Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!

21 MARCH 2026 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

എയർ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക പിഴവുകളിലൊന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടു. കാനഡയിലേക്ക് പറക്കാൻ അനുമതിയില്ലാത്ത വിമാനം വാൻകൂവറിലേക്ക് അയച്ച എയർ ഇന്ത്യ അധികൃതർക്ക്, വിമാനം മണിക്കൂറുകളോളം ആകാശത്ത് പറന്ന ശേഷമാണ് അബദ്ധം തിരിച്ചറിയാനായത്. പകുതി ദൂരത്തോളം പിന്നിട്ട വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ വെച്ച് അടിയന്തരമായി ഡൽഹിയിലേക്ക് തന്നെ മടങ്ങാൻ നിർദ്ദേശം നൽകുകയായിരുന്നു.

ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കിഴക്കൻ ദിശയിലൂടെയാണ് (ചൈന വഴി) വിമാനം സഞ്ചരിച്ചത്.

 

എന്നാൽ, എയർ ഇന്ത്യയുടെ പക്കലുള്ള എല്ലാ വിമാനങ്ങൾക്കും കാനഡയിലേക്ക് സർവീസ് നടത്താൻ അനുമതിയില്ല എന്ന വസ്തുത അധികൃതർ മറന്നുപോയി. കാനഡയിലെ നിയമപ്രകാരം എയർ ഇന്ത്യയുടെ 'ബോയിംഗ് 777-300 ഇആർ' (B 777-300 ER) വിമാനങ്ങൾക്ക് മാത്രമാണ് അവിടെ ലാൻഡ് ചെയ്യാൻ അനുമതിയുള്ളത്. എന്നാൽ വ്യാഴാഴ്ച യാത്രക്കാരുമായി പറന്നുയർന്നത് 'ബോയിംഗ് 777-200 എൽആർ' (B 777-200 LR) എന്ന വിമാനമായിരുന്നു.

വ്യാഴാഴ്ച രാവിലെ 11:34-ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം ഏകദേശം നാല് മണിക്കൂറിലധികം പറന്ന് ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിങിന് അടുത്തെത്തിയപ്പോഴാണ് ഗ്രൗണ്ട് കൺട്രോൾ വിഭാഗത്തിന് തങ്ങൾക്ക് പറ്റിയ ഗുരുതരമായ പിഴവ് ബോധ്യപ്പെട്ടത്. ഉടൻ തന്നെ പൈലറ്റുമാർക്ക് മടങ്ങാൻ നിർദ്ദേശം നൽകി. ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റുകളുടെ കണക്കനുസരിച്ച്, വൈകുന്നേരം 7:19-ഓടെയാണ് വിമാനം തിരികെ ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഇതോടെ ഏകദേശം എട്ടു മണിക്കൂറോളം വിമാനത്തിനുള്ളിൽ കഴിഞ്ഞ യാത്രക്കാർക്ക് യാത്ര പൂർത്തിയാക്കാൻ കഴിയാതെ മടങ്ങേണ്ടി വന്നു.


വിദേശ വിമാനക്കമ്പനികൾക്ക് ഓരോ രാജ്യത്തും വ്യത്യസ്തമായ പ്രോട്ടോക്കോളുകളാണ് നിലവിലുള്ളത്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ചില രാജ്യങ്ങൾ പ്രത്യേക തരം വിമാനങ്ങൾക്ക് മാത്രമേ തങ്ങളുടെ മണ്ണിൽ ഇറങ്ങാൻ അനുമതി നൽകാറുള്ളൂ. എയർ ഇന്ത്യയുടെ കാര്യത്തിൽ ബി 777 ഇആർ പതിപ്പിന് മാത്രമാണ് കാനഡയുടെ അംഗീകാരമുള്ളത്. ഈ നിയമം ലംഘിച്ച് വിമാനം വാൻകൂവറിൽ എത്തിയിരുന്നെങ്കിൽ വൻ തുക പിഴയടക്കേണ്ടി വരികയോ വിമാനം കണ്ടുകെട്ടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായേനെ.

 

 

സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഇതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. ഈ അബദ്ധത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. യാത്രക്കാർക്കും വിമാനത്തിലെ ജീവനക്കാർക്കും ഉണ്ടായ മാനസിക വിഷമത്തിലും ബുദ്ധിമുട്ടിലും കമ്പനി ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. മടങ്ങിയെത്തിയ യാത്രക്കാർക്ക് ഡൽഹിയിൽ ഹോട്ടൽ താമസസൗകര്യം ഏർപ്പെടുത്തുകയും ഇന്ന് രാവിലെ മറ്റൊരു വിമാനത്തിൽ (അനുമതിയുള്ള ബി 777-300 ഇആർ) അവരെ വാൻകൂവറിലേക്ക് അയയ്ക്കുകയും ചെയ്തതായി കമ്പനി വ്യക്തമാക്കി.

ഈ സംഭവം വ്യോമയാന മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള ഒരു പ്രമുഖ വിമാനക്കമ്പനിക്ക് ഇത്തരമൊരു പ്രാഥമികമായ പിഴവ് എങ്ങനെ സംഭവിച്ചു എന്നതാണ് പലരും ഉയർത്തുന്ന ചോദ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (28 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends