എനിക്ക് സ്റ്റേജില്‍ നില്‍ക്കാന്‍ തോന്നിയില്ല സത്യസന്ധമായ സംഗീതം എന്നില്‍നിന്ന് പുറത്തുവന്നില്ല ; അത് എന്നോട് ഞാന്‍ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി ; ബാലഭാസ്കറിന്റെ മരണം ആസൂത്രിതമോ...; സമൂഹ മാധ്യമങ്ങളിൽ വിമർശന പ്രളയം

കഴിഞ്ഞ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കരന്‍ കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചിരുന്നു. രണ്ടാം തീയതി പുലര്‍ച്ചെ ഒരുമണിയോടെ ബാലഭാസ്‌കരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാല്‍ ആ മരണത്തില്‍ ദുരൂഹതയുണ്ട് പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. അതിന് അവര്‍ ചില ചില ആരോപണങ്ങളും നടത്തുന്നുണ്ട് മരണത്തില്‍ ബാലഭാസ്‌കരന്‍ ബന്ധുക്കള്‍ക്ക് സംശയമുണ്ട് എന്നതാണ് ഇതില്‍ പ്രധാന ആരോപണമായി ഉന്നയിക്കപ്പെടുന്നത്.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ കഥകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ഉന്നയിക്കുന്ന സംശയമെന്നോണമാണ് പുതിയ കഥകള്‍ വരുന്നത്. മരണം ആസൂത്രിതമെന്നാണ് ഇവരുടെ ആരോപണം. ഇതില്‍ പ്രധാന തെളിവായി ചൂണ്ടിക്കാണിക്കുന്നത് ബാലഭാസ്‌കര്‍ മരിക്കുന്നതിനു മുമ്പ് ഫേസ്ബുക്കില്‍ പോസ്‌ചെയ്തശേഷം പിന്‍ വലിവലിച്ച ഒരു ഫേസ്ബുക് പോസ്റ്റാണ്. സുഹൃത്തുക്കള്‍ ഇടെപെട്ടാണ് അത് പിന്‍വലിച്ചതെന്നാണ് പറയുന്നത്
ആ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്'
ജീവിതത്തിലെ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും എനിക്കുമുണ്ടായിരുന്നു. എന്റെ എല്ലാകാര്യങ്ങളും അറിയുന്നവര്‍ എന്റെ ബലഹീനതകള്‍ അറിയുന്നത് എല്ലാ സ്വപ്നങ്ങളും ഞാന്‍ അവരുമായി പങ്കുവെച്ചു എല്ലാ കാര്യങ്ങളും അവരിലൂടെ ആയിരുന്നു ചെയ്തുകൊണ്ടിരുന്നത് ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ അവരായിരുന്നു അവര്‍ക്കെല്ലാം വിട്ടുനല്‍കി ഒരാളില്‍നിന്ന് വിശ്വാസവഞ്ചന നേരിട്ടപ്പോള്‍ തളര്‍ന്നുപോയി വളരെ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് ഞാനൊരുപാട് കരഞ്ഞു പിന്നീട്. എനിക്ക് സ്റ്റേജില്‍ നില്‍ക്കാന്‍ തോന്നിയില്ല സത്യസന്ധമായ സംഗീതം എന്നില്‍നിന്ന് പുറത്തുവന്നില്ല ചിരിക്കാന്‍ പോലും ഞാന്‍ പ്രയാസപ്പെട്ടു. അത് എന്നോട് ഞാന്‍ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി ഇതേക്കുറിച്ച് ലക്ഷ്മിയോട് ഞാന്‍ സംസാരിച്ചു അങ്ങനെയാണ് സംഗീതത്തില്‍ നിന്ന് ഞാന്‍ ഒരിടവേള എടുക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ് ഒരുപാട് ആളുകള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്
ഇത് മരണത്തിനു പിന്നിലെ ദുരൂഹതയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെതന്നെ ബാലഭാസ്‌കറിന്റെ ക്ഷേത്ര സന്ദര്‍ശനശേഷം ഒരു പൊതു പരിപാടി ഉണ്ടായിരുന്നതായും അതിനായി മുറി ബുക്ക് ചെയ്തിരുന്നുവെന്നും. എന്നാല്‍ അത് കുടുമ്പാങ്ങളും ബന്ധുക്കളും അറിഞ്ഞില്ല എന്നും പ്രചരണമുണ്ട്. എന്നാല്‍ ഈ വാര്‍ത്തക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha



























