ജനനനിരക്കു വര്‍ധിപ്പിക്കാനായി പുതിയ തായ്‌ലൻഡ് തന്ത്രം; കണക്കുകൾ പ്രകാരം ഒരു തായ് ദമ്പതിക്ക് ശരാശരി 1.5 കുട്ടികൾ

സാമ്പത്തിക സഹായവും നികുതിയിളവിനും പിന്നാലെ ജനനനിരക്കു വര്‍ധിപ്പിക്കുന്നതിനായി പുതിയ ഭരണ തന്ത്രവുമായി തായ്‌ലൻഡ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ പദ്ധതി വാലന്റൈൻസ് ദിനത്തിലാണ് അവതരിപ്പിച്ചത്.
പദ്ധതി പ്രകാരം ഗര്‍ഭധാരണം പ്രോത്സാഹിപ്പിക്കാനായി ദമ്പതികൾക്ക് ഫോളിക് ആസിഡ്, അയണ്‍ ഗുളികകള്‍ എന്നിവ ആരോഗ്യപ്രവർത്തകർ വിതരണം ചെയ്തു. ഗർഭധാരണത്തിനു മുൻപുള്ള ആരോഗ്യസംരക്ഷണത്തെപ്പറ്റിയുള്ള ലേഖനങ്ങളും വിതരണം ചെയ്തു.
ഉയര്‍ന്ന ജീവിതച്ചെലവും ജനങ്ങളുടെ ജോലിഭാരവും നഗരപ്രദേശങ്ങളിലേക്കുള്ള ആളുകളുടെ കുടിയേറ്റവുമാണ് തായ്ലാന്‍ഡിലെ ജനനനിരക്കു താഴുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രാജ്യത്ത് ജനസംഖ്യ കൂടിയ അളവിലാണെങ്കിലും 2030 ആകുമ്പോഴേക്കും താഴാന്‍ തുടങ്ങും. തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയുന്നതു വഴി രാജ്യത്തിന്റെ വരുമാനവും കുറയാൻ തുടങ്ങും. നിലവില്‍ ഒരു തായ് ദമ്പതിക്ക് ശരാശരി 1.5 കുട്ടികളാണ് ഉള്ളത്. ജനസംഖ്യ ആരോഗ്യപരമായി നിലനില്‍ക്കണമെങ്കില്‍ ഇത് 2.1 ആയിരിക്കണം.
https://www.facebook.com/Malayalivartha
























