ശബരിമലയിലെ സ്ത്രീ പ്രവേശനം ; വർഗീയ വികാരം ആളിക്കത്തിക്കാൻ ശ്രമമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ചില വ്യക്തികളും സാമൂഹ്യ മാധ്യമങ്ങളും പോലീസ് നിരീക്ഷണത്തിൽ

ശബരിമല സ്ത്രീ പ്രവേശന വിഷയം കൂടുതൽ സങ്കീർണമാകും എന്ന സൂചന നൽകി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ഈ വിഷയം വർഗീയമായി ആളിക്കത്തിച്ച് കേരളത്തിൽ കലാപത്തിന് ശ്രമം നടക്കുന്നു. ചില വ്യക്തികളെയും, സംഘടനകളെയും, സാമൂഹ്യമാധ്യമങ്ങളിലെ പേജ് അഡ്മിനുകളെയും നിരീക്ഷിക്കണമെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്.
രാഹുൽ ഈശ്വർഉൾപ്പെടെയുള്ളവരുടെ നീക്കങ്ങൾ കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കുമെന്ന ആശങ്ക റിപ്പോർട്ടിലുണ്ട്. ഈ വിഷയം സംബന്ധിച്ച് വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് എല്ലാ എസ്പിമാർക്കും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. എരുമേലി, പന്തളം, തിരുവനന്തപുരം, തൊടുപുഴ എറണാകുളം തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന ജനമുന്നേറ്റവും അവിടെയുയരുന്നമുദ്രാവാക്യങ്ങളും ഇടതുപക്ഷ സർക്കാരിന് മുഖ്യമായും എതിരാണ്.
ഈ വിഷയത്തിൽ പൂർണമായും മുഖ്യമന്ത്രിയുടെ നിലപാടിലൂന്നിയാണ് സർക്കാർ നീക്കങ്ങൾ. എന്നാൽ സിപിഎം, സ്ത്രീ പ്രവേശനവുമായി ബന്ധേപ്പെട്ട് നടക്കുന്ന സമരങ്ങളെ എങ്ങനെ തങ്ങൾക്ക് അനുകൂലമായി തിരിച്ചുവിടാം എന്ന ആലോചനയിലാണ്.
വർഗീയ വികാരം പടർത്തുന്ന പ്രസംഗങ്ങളും, സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും അടിയന്തിര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകും എന്ന ഭീതിയും സർക്കാരിനുണ്ട്.
https://www.facebook.com/Malayalivartha



























