ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...

ത്. ഇറാന്റെ ബോംബാക്രമണം ആരംഭിച്ചപ്പോള്‍ തന്നെ യു എ ഇ അധികൃതര്‍, രാജ്യത്ത് താമസിക്കുന്ന പാശ്ചാത്യര്‍ക്ക് ആക്രമണത്തിന്റെ ഇരുണ്ട വശങ്ങളെ കുറിച്ചുള്ള പോസ്റ്റുകള്‍ ഇടുന്നത് വിലക്കിക്കൊണ്ട് സന്ദേശങ്ങള്‍ അയച്ചിരുന്നു. അതുകൊണ്ടു തന്നെ അവിടെ താമസിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ യഥാര്‍ത്ഥ വികാരവും ചിന്തകളും എന്തെന്നറിയാന്‍ ഒരു വഴിയുമില്ല.ദുബായില്‍ സുരക്ഷിതമാണെന്ന് പറയുമ്പോഴും, സുരക്ഷ ഉറപ്പാക്കാന്‍ യു എ ഇ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് പറയുമ്പോഴും അവരില്‍ പലരും തിരികെ യു കെയിലേക്ക് എത്താനാണ് ശ്രമിക്കുന്നത്.
നികുതി രഹിത വരുമാനവും, കുറഞ്ഞ കുറ്റകൃത്യ നിരക്കുകളുമൊക്കെയായിരുന്നു ഒരുകാലത്ത് സെലിബ്രിറ്റികളെ ദുബായിലേക്ക് ആകര്‍ഷിച്ചിരുന്നതെങ്കില്‍, ഈ യുദ്ധത്തോടെ ആ ആകര്‍ഷണം ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഫുട്‌ബോള്‍ താരം റിയോ ഫെര്‍ഡിനാഡിനെയും ഭാര്യ കെയ്റ്റിനെയും പോലുള്ള പലരും യുദ്ധത്തിന്റെ ആരംഭകാലത്ത് തന്നെ യു കെയില്‍ തിരിച്ചെത്തിയിരുന്നു.അതുപോലെ ദുബായിയെ കുറിച്ച് വാനോളം പുകഴ്ത്തിയിരുന്ന, അപ്രന്റീസ് താരം ലൂയിസ സിസ്സ്മാനും തിരികെ ബ്രിട്ടനിലെത്തിയിട്ടുണ്ട്.
അതേസമയം, മറ്റു പല സെലിബ്രിറ്റികളും ലഭ്യമാകുന്ന ആദ്യ വിമാനത്തില്‍ നാട്ടിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഷാഗോസ് ദ്വീപിലെ ബ്രിട്ടീഷ് സൈനിക കേന്ദ്രത്തിനു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ എന്നിവ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായേക്കാം എന്ന ഇസ്രയേലിന്റെ മുന്നറിയിപ്പ് എത്തിയിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയില്‍ അമേരിക്കയും ബ്രിട്ടനും സംയുക്തമായി നടത്തുന്ന സൈനിക ആസ്ഥാനത്തിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്.മിസൈലുകളില്‍ ഒന്ന് പാതിവഴിയെ തന്നെ തകര്‍ന്നതായും മറ്റൊന്നിനെ ഒരു അമേരിക്കന്‍ യുദ്ധക്കപ്പലിലെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും ചില വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സൈനിക കേന്ദ്രത്തിനു നേരെയുള്ള ആദ്യ ആക്രമണമായിരുന്നു ഇത്. ആക്രമണം നടന്ന കൃത്യ സമയം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്,
https://www.facebook.com/Malayalivartha



























