ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി വീട്ടുകാർക്ക് മുമ്പിൽ ലക്ഷ്മിയെ വിവാഹം ചെയ്യേണ്ടി വന്നത് അഞ്ച് തവണ; വീട്ടുകാർ വീണ്ടും മുറുക്കികെട്ടിയ ബന്ധം ചില്ലുകൊട്ടാരം പോലെ തകർന്ന് വീണപ്പോൾ ആ അമ്മമാർ നെഞ്ചുപൊട്ടിക്കരഞ്ഞു; ഇനി ഞങ്ങളുടെ ലക്ഷ്മിമോളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും? ചങ്ക് പിളരുന്ന ആ കാഴ്ചകണ്ട് നിൽക്കാൻ ആകാതെ സുഹൃത്തുക്കളും, ബന്ധുക്കളും...

ജീവിച്ചിരിക്കെ മകന്റെ ചേതനയറ്റ ശരീരം കാണേണ്ടിവന്ന ഓരോ നിമിഷവും വെന്തു നീറുന്ന അമ്മമ്മാരുടെ മനസ്സ് ആര്‍ക്കാണ് വായിക്കാന്‍ കഴിയുന്നത് കരയാന്‍ കണ്ണീരും, പറയാന്‍ വാക്കുകളുമില്ലാതെ നീറുന്ന ഇവരുടെ ഹൃദയ നൊമ്പരത്തെ ആര്‍ക്കു സാന്ത്വനിപ്പിക്കാനാകും ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയുമാണ് ഈ അമ്മമാര്‍.
തിരുമല വിജയമോഹിനി മില്ലിനു സമീപം എല്‍ഐസി ലെയ്‌നില്‍ 'ഹിരണ്‍മയ'യിലേക്കു ബാലഭാസ്‌കറിന്റെ ചേതനയറ്റ മൃതദേഹം എത്തിയപ്പോള്‍ രണ്ട് അമ്മമാരും അലമുറയിട്ടു കരഞ്ഞു. മകന്റെ പൊന്നുമോന്റെ മുഖത്തേയ്ക്ക് നോക്കിയ അമ്മ മോഹാലസ്യപ്പെട്ട് വീണു, ഒടുവില്‍ ബന്ധുക്കളെല്ലാരും ചേര്‍ന്ന് ഇരുവരെയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആ കാഴ്ച കാണാനാവാകെ വീട്ടില്‍ കൂടിയവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.
മകളും,പ്രിയപ്പെട്ട ബാലുവും പോയതറിയാതെ ആശുപത്രിയുടെ ഏതോ ഒരു കോണില്‍ അവരും ഉണ്ടെന്ന് വിശ്വസിച്ച് കഴിയുകയാണ് അപകടത്തില്‍പ്പെട്ട് വെന്റിലേറ്ററില്‍ കഴിയുന്ന ലക്ഷ്മി. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കവേ സുഹൃത്തുക്കളായിരുന്ന ബാലഭാസ്‌ക്കറും, ലക്ഷ്മിയും 2000 ഡിസംബര്‍ 16ന് ആണ് പ്രണയിച്ച് വിവാഹിതരായത്. പ്രണയ വിവാഹമായതുകൊണ്ടുതന്നെ ബന്ധുക്കളുമായി അടുപ്പക്കുറവുണ്ടായിരുന്നെങ്കിലും പിന്നീട് കുടുംബങ്ങള്‍ തമ്മില്‍ അടുക്കുകയായിരുന്നു. പിന്നീട് അവശേഷിച്ച വേദന ഒരുകുഞ്ഞിക്കാലിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.
ഒടുവില്‍ പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കുമൊടുവില്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം, 2017 ഏപ്രില്‍ 21ന് ആ ഇളംകൈ അവര്‍ നെഞ്ചോട് ചേര്‍ത്തു. ജാനിയെന്ന ഓമനപ്പേരില്‍ അവളെ താലോലിക്കാന്‍ തുടങ്ങി. ജാനി ജീവിതത്തിലേയ്ക്ക് വന്നതിനു ശേഷം കിട്ടുന്ന സമയത്തെല്ലാം അവളോടൊപ്പമായിരുന്നു ബാലഭാസ്‌ക്കര്‍. മരണപ്പെടുന്നതിന് തൊട്ടുമുമ്പും അവള്‍ അച്ഛന്റെ നെഞ്ചിലായിരുന്നു കിടന്നത്. ഒടുവില്‍ പ്രതീക്ഷകള്‍ തന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും ലക്ഷ്മിയെയും പാതിവഴിയില്‍ മറന്ന് മകളുടെ ലോകത്തേയ്ക്ക് ബാലഭാസ്‌ക്കര്‍ യാത്രയായി. മകളുടെ മരണം അച്ഛനും അറിഞ്ഞില്ല, അച്ഛന്റെ മരണം മകളും അറിഞ്ഞില്ല, ഒടുവില്‍ ഇരുവരുടെയും വിയോഗവാര്‍ത്തയറിയാതെ ലക്ഷ്മി ആശുപത്രി കിടക്കയിലും.
അപകടത്തിന് ശേഷം ബോധം തെളിഞ്ഞപ്പോള്‍ ലക്ഷ്മി ആദ്യം ആവശ്യപ്പെട്ടത് മകളെ കാണാനായിരുന്നു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയാതെ നിന്ന ബന്ധുക്കള്‍ക്ക് മുന്നില്‍ ആകെ ഉണ്ടായിരുന്ന പ്രതീക്ഷ ബാലു ജീവിതത്തിലേയ്ക്ക്ക് തിരിച്ചുവരുമെന്നായിരുന്നു. പക്ഷെ ലക്ഷ്മി മോളെ ഇനി എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ ചങ്ക് പൊട്ടി കരയുകയാണ് ആ അമ്മമാര്‍. ബാലുവിന്റെ പ്രിയപ്പെട്ട ഭാര്യയാണ് അവള്‍, തേജസ്വിനിയെ നൊന്ത് പ്രസവിച്ച അമ്മയാണവള്‍, ഈ വേര്‍പാടുകള്‍ ലക്ഷ്മിയറിയുന്ന നിമിഷത്തില്‍ എന്ത് സംഭവിക്കുമെന്നറിയാതെ ഓരോ നിമിഷവും പേടിയോടെ, ഹൃദയം തകര്‍ന്ന് കഴിയുകയാണ് ഹിരണ്മയയില്‍ അവര്‍.
ബാലഭാസ്‌ക്കറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ലക്ഷ്മി ബാലുവിനൊപ്പം ഇറങ്ങിത്തിരിച്ചത്. ഒടുവില്‍ പ്രായശ്ചിത്തമായി വീട്ടുകാര്‍ക്ക് മുമ്പില്‍ ബാലഭാസ്‌ക്കര്‍ അഞ്ചുതവണകൂടി ലക്ഷ്മിയെ കല്യാണം കഴിച്ചു. തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം, മൂകാംബിക ഉള്‍പ്പെടെയുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ വെച്ചാണ് വീട്ടുകാര്‍ക്ക് മുമ്പില്‍ ബാലഭാസ്‌കര്‍ വീണ്ടും ലക്ഷ്മിക്ക് മിന്നുചാര്‍ത്തിയത്. ആ അഞ്ച് കെട്ടുകളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പൊട്ടിച്ചെറിയപ്പെട്ടത്. ലക്ഷ്മി തനിച്ചാണ്, ബാലുവിന്റെയും പൊന്നോമനയുടെയും ഇനിയൊരു പുനര്‍ജന്മം കാത്ത്..
https://www.facebook.com/Malayalivartha



























