ജൂവലറി മോഷണത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു ! ; കൂറ്റന്‍ ട്രക്ക് പിന്നോട്ടെടുത്ത് ജൂവലറിയുടെ മുന്‍ഭാഗം തകർത്ത് ആയുധധാരികളായ കവർച്ചാസംഘം

ബര്‍മ്മിങ്ങാമിലെ കേപ്പ് ഹില്ലിലുനുള്ള ജൂവലറിയില്‍ നടന്ന മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. എട്ടു ടണ്ണോളം ഭാരമുള്ള കൂറ്റന്‍ ട്രക്ക് പിന്നോട്ടെടുത്ത് ജൂവലറിയുടെ മുന്‍ഭാഗം തകര്‍ത്ത മോഷ്ടാക്കള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്തശേഷം ഔഡി കാറില്‍ കയറി രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. പുറത്തായ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ മുഖംമൂടി ധരിച്ച് ആയുധധാരികളായെത്തിയ കവര്‍ച്ചാസംഘത്തെ സംഭവം നടന്ന് രണ്ടുദിവസമായിട്ടും പൊലീസിന് ഇതുവരെയും പിടികൂടാനായിട്ടില്ല.
ജൂവലറിയിലേക്ക് ലോറി ഇടിച്ചുകയറുന്നതു കണ്ട വഴിയാത്രക്കാരനാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയത്. വെള്ളിയാഴ്ച തിരക്കേറിയ സമത്തായിരുന്നു ഈ വമ്പൻ കവര്‍ച്ച നടന്നത്. റോഡിനിരുപുറവും ഒട്ടേറെ യാത്രക്കാര്‍ കണ്ടുനില്‍ക്കെയായിരുന്നു മോഷണം നടന്നത്.
മോഷണസംഘത്തില്‍ നാലോ അഞ്ചോ മുഖംമൂടി ധാരികളുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ചുറ്റികകളും മറ്റായുധങ്ങളുമായി ജൂവലറിയിലേക്ക് ഇരച്ചുകയറിയ ഇവര്‍ ജീവനക്കാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ആഭരങ്ങള തട്ടുകയായിരുന്നു.
മോഷ്ടാക്കളെത്തടയുന്നതിനായി ഒരു പൊലീസുകാരന്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുന്നതും വീഡിയോയിലുണ്ട്. മോഷ്ടാക്കള്‍ക്ക് അരികിലെത്തിയ ഇദ്ദേഹം, കാറിന്റെ ചില്ലുകളില്‍ തന്റെ കൈയിലുള്ള ബാറ്റണുപയോഗിക്ക് അടിക്കുന്നതും കാണാം. എന്നാല്‍, അദ്ദേഹത്തെ തള്ളിമാറ്റി കാര്‍ മുന്നോട്ട് പാഞ്ഞുപോയി.
കാറോടുന്നതിനിടെ, വിന്‍ഡ് സ്ക്രീനിലൂടെ പൊലീസുദ്യോഗസ്ഥനുനേര്‍ക്ക് ഇഷ്ടികകള്‍ പോലുള്ള വസ്തുക്കള്‍ മോഷ്ടാക്കള്‍ വലിച്ചെറിയുന്നുമുണ്ട്. ക്ലെയര്‍മോണ്ട് റോഡിലേക്കാണ് മോഷ്ടാക്കളുമായി വാഹനം പാഞ്ഞുപോയതെന്നും വീഡിയോയില്‍ വ്യക്തമാണ്. മോഷ്ടാക്കളുമായി ഏറ്റുമുട്ടിയ പൊലീസുദ്യോഗസ്ഥന് മുഖത്ത് നേരീയ പരിക്കുകളേറ്റതായി പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിന് സന്നദ്ധരായെത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സാന്‍ഡ്വെല്‍ നൈബര്‍ഹുഡ് പൊലീസിലെ സൂപ്രണ്ട് റിച്ചാര്‍ഡ് യൂഡ്സ് പറഞ്ഞു. സംഭവത്തിന് ഒട്ടേറെപ്പേര്‍ ദൃക്സാക്ഷികളായിരുന്നുവെന്ന് വ്യക്തമാണ്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha























