നടത്തിയഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായാണ് എറ്റേണിറ്റി–സിക്കെതിരെയുള്ള ആക്രമണത്തെ കരുതിപ്പോരുന്നത്.
https://www.facebook.com/Malayalivartha