Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം ലോകമഹായുദ്ധം ശേഷം അമേരിക്കയിലെ ആയുധ കമ്പനികളുടെ പ്രധാന വരുമാന മാര്‍ഗം ഇരുകൊറിയകളുമായിരുന്നു. അടുത്തിടെ ഉത്തര, ദക്ഷിണ കൊറിയകള്‍ സമാധാന ഉടമ്പടിയില്‍ ഒപ്പ് വെച്ചതോടെ പണി പാളിയ ട്രംപ് പുതിയ കൗശലവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്

13 JUNE 2018 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഉത്തരകൊറിയയുമായി സമാധാന കരാറില്‍ ഒപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ലോകമാധ്യമങ്ങള്‍ വാനോളം പുകഴ്ത്തുന്നു. എന്നാല്‍ സമാധാനം എന്ന പുറംമോടിയുടെ മറവില്‍ നടക്കാന്‍ പോകുന്നത് കോടികളുടെ ആയുധക്കച്ചവടമായിരിക്കുമെന്ന് നയതന്ത്രരംഗത്തെ ചില വിദഗ്ധര്‍ വിലയിരുത്തുന്നു. ശീതയുദ്ധകാലം മുതല്‍ ദക്ഷിണകൊറിയയുടെ തോളില്‍ കയ്യിട്ടുനടന്ന അമേരിക്ക ഒരു സുപ്രഭാതത്തില്‍ ഉത്തരകൊറിയന്‍ ഏകാധിപധി കിംജോങ് ഉന്നിന് മുന്നില്‍ സമാധാനത്തിന്റെ ഒലിവ് ചില്ലയുമായി പറന്നിറങ്ങിയിരിക്കുന്നു അതും സിംഗപ്പൂരില്‍. സമ്പൂര്‍ണ ആണവ നിരായൂധീകരണത്തിന് കിംജോങ് ഉന്‍ ഉറപ്പ് നല്‍കി. പകരം ഉത്തരകൊറിയയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കി. എന്നാലത് എങ്ങനെയാണെന്ന് വ്യക്തമാക്കിയില്ല. ഇതാണ് ആയുധക്കച്ചവടത്തിനുള്ള നീക്കമാണ് ട്രംപ് നടത്തിയതെന്ന് നയതന്ത്രവിദഗ്ധര്‍ വിലയിരുത്താന്‍ കാരണം. 

കച്ചവടം ഉറപ്പാക്കുന്നതിന് മുന്നോടിയായാണ് ദക്ഷിണകൊറിയയുമായി കൊറിയന്‍ ഉപദ്വീപില്‍ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം നിര്‍ത്തുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയത്. അതേസമയം ദക്ഷിണകൊറിയയെ പൂര്‍ണമായി പിണക്കാനും ട്രംപ് തയ്യാറായില്ല. അതുകൊണ്ടാണ് ഉത്തരകൊറിയക്കെതിരെയുള്ള സാമ്പത്തിക ഉപരോധം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്് വ്യക്തമാക്കിയത്. സോവിയറ്റ് യൂണിയന്‍ സഖ്യവും അമേരിക്കന്‍ ചേരിയും പതിറ്റാണ്ടുകള്‍ നീണ്ട ശീതസമരത്തിന്റെ ഉപയുദ്ധമെന്ന് പറയാവുന്നതായിരുന്നു 1950-53 ല്‍ ഇരുകൊറിയകളും തമ്മില്‍ നടന്നത്. ഒരുവശത്ത് സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുന്ന ഉത്തരകൊറിയയും മറുവശത്ത് യുഎസിനെ പിന്തുണയ്ക്കുന്ന ദക്ഷിണ കൊറിയയും. സോവിയറ്റ് യൂണിയനും ചൈനയും ഉത്തരകൊറിയയ്‌ക്കൊപ്പം നിന്നു. യുഎസ് ദക്ഷിണകൊറിയയ്ക്കും.

1953 ല്‍ യുദ്ധം അവസാനിച്ചെങ്കിലും ഇരുകക്ഷികളും തമ്മിലുള്ള യുദ്ധ വിരാമ ഉടമ്പടി ഉണ്ടാക്കിയില്ല. വെടിനിര്‍ത്തല്‍ കരാര്‍ മാത്രമാണുണ്ടാക്കിയത്. അതിനാല്‍ സാങ്കേതികമായി യുദ്ധം അവസാനിച്ചിട്ടില്ല. ഉത്തര, ദക്ഷിണ കൊറിയകള്‍ മുമ്പുണ്ടാക്കിയതും ഇപ്പോള്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ സിംഗപ്പൂരിലും സമാധാന കരാര്‍ ഒപ്പിട്ടതോടെ യുദ്ധം തീരുന്നതിനുള്ള ഉടമ്പടിക്കു സാധ്യതയായി. പക്ഷെ, മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായുടെ കൗശലമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇരുകൊറിയകളുമായും അടുത്ത ശേഷം രണ്ട് കൂട്ടര്‍ക്കും ആയുധം വില്‍ക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. 

ജപ്പാന്റെയും സൗത്ത് കൊറിയയുടെയും മേല്‍ എപ്പോള്‍ വേണമെങ്കിലും ആണവ മിസൈല്‍ എപ്പോള്‍ പതിക്കും എന്ന ആശങ്ക ലോക രാജ്യങ്ങള്‍ക്കുണ്ടായിരുന്നു. അതിന് അമേരിക്കന്‍ പ്രസിഡന്റ് അറുതിവരുത്തിയെന്നാണ് ലോകമാധ്യമങ്ങള്‍ പുകഴ്ത്തുന്നത്. ഇത് മാധ്യമങ്ങളുടെ കച്ചവട തന്ത്രമാണ്. മുമ്പ് ഇരുകൊറിയകളും തമ്മിലടിച്ചപ്പോള്‍ യുദ്ധഭീഷണിയാണ് മാധ്യമങ്ങള്‍ കച്ചവടം ചെയ്തത്. ആണവ യുദ്ധ ഭീഷണി , നിമിഷങ്ങള്‍ കൊണ്ട് എല്ലാം കത്തിച്ചാമ്പലാകും! തുടങ്ങിയ ഭീതിജനകമായ ബ്രേക്കിംഗ് ന്യൂസുകളാണ് ആഗോളമാധ്യമങ്ങള്‍ വിറ്റ് റേറ്റിംഗ് കുത്തതെ ഉയര്‍ത്തിയത്. ഒന്നും സംഭവിക്കില്ലെന്ന് മാധ്യമങ്ങള്‍ക്കും ലോകനേതാക്കള്‍ക്കും അറിയാം.

എന്നാല്‍ അമേരിക്കയുടെ ആയുധവിപണിയെ ബാധിച്ച മാന്ദ്യം അകറ്റണമെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ വേണം. ഇത് കണ്ട് ലോകം ഞെട്ടണം. ലോകനേതാക്കള്‍ മത്സരിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടണം, അത്രതന്നെ. രണ്ടാം ലോകമഹായുദ്ധം ശേഷം അമേരിക്കയിലെ ആയുധവിപണി ഏറ്റവും കൂടുതല്‍ ആയുധം നിര്‍മിച്ചു കയറ്റുമതി ചെയ്തത് ഇരു കൊറിയകളിലേക്കുമാണ്. അടുത്തിടെ ഇരുകൊറിയയും സമാധാന ഉടമ്പടിയില്‍ ഒപ്പ് വെച്ചതോടെ പണി പാളിയ ട്രംപ് ചെന്നായുടെ കോട്ടുംധരിച്ച് ഇറങ്ങിയിരിക്കുകയാണ്. കൊറിയന്‍ മുട്ടനാടുകള്‍ പാവങ്ങളല്ലാത്തത് കൊണ്ട് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (10 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (22 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

Malayali Vartha Recommends