കന്യകാത്വം ലേലം ചെയ്യുന്നതും ട്രെൻഡ് ! ; നിബന്ധനകൾ മുന്നോട്ടുവച്ച്, കോടികൾ വിലയിട്ട് കന്യകാത്വം വിൽപ്പനയ്ക്ക്

കന്യകാത്വം ലേലം ചെയ്ത് പണം ഉണ്ടാക്കുന്നത് ഒരു ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള വാർത്തകൾ ദിനം പ്രതി നമ്മൾ കാണാറുള്ളതാണ്. എന്നാൽ ഇവിടെ ഒരല്പപ്പം വ്യത്യസ്തമായ ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. എന്താണെന്നല്ലേ?...തനിക്കൊപ്പം ആദ്യമായി അന്തിയുറങ്ങുന്നയാള്‍ കുറഞ്ഞത് രണ്ടരക്കോടി രൂപയെങ്കിലും നല്‍കണമെന്നാണ് റോസാലി പിന്യോയുടെ ആവശ്യം.
12 മണിക്കൂര്‍ നേരത്തേയ്ക്കാണ് റോസാലി ഇത്രയും തുക ആവശ്യപ്പെടുന്നത്. മിനാസ് ജെറെയ്സ് സംസ്ഥാനത്തുനിന്നുള്ള റോസാലി കന്യകാത്വം ലേലം ചെയ്യുന്നതിന് പ്രത്യേകിച്ചു കാരണങ്ങളുണ്ട്. തന്റെ അമ്മയ്ക്കൊരു വീടു വാങ്ങിനല്‍കണം. കോളേജിലെ ഫീസ് അടയ്ക്കണം. രണ്ടരക്കോടി രൂപയിലാണ് ലേലം ആരംഭിക്കുകയെന്ന് വ്യക്തമാക്കിയ റോസാലി, ലേലത്തില്‍ പങ്കെടുക്കുന്നതിന് ചില നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്.
കന്യകമാരെത്തേടി നടക്കുന്ന കോടീശ്വരന്മാര്‍ ലേലത്തില്‍ പങ്കുകൊള്ളുകയും ഒരു രാത്രിക്കുവേണ്ടി കോടികള്‍ ചെലവിടുകയും ചെയ്യും. ബ്രസീലിലെ കൗമാരക്കാരി ലക്ഷ്യമിടുന്നതും അത്തരമൊരു കോടീശ്വരനെയാണ്.
ഇതിനായി അവര്‍ സ്വന്തമായി വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ടെങ്കിലും മറ്റ് സോഷ്യല്‍ മീഡിയകളില്‍ റോസാലി സജീവമല്ല. എല്ലാ ഇടപാടുകളും രഹസ്യമായിരിക്കണമെന്നതാണ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആദ്യനിബന്ധന.
താന്‍ കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലൈംഗികബന്ധത്തിന് മുൻപ് കാണിച്ചിരിക്കും. ആവശ്യമെങ്കില്‍ ലേലത്തില്‍ വിജയിക്കുന്നയാള്‍ക്ക് ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കാവുന്നതാണ്. തനിക്ക് ലൈംഗിക രോഗങ്ങളൊന്നുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലേലത്തില്‍ വിജയിക്കുന്നയാളും കാണിച്ചിരിക്കണം.
ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചുമാത്രമേ ലൈംഗികബന്ധം പാടുള്ളൂ. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുൻപ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൈമാറണം. ലേലത്തില്‍ വിജയിക്കുന്നയാള്‍ ബ്രസീലിലേക്കെത്തി തന്നെ കാണണം. അയാള്‍ താമസിക്കുന്ന ഹോട്ടലില്‍ 12 മണിക്കൂര്‍ അയാള്‍ക്കൊപ്പം തങ്ങാന്‍ താന്‍ തയ്യാറാണം. ലൈംഗിക ബന്ധത്തിനിടെ ശാരീരികമായി മുറിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പരിപാടിയും പാടില്ല. ലേലത്തില്‍ വിജയിക്കുന്നയാള്‍ തനിച്ചായിരിക്കണം വരേണ്ടത്. ലൈംഗിക ബന്ധം ക്യാമറയില്‍ പകര്‍ത്താന്‍ പാടില്ല-ഇതൊക്കെയാണ് റോസാലി മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍.
മൂന്നാഴ്ചത്തെ സമയമാണ് ലേലത്തിനായി റോസാലി മനസ്സില്‍ കണ്ടിട്ടുള്ളത്. മെയ് ആദ്യവാരം വിജയിയെ പ്രഖ്യാപിക്കാനാണ് നീക്കം. കന്യകാത്വം ലേലത്തിനുവെച്ച തന്നെക്കുറിച്ച് ആളുകളെന്ത് വിചാരിക്കുമെന്ന ആശങ്ക തനിക്കിപ്പോഴുമുണ്ടെന്നും റോസാലി പറയുന്നു.
https://www.facebook.com/Malayalivartha






















