അഭയാർഥികൾ കുടുങ്ങിയത് എക്സ് റേ സകാനിംഗിൽ ! ; ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം പിടികൂടിയവരുടെ എണ്ണം 760 ലേറെ

ഗ്രീസിലെ പാത്ര തുറമുഖത്ത് നിന്നും ഇറ്റലിയിലേക്ക് നാടു കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികൾ പോലീസ് പിടിയിലായി. ട്രക്കിലെ ഇന്ധന ടാങ്കിനുള്ളില്‍ കയറി കൂടി അന്യ രാജ്യത്തേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഇവരെ എക്സ് റേ സ്കാനിംഗിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്.
ഇത്തരത്തിൽ ദിവസവും നിരവധി പേരാണ് പാത്ര തുറമുഖത്തിന് സമീപത്ത് വെച്ച് പൊലീസിന്റെ വലയിലാകുന്നത്. അഫ്ഗാനിസ്ഥാന്‍,പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇത്തരത്തില്‍ വലയിലാകുന്നത്.
ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം പിടികൂടിയവരുടെ എണ്ണം 760 കഴിഞ്ഞതായി പോലീസ് അറിയിച്ചു. എന്നാൽ ഇവരെ പിടികൂടിയ ശേഷം ജയിലിൽ നിന്നും വിട്ടയച്ചാലും വീണ്ടും അതിർത്തി കടക്കാനായായുള്ള ശ്രമങ്ങൾ തുടരുമെന്നും പോലീസ് പറയുന്നു.
2,627 പേരെയാണ് ഇത്തരത്തിൽ കഴിഞ്ഞ വർഷം ഗ്രീക്ക് പൊലീസ് പിടികൂടി ജയിലിലടച്ചത്. തുറമുഖത്തേക്ക് കടക്കാനായി നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കുകളിലേക്ക് ഇവര്‍ ഒളിച്ച് കയറി കൂടാറാണ് പതിവ്. എന്നാല്‍ എല്ലായിപ്പോഴും തുറമുഖ കവാടത്തിലെ എക്സറേ പരിശോധനകളില്‍ ഇവർക്കു പിടിവീഴുന്നതും പതിവാണ്.
https://www.facebook.com/Malayalivartha























