ഇറാൻ ഇസ്രയേൽ സംഘർഷം: മോദിയുടെ ഇടപെടലിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത !?

ഒരു പക്ഷേ അവസാനിച്ചില്ലെങ്കിൽ മൂന്നാം ലോക മഹായുദ്ധമായി മാറാൻ സാധ്യതയുള്ള ഏറ്റമുട്ടൽ. പശ്ചിമേഷ്യൻ യുദ്ധം പലയിടങ്ങളിലും വലിയ രീതിയിൽ പ്രതിസന്ധി ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലടക്കം ഇന്ധന പ്രതിസന്ധി തുടങ്ങി കഴിഞ്ഞു. ക്യൂബയിലുടനീളം ഇന്നലെ വീണ്ടും സമ്പൂർണ വൈദ്യുതി തടസ്സം അനുഭവപ്പെട്ടു. ഒരു കോടിയിലധികം പേരെയാണ് വൈദ്യുതി തടസ്സം ബാധിച്ചത്. ഇന്ധനപ്രതിസന്ധി മൂലം കഴിഞ്ഞ തിങ്കളാഴ്ചയും ക്യൂബ ഇരുട്ടിലായിരുന്നു.
ക്യൂബയിലേക്ക് വെനസ്വേലയിൽ നിന്നുള്ള എണ്ണയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ക്യൂബ പ്രതിസന്ധിയിലായത്. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശങ്കകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്കാണ്.
ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ മോദിയുടെ മധ്യസ്ഥതയുണ്ടായതിനെ തുടർന്ന് താൽക്കാലിക വെടിനിർത്തലിന് വഴിയൊരുക്കിയാൽ പിന്നീട് ഇരു രാജ്യങ്ങളേയും ചർച്ചയിലൂടെ സമവായത്തിലെത്തിക്കാം എന്നാണ് ഒരു വിഭാഗം കരുതുന്നത്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നത് സംശയമാണ്. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം ഗള്‍ഫ് രാജ്യങ്ങളെ ഒന്നടങ്കം പ്രകോപിപ്പിച്ചിരിക്കുകയാണ്.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് ലോകം നരേന്ദ്ര മോദിയിലേക്ക് ഉറ്റുനോക്കുന്നത്. യുഎഇ, സൗദി, കുവൈറ്റ് ഭരണാധികാരികളുമായി മോദി നടത്തിയ ചര്‍ച്ചകള്‍ സമാധാനത്തിനായുള്ള അവസാന ശ്രമമാണ്. ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിലും ഭാരതത്തിന് മധ്യസ്ഥനാകാന്‍ കഴിയുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വിശ്വസിക്കുന്നു. മോദിക്ക് മാത്രമാണ് ഇറാന്റെയും ട്രംപിന്റെയും ഇടയില്‍ ഒരു പാലമാകാന്‍ കഴിയുക. ഇതിനിടെയാണ് ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചതിനുശേഷം പ്രധാനമന്ത്രി മോദിയും ഇറാൻ പ്രസിഡന്റും തമ്മിലുള്ള രണ്ടാമത്തെ ടെലിഫോൺ സംഭാഷണം പുറത്ത് വരുന്നത്.
അവിടെയും യുദ്ധമവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തന്നെയെന്നത് വ്യക്തം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ടെലിഫോണിൽ സംസാരിച്ചിരിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈദിനോടനുബന്ധിച്ചായിരുന്നു പെസഷ്‌കിയാനുമായി മോദി സംസാരിച്ചത്. ഇറാനിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തെ മോദി അപലപിച്ചു. മസൂദ് പെസ്ഷിയാനുമായി സംസാരിച്ച വിവരം മോദി എക്‌സിലൂടെയാണ് അറിയിച്ചത്.
“മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ചു. അദ്ദേഹത്തിന് ഈദ് ആശംസകള്‍ നേര്‍ന്നു. ഈ ആഘോഷവേളയില്‍ മധ്യഷ്യയില്‍ സമാധാനവും സുസ്ഥിരതയും പുരോഗതിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”. മോദി പറഞ്ഞു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കായി ഇറാൻ നൽകുന്ന തുടർച്ചയായ പിന്തുണയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇറാനിലെ അടിസ്ഥാന സൗകര്യവികസനത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സഞ്ചാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, "ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി മോദി ശക്തമായി അപലപിച്ചു, അത്തരം പ്രവർത്തനങ്ങൾ ആഗോള ഭക്ഷ്യ-ഊർജ്ജ സുരക്ഷയ്ക്കും കാർഷിക കയറ്റുമതിക്കും ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകി," പ്രസ്താവനയിൽ പറയുന്നു. ലോക നേതാക്കളുമായുള്ള തന്റെ തുടർച്ചയായ കൂടിയാലോചനകളെ പരാമർശിച്ചുകൊണ്ട്, "യുദ്ധം ആരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും അതിനാൽ എല്ലാ കക്ഷികളും എത്രയും വേഗം സമാധാനത്തിലേക്ക് നീങ്ങണമെന്നും" പ്രധാനമന്ത്രി ആവർത്തിച്ചു. ആഗോള വ്യാപാരത്തിലും ഊർജ്ജ വിതരണത്തിലും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും പേർഷ്യൻ ഗൾഫിലെ നാവിഗേഷൻ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
https://www.facebook.com/Malayalivartha























