സെക്സ് ഗെയിം മരണക്കെണിയായി! ; കാമുകി കൊന്നു കഷ്ണങ്ങളാക്കിയ കാമുകന്റെ പ്രധാന ഭാഗങ്ങൾ കണ്ടെടുത്തത് ഫ്രീസറിനകത്തു നിന്ന്

ഗെയിമുകൾ മരണക്കളികളായി മാറുന്ന സംഭവങ്ങൾ നാം ദിനംപ്രതി കാണാറുണ്ട് അത്തരത്തിലുള്ളൊരു മൃഗീയ സംഭവമാണ് റഷ്യയിലും അരങ്ങേറിയത്. സംഭവം എന്താണെന്നല്ലേ?... 21 കാരിയായ യുവതി അനസ്താഷ്യ വണ്‍ഗിന തന്റെ കാമുകനായ 24 കാരന്‍ ഡിമിതി സിന്‍കെയ്ചിനെ കൊന്ന് കഷണങ്ങളാക്കി ഫ്രീസറിൽ സൂക്ഷിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
കഷണങ്ങളാക്കിയ കാമുകന്റെ പ്രധാന ഭാഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ച ശേഷം ബാക്കി ഭാഗങ്ങൾ വീടിന്റെ പല ഭാഗങ്ങളില്‍ കെട്ടിത്തൂക്കിയിടുകയാണുണ്ടായത്. ബിഡിഎസ്‌എം സെക്സ് ഗെയിമിനിടെയായിരുന്നു യുവതി ഈ പൈശാചിക കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.
കാമുകന്റെ തല, ലൈംഗിക അവയവം, വിരലുകള്‍, തുടങ്ങിയവയായിരുന്നു ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. ഒറിയോളിലുള്ള തന്റെ ഫ്ളാറ്റില്‍ വച്ചായിരുന്നു മുന്‍ പൊലീസുകാരനും കോണ്‍സ്ക്രിപ്റ്റ് സോല്‍ജ്യറുമായ ഡിമിതിയെ , വണ്‍ഗിന കൊന്നതെന്ന് അന്വേഷകര്‍ കണ്ടെത്തിയിരുന്നു. ഇറച്ചിക്കടയില്‍ മാസം കെട്ടിത്തൂക്കുന്നത് പോലെയായിരുന്നു ചില ശരീര ഭാഗങ്ങള്‍ തന്റെ അപാര്‍ട്ട്മെന്റിന് ചുറ്റിലുമായി വണ്‍ഗിന കെട്ടിത്തൂക്കിയിരുന്നത്.
എന്നാല്‍ തന്റെ കാമുകനെ കൊന്നുവെന്ന കാര്യം വണ്‍ഗിന തുടക്കത്തില്‍ നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നത്. അദ്ദേഹത്തെ തന്റെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നായിരുന്നു വണ്‍ഗിനയുടെ മറുപടി. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വണ്‍ഗിന കുറ്റം സമ്മതിക്കുകയായിരുന്നു.
വണ്‍ഗിനയുടെ വിവാഹം കഴിഞ്ഞ ഉടന്‍ അവരുടെ ഭര്‍ത്താവ് സംശയകരമായ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം വണ്‍ഗിന ഒന്നര വര്‍ഷം സൈക്യാട്രിക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പിന്നീട് അവരെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇവരെ സൈക്യാട്രിക് ടെസ്റ്റുകള്‍ക്ക് വിധേയയാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിനിടെ കൊലപാതക അന്വേഷണം തുടരുന്നുമുണ്ട്. വണ്‍ഗിനയും ഡിമിതിയും ബിഡിഎസ്‌എം ഗെയിമിന്റെ ആരാധകരായിരുന്നുവെന്നാണ് അയല്‍ക്കാര്‍ വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha
























