ദശാബ്ദങ്ങള്‍ക്ക് മുമ്പ് സ്റ്റീഫന്‍ ഹോക്കിംഗ് മരിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ! അപ്പോൾ പിന്നെ ഇപ്പോൾ മരിച്ച ശാസ്ത്രജ്ഞനാര് ?

പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ സ്റ്റീഫന്‍ ഹോക്കിംഗ് വിട പറഞ്ഞു. അത്യപൂര്‍വ പ്രവചനം കൊണ്ട് ലോകത്തെയാകെ വിസ്മയിപ്പിച്ച ഹോക്കിംഗിന്റെ മരണത്തിലും ഒരു ദുരൂഹത ബാക്കി നില്‍ക്കുന്നുണ്ട്. ഈ വര്‍ഷമാദ്യം ഒരു കൂട്ടം സെെദ്ധാന്തികര്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയതോടെയാണ് ഹോക്കിംഗിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്ത ലോകം കേള്‍ക്കുന്നത്.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് യഥാര്‍ത്ഥ ഹോക്കിംഗ് മരിച്ചെന്നും ഇപ്പോള്‍ ഉള്ളത് അദ്ദേഹത്തിന്റെ അപരനാണെന്നുമായിരുന്നു ഒരു കൂട്ടം സെെദ്ധാന്തികരുടെ വാദം. നിലവിലുള്ള അപരന്‍ രാഷ്ട്രീയക്കാരുടെയും ചില ശാസ്ത്രജ്ഞന്‍മാരുടെയും കളിപ്പാവയാണെന്നും ഇക്കൂട്ടര്‍ നാടകം കളിക്കുകയാണെന്നുമായിരുന്നു ഇവരുടെ വാദം. ഹോക്കിംഗിന്റെ രൂപത്തിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമില്ലെന്നതായിരുന്നു ഹോക്കിംഗ് മരിച്ചെന്ന് ആരോപിക്കാന്‍ ഇവര്‍ കണ്ടെത്തിയ പ്രധാന കാരണം.
അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകമായ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടെെം' പുറത്തിറക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് 1985ല്‍ ഇദ്ദേഹം മരണപ്പെട്ടിരുന്നുവെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. നൂറ് വര്‍ഷം കൊണ്ട് മാനവരാശി ഇല്ലാതാകുമെന്ന് പ്രചരിപ്പിച്ചതും അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് അവകാശപ്പെട്ടതും സാധാരണക്കാരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.
ഫ്രാങ്ക് ഹോക്കിൻസ്- ഇസബെൽ ഹോക്കിൻസ് ദമ്പതികളുടെ മകനായി 1942 ജനുവരി എട്ടിന് ഓക്സ്ഫഡിലായിരുന്നു ഹോക്കിംഗിന്റെ ജനനം. 17ാം വയസിൽ ഓക്സ്ഫഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഹോക്കിംഗിന് ഗവേഷണത്തിനിടെ മോട്ടോര്‍ ന്യൂറോൺ എന്ന അപൂര്‍വ്വ നാഡീരോഗം ബാധിക്കുകയായിരുന്നു. 1963ൽ 21ാം വയസിൽ മോട്ടോര്‍ ന്യൂറോൺ എന്ന നാഡീരോഗത്തെ തുടർന്ന് ഹോക്കിംഗിന്റെ കൈകാലുകൾ തളര്‍ന്നുപോകുകയായിരുന്നു. ബിരുദപഠനം പൂർത്തിയാക്കിയ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ തന്നെയായിരുന്നു ഹോക്കിംഗ് ഗവേഷണവും പൂർത്തിയാക്കിയത്. വൈദ്യശാസ്ത്രത്തിന്റെ പ്രവചനങ്ങൾ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് ഹോക്കിംഗ് 76 വയസുവരെ ജീവിക്കുന്നത്. ഒന്നോ രണ്ടോ വർഷത്തെ ആയുസ്സായിരുന്നു ഡോക്ടർമാർ അദ്ദേഹത്തിന് വിധിച്ചിരുന്നത്.
ബ്രിട്ടീഷ് സൺഡേ ടൈംസിന്റെ ബെസ്റ്റ് സെല്ലറായി റെക്കോർഡ് ഭേദിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിന്റെ രചയിതാവ് ഹോക്കിംഗായിരുന്നു. ഈ പുസ്തകത്തിന്റെ ഒരുകോടി കോപ്പികളാണ് ലോകത്ത് വിറ്റഴിഞ്ഞത്. പിന്നീട് തിയറി ഓഫ് എവരിതിംഗ് എന്ന പേരിൽ ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു.
https://www.facebook.com/Malayalivartha























