യുവതിപ്രവേശനത്തിൽ സർക്കാർ ചെകുത്താനും കടലിനുമിടയിൽ; സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്രം സമ്മർദ്ദം ചെലുത്തുമ്പോൾ മറുഭാഗത്ത് ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷം; ശബരിമല വിഷയത്തിൽ തുറന്നടിച്ച് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല യുവതിപ്രവേശനത്തിൽ സർക്കാർ ചെകുത്താനും കടലിനുമിടയിലാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സമ്മര്‍ദ്ദം ചെലുത്തുമ്പോൾ മറുഭാഗത്ത് ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷവും നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണു ബിജെപിയുടെ ലക്ഷ്യം. അവര്‍ സമവായം ആഗ്രഹിക്കുന്നില്ല. സുപ്രീംകോടതിയെ വിവരങ്ങള്‍ അറിയിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഉചിതമാണെന്നും മന്ത്രി പറഞ്ഞു. ഫാസിസം അഴിഞ്ഞാടുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സന്നിധാനത്തുനിന്ന് മടങ്ങി പോരേണ്ടി വന്നെന്നും കടകംപള്ളി വ്യക്തമാക്കി.
അതേസമയം ശബരിമല നട ഇന്ന് അടക്കുന്നതോടെ ദേവസ്വം ബോര്‍ഡിന് മുന്നിലുള്ള വെല്ലുവിളി മണ്ഡല മകരവിളക്ക് കാലമാണ്. നിലവിലെ സാഹചര്യങ്ങള്‍ സുപ്രീംകോടതിയേ ധരിപ്പിച്ച് പ്രശ്നപരിഹാരം സാധ്യമാക്കുകയാണ് ലക്ഷ്യം. പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചില്ലെങ്കിലും കോടതിയില്‍ ബോര്‍ഡ് നടത്തേണ്ട ഇടപെടല്‍ നാളെത്തേ ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്യും. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ചു കൊണ്ടാവും മുന്നോട്ട് പോവുകയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha
























