ബേക്കറി ഉടമയ്ക്ക് രണ്ടുലക്ഷത്തിലധികം രൂപ പിഴ വിധിച്ച് ലേബര്‍ കോടതി ! ; കോടതിയുടെ കാരണം കേട്ടാൽ ഏവരും ഒന്നമ്പരക്കും
പേരിനെങ്കിലും ഒരു ജോലി ലഭിച്ചിരുന്നുവെങ്കിൽ എന്ന് ചിന്തിക്കുന്നവർ അനേകം പേരാനാണ്. എന്നാൽ ഇവിടുത്തെ അവസ്ഥ കേട്ടാൽ ഏവരും ഒന്ന് വാ പൊളിച്ചു പോകും. അധിക ജോലി ചെയ്തുവെന്ന് കുറ്റം ചുമത്തി ബേക്കറി ഉടമയ്ക്ക് രണ്ടു ലക്ഷത്തിലധികം രൂപയാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്.
ഫ്രാന്‍സിലെ ലൂസിഗനി സര്‍ബേസിലുള്ള ബാക്കെയ് തടാകത്തിനടുത്ത് ബേക്കറി നടത്തുന്ന സെഡ്രിക് വേവ്റേ എന്ന വ്യക്തിക്കാണ് ആത്മാര്‍ത്ഥമായി ജോലി ചെയ്തതിനെ തുടര്‍ന്ന് പിഴ അടക്കേണ്ട ദുര്യോഗത്തില്‍ എത്തപ്പെട്ടിരിക്കുന്നത്. ഫ്രാന്‍സിലെ ഒരു ലേബര്‍ കോടതിയാണ് ഇത്തരത്തിലുള്ള ഒരു വിചിത്ര വിധി നടത്തിയത്.
വേനല്‍ക്കാലമായാല്‍ ബാക്കേയ് തടാകം സഞ്ചാരികളെ കൊണ്ട് നിറയും. അതു കൊണ്ട് തന്നെ ആ സമയം പ്രദേശത്തെ കച്ചവടക്കാര്‍ക്ക് വളരെയധികം ലാഭമാണ് ഉണ്ടാകുന്നത്. സഞ്ചാരികളുടെ വര്‍ദ്ധിച്ച് വരുന്ന തിരക്ക് കാരണം ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുവാന്‍ സെഡ്രിക് ഈ സമയങ്ങളില്‍ ആഴ്ചയില്‍ ഒരു അവധി പോലും എടുത്തിരുന്നില്ല. മാസങ്ങളോളം ഇദ്ദേഹം ഈ രീതിയില്‍ ജോലി ചെയ്തിരുന്നു.
എന്നാൽ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കോടതി ഇയാളെ വിചാരണ നടത്തി ശിക്ഷ വിധിക്കുകയായിരുന്നു. ഫ്രാന്‍സില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാണ്. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ മാസങ്ങളോളം ജോലിക്ക് വന്നു, അധിക സമയം ജോലി ചെയ്തു എന്നിവയാണ് സെഡ്രിക്കിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍.
3000 യൂറോ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.അതായത് ഇന്ത്യന്‍ രൂപ രണ്ട് ലക്ഷത്തിനും മേലെ. വിചിത്രമായ ഈ ശിക്ഷയില്‍ പ്രതികരണവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയായിരിക്കുന്നത്.
ബേക്കറി അദ്ദേഹത്തിന്റെ സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്നും ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ അദ്ധ്വാന ശീലം ഇല്ലാതാക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞുവെന്നു അഭിപ്രായപ്പെടുന്നവരാണ് ഭൂരിഭാഗവും.
https://www.facebook.com/Malayalivartha