തൃപ്തി ദേശായിയെ അയ്യപ്പൻ മഹാരാഷ്ട്രയിൽ പൂട്ടിയെന്ന് വിശ്വാസികൾ ; തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്നു കരുതിയിരുന്ന ശബരിമല വിശ്വാസികൾക്ക് കേൾക്കാൻ കഴിഞ്ഞത് ഭൂമാതാ രണ്‍രാഗിണി ബ്രിഗേഡ്" നേതാവിനെ കസ്റ്റഡിയിൽ എടുത്തു എന്ന വാര്‍ത്ത

ശബരിമല യുവതീ പ്രവേശനം അനുവദിക്കാത്തതുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്നു കരുതിയിരുന്ന ശബരിമല വിശ്വാസികൾക്ക് കേൾക്കാൻ കഴിഞ്ഞത് ഭൂമാതാ രണ്‍രാഗിണി ബ്രിഗേഡ്" നേതാവിനെ കസ്റ്റഡിയിൽ എടുത്തു എന്ന വാര്‍ത്ത. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നു വാദിച്ച തൃപ്തി ദേശായിയുടെ അറസ്റ്റ് വാർത്ത വിശ്വാസികൾക്ക് ആശ്വാസമാണ്. തൃപ്തി ദേശായിയെ അയ്യപ്പൻ മഹാരാഷ്ട്രയിൽ കുടുക്കിയതായാണ് വിശവാസികൾ കണക്കാക്കുന്നത്.
അയ്യപ്പ ഭക്തരായ സ്ത്രീകളെ ബി.ജെ.പി സര്‍ക്കാര്‍ എന്തുകൊണ്ടാണ് തടയുന്നത് വ്യക്തമല്ലെന്നും മഹാരാഷ്ട്ര ഷിര്‍ദി ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദിക്ക് മുന്നില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് കേന്ദ്രം അറിഞ്ഞുകൊണ്ട് തൃപ്തിയെ കുടുക്കുകയായിരുന്നു എന്നും ആരോപണം ഉയരുന്നു. ഇതാകാം ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച തൃപ്തി ദേശായി മഹാരാഷ്ട്ര പോലീസിന്റെ കരുതല്‍ തടങ്കലില്‍ വയ്ക്കാൻ കാരണം ആയതും. പ്രധാനമന്ത്രിയുടെ ഷിര്‍ദി ക്ഷേത്ര ദര്‍ശനത്തില്‍ കലാപം സൃഷ്ടിക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് മഹാരാഷ്ട്രാ പോലീസിന്റെ നടപടി. എന്നാൽ ഇത് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തൃപ്തിക്ക് നേരെയുള്ള അയ്യപ്പൻറെ കോപമാണെന്ന വിശ്വാസത്തിലാണ് വിശ്വാസിക്കൾ.
ഷിര്‍ദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യമുന്നയിച്ച് അഹമ്മദ്‌നഗര്‍ എസ്പിക്ക് ഇവര്‍ കത്തയച്ചിരുന്നു. ശബരിമല വിഷയം സംസാരിക്കാനാണ് അനുമതി തേടിയിരുന്നത്. കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയെ വഴിയില്‍ തടയുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് മോദിയോട് പരാതി പറയാൻ മാത്രമേ താൻ ഉദ്ദേശിച്ചിരുന്നുള്ളൂവെന്ന് തൃപ്‌തി ദേശായി പ്രതികരിച്ചു. സ്ത്രീകൾക്ക് നല്ല ദിനങ്ങൾ വാഗ്‌ദ്ധാനം ചെയ്‌താണ് മോദി അധികാരത്തിലേറിയത്. എന്നാൽ സ്ത്രീകൾ ഇപ്പോഴും രാജ്യത്ത് സുരക്ഷിതരല്ല. മുത്തലാഖ് വിഷയത്തിൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ തയ്യാറായ മോദി ഹിന്ദു സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. നിരവധി സ്ത്രീകൾ ശബരിമലയിലെത്തി പ്രാർത്ഥന നടത്തണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ പ്രദേശത്തെ സംഘർഷാവസ്ഥ മൂലം ഇവർക്ക് ശബരിമലയിലേക്ക് പോകാൻ കഴിയുന്നില്ലെന്നും അവർ ആരോപിച്ചു.
https://www.facebook.com/Malayalivartha






















