ദത്തെടുത്ത് ക്രൂര കൊലപാതകം; മലയാളി ദമ്പതികളായ വെസ്ലിക്കും സിനിക്കും സ്വന്തം കുഞ്ഞും നഷ്ടമായേക്കും

മലയാളി ദമ്പതികള്‍ ഇന്ത്യയിൽ നിന്നും ദത്തുകൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ജയിലില്‍ ആയ വെസ്ലി മാത്യുസിന്റെയും സിനി മാത്യുസിന്റെയും മൂന്ന് വയസ്സുകാരിയായ സ്വന്തം മകളെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് (സിപിഎസ്) കുഞ്ഞിന്റെ ബന്ധുക്കള്‍ക്കു കൈമാറി. ഹൂസ്റ്റണിലുള്ള ബന്ധുവിന്റെ സംരക്ഷണയിലാണു കുഞ്ഞിനെ കൈമാറിയത്.
ഷെറിനെ കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതോടെ കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതല്‍ ഈ കുട്ടി ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു. കേസില്‍ വെസ്ലിയും സിനിയും ജയിലിലാണ്. ഇതേസമയം, ഷെറിനെ തനിയെ വീട്ടിലാക്കി പോയ കുറ്റത്തിന് അറസ്റ്റിലായ സിനി ജാമ്യത്തുകയില്‍ ഇളവുതേടി കോടതിയെ സമീപിച്ചു. ഇപ്പോള്‍ രണ്ടരലക്ഷം ഡോളര്‍ ബോണ്ടിലാണു സിനി റിച്ചര്‍ഡ്സണ്‍ ജയിലില്‍ കഴിയുന്നത്. കുട്ടിയെ പാലു കുടിക്കാത്തതിന്റെ പേരില്‍ വീടിന് പുറത്ത് നിര്‍ത്തുകയും പിന്നീട് കുട്ടിയെ കാണാതാകുകയുമായിരുന്നെന്നാണ് വെസ്ലി പൊലീസിന് നല്‍കിയ വിവരം.
എന്നാല്‍ പിന്നീട് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം റിച്ചാര്‍ഡ്സണിലെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു കലുങ്കിനടിയില്‍ നിന്നും കിട്ടിയത്. മകളെ സ്നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും മറിച്ച് കേള്‍ക്കുന്നതൊന്നും ശരിയല്ലെന്നും വെസ്ലി ആണയിട്ടത്രേ. 2015 ഫെബ്രുവരി നാലിന് സന്നദ്ധ സംഘടനയ്ക്കു ലഭിച്ച കുട്ടിയെ നളന്ദയിലെ ബാലസംരക്ഷണകേന്ദ്രത്തില്‍നിന്ന് കഴിഞ്ഞ ജൂണ്‍ 23നാണ് വെസ്്ലിയും സിനിയും ദത്തെടുത്ത് അമേരിക്കയിലേക്കു കൊണ്ടുപോയത്.
വൈറ്റില ജനത എല്‍.എം. പൈലി റോഡില്‍ നടുവിലേഴത്ത് സാം മാത്യുവിന്റെയും വല്‍സമ്മയുടെയും മകനാണു വെസ്ലി മാത്യു. നാട്ടിലെത്തിയപ്പോള്‍ വെസ്ലിയും സിനിയും വളരെ സ്നേഹത്തോടെയാണു കുഞ്ഞിനോടു പെരുമാറിയിരുന്നതെന്നു സമീപവാസികള്‍ പറയുന്നു. വെസ്ലിക്ക് മൂത്ത മകള്‍ ഉണ്ടായിരുന്നെങ്കിലും ഷെറിനോടും വളരെ കരുതലായിരുന്നു. എന്നാല്‍ സാമിനും വല്‍സമ്മയ്ക്കും കുഞ്ഞിനെ ദത്തെടുത്തതിനോടു താല്‍പര്യമില്ലായിരുന്നുവെന്നു സൂചനയുണ്ട്.

ഒരു വര്‍ഷത്തേക്ക് അമേരിക്കയിലേക്കു പോയ സാമും ഭാര്യയും രണ്ടു മാസം മുമ്ബാണു തിരിച്ചെത്തിയത്. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ സാമിന് മൂന്നു മക്കളാണുള്ളത്. ആണ്‍മക്കള്‍ രണ്ടുപേരും അമേരിക്കയില്‍. മകള്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍.ഷെറിനെ കാണാതായ വാര്‍ത്തകള്‍ വന്നശേഷം സാമും വല്‍സമ്മയും വീടുപൂട്ടി പോയതായി സമീപവാസികള്‍ പറഞ്ഞു. അയല്‍ക്കാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു സാമിന്റേത്.

കഴിഞ്ഞ 15-നു പള്ളിയില്‍ പോയശേഷം തിടുക്കത്തില്‍ സാധനങ്ങളുമെടുത്ത് വീടുപൂട്ടി പോകുകയായിരുന്നു. വാര്‍ത്തകള്‍ സംബന്ധിച്ച് അയല്‍ക്കാരുമായി സംസാരിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല. കുട്ടിയെ പാലു കുടിക്കാത്തതിന്റെ പേരില്‍ വീടിന് പുറത്ത് നിര്‍ത്തുകയും പിന്നീട് കുട്ടിയെ കാണാതാകുകയുമായിരുന്നെന്നാണ് വെസ്ലി പൊലീസിന് നല്‍കിയ വിവരം.

എന്നാല്‍ പിന്നീട് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം റിച്ചാര്‍ഡ്സണിലെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു കലുങ്കിനടിയില്‍ നിന്നും കിട്ടിയത്. ഈ മാസം ഏഴിന് പുലര്‍ച്ചേ മൂന്നോടെയാണ് സംഭവം. അഞ്ചു മണിക്കൂര്‍ കഴിഞ്ഞാണ് വെസ്ലി പൊലീസിനെ വിവരമറിയിച്ചത്. വീടിന് പിന്നില്‍ നൂറടി ദൂരെയുള്ള മരത്തിനടിയിലാണ് കുഞ്ഞിനെ നിര്‍ത്തിയതെന്ന് വെസ്ലി പറയുന്നു.

ചെന്നായ്ക്കളുടെ ശല്യമുണ്ടെന്നറിഞ്ഞിട്ടും ഇവിടെ കുഞ്ഞിനെ കൊണ്ടുനിര്‍ത്തിയതിന് ഇയാള്‍ക്കു വിശ്വസനീയ മറുപടിയില്ല. സ്വന്തം കുഞ്ഞിനെ കാണാതാകുമ്ബോള്‍ പിതാവിനുണ്ടാകുന്ന മാനസികവ്യഥ വെസ്ലിയില്‍ പ്രകടമായില്ലെന്നതും പൊലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തി. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് വെസ്ലി പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha























