മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു മരിച്ച സംഭവം; മുഖ്യപ്രതികളിലൊരാളായ ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹി പിടിയിൽ

മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയിലായി. നെട്ടൂര്‍ സ്വദേശി റജീബ് ആണ് പിടിയിലായത്. ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ റജീബ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ആയുധങ്ങളുമായാണ് റജീബ് എത്തിയത്. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ വെച്ചാണ് റജീബ് പിടിയിലായത്.
അഭിമന്യുവിനെ ആക്രമിച്ച സംഘത്തിലെ പ്രധാനികളെ സഹായിച്ചവരാണ് ഇതുവരെ അറസ്റ്റിലായവരില്‍ ഏറെയും. ജൂണ്‍ രണ്ടിന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് വീണത്. ആ രാത്രി തന്നെ മൂന്നുപേരെ പിടികൂടാനായെങ്കിലും അന്വേഷണത്തിന്റെ ആദ്യ ഒരാഴ്ച പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടില്‍ തപ്പി. കൊലപാതകത്തിന് ശേഷം പ്രതികളെ നാടുവിടാന്‍ സഹായിച്ചവരെയാണ് പിന്നീട് പിടികൂടിയത്.
https://www.facebook.com/Malayalivartha























