തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്.
നിലവിൽ അണക്കെട്ടിന്റെ മൊത്തം സംഭരണശേഷിയുടെ വെറും 20 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ജലക്ഷാമം അതീവ രൂക്ഷമായതോടെ തെക്കൻ ജില്ലകളിലെ ലക്ഷക്കണക്കിന് ഏക്കർ കൃഷിയിടങ്ങളിൽ ഇത്തവണ കൃഷി ആരംഭിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കഴിഞ്ഞ വർഷങ്ങളിൽ ഇതേ കാലയളവിൽ അണക്കെട്ട് പൂർണ്ണമായി നിറഞ്ഞ് കാർഷിക ആവശ്യങ്ങൾക്കായി വൻതോതിൽ വെള്ളം തുറന്നുവിട്ടിരുന്ന സ്ഥാനത്താണ് ഇത്തവണ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത വരളച്ചയിലേക്ക് രാജ്യം നീങ്ങുന്നത്. വൈഗ ജലസേചന പദ്ധതിയെ നേരിട്ട് ആശ്രയിക്കുന്ന തേനി, മധുര, ദിണ്ടുക്കൽ, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് തെക്കൻ ജില്ലകളിലെ കാർഷിക ഗ്രാമങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
മഴക്കാലം പകുതി പിന്നിട്ടിട്ടും വൈഗ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇത്തവണ തൃപ്തികരമായ മഴ ലഭിച്ചിട്ടില്ല. കനാൽ വഴിയുള്ള ജലവിതരണം പൂർണ്ണമായും നിലച്ചതോടെ ഒന്നാം ഭോഗ കൃഷിയിറക്കിയ കർഷകർ വലിയ പ്രതിസന്ധിയിലാണുള്ളത്.
https://www.facebook.com/Malayalivartha

























