ഇത് ഹോളിവുഡ് ഹോറർ സിനിമയെപ്പോലും വെല്ലുന്ന ജീവിതം...

വഴിയില്‍ കിടന്നുകിട്ടിയ ഒരു മൊബൈല്‍ ഫോണിലെ സെല്‍ഫി അന്വേഷിച്ചു പോയ റഷ്യന്‍ പോലീസിനു ഞെട്ടാനെ സമയമുണ്ടായിരുന്നുള്ളു. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന സംഭവം. സെൽഫിക്ക് പിന്നാലെപോയ റഷ്യന്‍ പോലീസ് സംഘം ഫോണില്‍ കണ്ടതിലും ഭീകരമായ ദൃശ്യങ്ങളാണ് നേരിട്ട് കണ്ടത്.
ഒടുവിൽ അന്വേഷണം ചെന്നെത്തിയത് 30 ജീവനുകള്‍നഷ്ട്ടപെട്ട സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നരഭോജി കുടുംബത്തിലായിരുന്നു. സൈന്യത്തില്‍ ജോലി ചെയ്യുന്ന ദിമിത്രി ബക്ഷയേവും(35) ഭാര്യ നതാലിയ(42)യുമാണു കുടുങ്ങിയത്. ഇതുവരെ ഇവര്‍ 30 പേരെ കൊന്നതിന്റെ തെളിവാണു പോലീസിനു കിട്ടിയത്. ദക്ഷിണ റഷ്യയിലെ ക്രാസദാര്‍ മേഖലയിലാണു സംഭവം. അക്കാഡമിയില്‍ ഉദ്യോഗസ്ഥനായ ദിമിത്രിയും നേഴ്‌സായ നതാലിയയും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വ്യോമ അക്കാഡമിയിലാണു താമസിച്ചിരുന്നത്.
ക്രാസദാര്‍ നഗരത്തിലെ റെപിന സ്ട്രീറ്റില്‍നിന്നു ഒരു മൊെബെല്‍ ഫോണ്‍ വഴിയാത്രക്കാരനു കിട്ടിയതോടെയാണു സംഭവങ്ങളുടെ ചുരുളഴിയുന്നത്. ഫോണിലെ ഭീകര ചിത്രങ്ങള്‍ കണ്ട അയ്യാൾ ഫോൺ പോലീസിനെ ഏൽപ്പിച്ചതോടെ അന്വേഷണം ചെന്നെത്തിയത് ദിമിത്രിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ദിമിത്രിയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച ഹോസ്റ്റലിലെത്തിയ പോലീസ് സംഘം കണ്ടത് അതിഭയാനകരമായ കാര്യങ്ങളാണ്.

വീട്ടിലെ ഭരണിയിൽ ശരീരാവയവങ്ങൾ ഉപ്പിലിട്ട് വച്ചിരിക്കുന്നു. ഫ്രിഡ്ജിനുള്ളില്‍ എട്ട് ശരീരാവശിഷ്ടങ്ങള്‍ ശീതികരിച്ച് വച്ചിരിക്കുന്നു. വീടിന്റെ നിലവറയില്‍ നിറയെ അസ്ഥികൂടങ്ങൾ. വീട്ടുവളപ്പില്‍ നിന്നും പോലീസ് കണ്ടെത്തിയത്19 മനുഷ്യത്തോലുകൾ. ഇരകളെ വിട്ടിലേക്കു ക്ഷണിച്ചു വരുത്തിയ ശേഷം മയക്കുമരുന്നു കൊടുത്ത് കൊന്നശേഷം പിന്നീട് അറുത്തു തിന്നുകയായിരുന്നു ഇവരുടെ പതിവ്.
ഇവര്‍ അയല്‍ക്കാരെ വീട്ടിൽ കയറ്റാതെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. നതാലിയുടെ അസഭ്യവര്‍ഷം ഭയന്നു തങ്ങള്‍ അങ്ങോട്ടു നോക്കുകപോലുമില്ലായിരുന്നെന്നാണ് അയൽക്കാർ പറയുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതായിരുന്നു ദിമിത്രിയുടെയും നതാലിയയുടേയും ഹോബി. ചില മൃതദേഹാവശിഷ്ടങ്ങള്‍ ക്രാസദാര്‍ നഗരത്തില്‍ ഉപേക്ഷിച്ചതായും വ്യക്തമായിട്ടുണ്ട്.
സൈനീക അക്കാഡമിക്കു സമീപം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹാവശിഷ്ടം തള്ളിയതും ഇവരാണെന്നു സൂചനയുണ്ട്. 1999 മുതലാണു താനും ഭാര്യയും മനുഷ്യമാംസം കഴിക്കാന്‍ തുടങ്ങിയതെന്നാണു ദിമിത്രിയുടെ മൊഴി. ശരീരാവശിഷ്ടങ്ങള്‍ അലങ്കരിച്ചശേഷമാണു ഭക്ഷണമാക്കിയത്. വെട്ടിമാറ്റിയ തല ഓറഞ്ചാല്‍ അലങ്കരിച്ച ചിത്രമെടുത്തത് 1999 ഡിസംബര്‍ 28 നാണ്.
https://www.facebook.com/Malayalivartha






















