പ്രസിഡന്റിന് ഇംഗ്ലീഷ് അത്ര പോരെന്ന തോന്നണേ...! ; ട്രംപിനെ ഇംഗ്ലീഷ് പഠിപ്പിച്ച് 61 കാരിയായ റിട്ടയേഡ് അധ്യാപിക

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട് അയച്ച കത്തിലെ തെറ്റുകള്‍ തിരുത്തി 61 കാരിയായ റിട്ടയേഡ് ഇംഗ്ലീഷ് അധ്യാപിക വൈവോന്നെ മാസണ്‍ കത്ത് വൈറ്റ് ഹൗസിലേക്ക് തന്നെ തിരിച്ചയച്ചു. കത്തിൽ നിറയെ ഗ്രാമറ്റിക്കല്‍ മിസ്റ്റേക്കുകളാണ് ഉണ്ടായിരുന്നതെന്നാണ് എന്നാണ് അധ്യാപിക പറഞ്ഞത്.
ഫ്‌ളോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ യുഎസ് പ്രസിഡന്റ് ട്രംപ് സന്ദര്‍ശിക്കണം എന്നാവശ്യപ്പെട്ടാണ് മാസണ്‍ കത്ത് അയച്ചത്. ഇതിന് മറുപടിയായിട്ടാണ് ട്രംപിന്റെ പേരില്‍ അധ്യാപികയ്ക്ക് കത്ത് ലഭിച്ചത്.
എന്നാല്‍ ഒരു ഇംഗ്ലീഷ് അധ്യാപിക എന്ന നിലയ്ക്ക് തെറ്റുകള്‍ കണ്ടിട്ടും തിരുത്താതിരിക്കാന്‍ തനിക്കാവില്ലെന്നാണ് മാസണ്‍ പറഞ്ഞത്. പ്രിന്റഡ് ലെറ്ററില്‍ നീല മഷിപ്പേന ഉപയോഗിച്ചാണ് മാസണ്‍ തിരുത്തിയത്. പിന്നീട് ഈ ലെറ്റര്‍ വൈറ്റ് ഹൗസിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.
കത്തിലെ ഗ്രാമറും പങ്‌ച്യേഷനുമാണ് തിരുത്തിയിരിക്കുന്നത്. മോശമായി എഴുതുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും എന്നാല്‍ നന്നായി നന്നായി എഴുതാന്‍ അറിയാവുന്നവര്‍ നന്നായി തന്നെ എഴുതണം എന്നാണ് ഒരു മാധ്യമത്തോട് മാസണ്‍ പറഞ്ഞത്.
എന്നാൽ തിരിച്ച് വൈറ്റ് ഹൗസിലേക്ക് അയക്കുന്നതിന് മുന്‍പ് കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും ഇവര്‍ മറന്നില്ല. അതേസമയം അധ്യാപികയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇവര്‍ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകളെ എടുത്താണ് പലരും ട്രോളാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























