റോഹിങ്ക്യകളെ അധിക്ഷേപിച്ചെന്ന പേരിൽ മിസ് മ്യൻമറിന്‍റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു

അസ്വസ്ഥത നിലനിൽക്കുന്ന രഖൈൻ സ്റ്റേറ്റിൽ വർഗീയ കലാപത്തിന് പ്രേരണ നല്കാൻ ഉതകുന്ന രീതിയിൽ വിഡിയോ പോസ്റ്റ് ചെയ്തു എന്നാരോപിച്ചു മിസ് മ്യൻമറിന്‍റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു. എന്നാൽ ഈ ആരോപണം ശരിയല്ലെന്ന് മിസ് ഗ്രാൻഡ് മ്യാൻമർ ഷ്വി ഐൻ സി അഭിപ്രായപ്പെട്ടു. 'തങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്ന കളളം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലോകത്തെ വിശ്വസിപ്പിക്കുകയുമാണ് റോഹിങ്ക്യൻ തീവ്രവാദികൾ' എന്ന കുറിപ്പോടെ മിസ് മ്യാൻമർ ഫേസ്ബുക്കിൽ കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ആണ് വിവാദമായത്.
ചോരയിൽകുളിച്ചു കിടക്കുന്ന മനുഷ്യരും നഗ്നരായ കുട്ടികളും അടങ്ങുന്നതായിരുന്നു ഗ്രാഫിക് ഇമേജിനൊപ്പം മിസ് മ്യാൻമർ പോസ്റ്റ് ചെയ്ത വിഡിയോ. തുടക്കത്തിൽ സൗന്ദര്യ മത്സരം നടത്തുന്ന കമ്പനി എതിർപ്പൊന്നും കാട്ടിയില്ല എങ്കിലും പിന്നീട് മിസ് മ്യാൻമർ കരാർ നിയമങ്ങൾ ലംഘിച്ചതിനാൽ കിരീടം തിരിച്ചെടുക്കുകയാണെന്നറിയിച്ച് കമ്പനി തന്നെ പിന്നീട് രംഗത്തെത്തുകയായിരുന്നു. രഖൈൻ സ്റ്റേറ്റിൽ തീവ്രവാദികൾ നടത്തുന്ന ഭീകരത വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മിസ് മ്യാന്മാർ കുറച്ചുകൂടി മെച്ചപ്പെട്ട ഇമേജ് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണമെന്നായിരുന്നു കമ്പനിയുടെ അഭിപ്രായമെന്ന് സൗന്ദര്യ പട്ടം തിരിച്ച എടുത്തശേഷം മിസ് മ്യാൻമർ ഫേസ്ബുക്കിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha
























