അയ്യപ്പനു വേണ്ടി ആറല്ല, അറുപത് ദിവസം നിരാഹാരം കിടക്കാനും ഞാൻ തയ്യാറാണ്; ശബരിമല യുവതിപ്രവേശന വിഷയത്തിൽ പിണറായി സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങിയെന്ന് രാഹുൽ ഈശ്വർ

ശബരിമല യുവതി പ്രവേശനവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പന് മുന്നില്‍ പരാജയപ്പെട്ടെന്ന് രാഹുൽ ഈശൻ. പിണറായി സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഇനിയെങ്കിലും ശബരിമല വിഷയത്തിൽ നിലപാട് മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാവാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയില്‍ മോചിതനായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആറ് ദിവസത്തെ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്നും അയ്യപ്പനു വേണ്ടി ആറല്ല, അറുപത് ദിവസം നിരാഹാരം കിടക്കാനും തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമലയില്‍ ആരും അതിക്രമിച്ചുകയറാതെ ഭക്തര്‍ നോക്കിയതില്‍ സന്തോഷമുണ്ട്. തനിക്കെതിരെയുള്ളത് 100 ശതമാനം കള്ളക്കേസാണെന്നും പൊലീസ് ആരോപിക്കുന്ന സമയത്ത് താന്‍ പമ്പയിലല്ല സന്നിധാനത്തായിരുന്നെന്നും രാഹുല്‍ പ്രതികരിച്ചു.
"വിശ്വാസിയായ തന്റെ മുത്തശ്ശിയെ അറസ്റ്റ് ചെയ്‌ത് നീക്കുന്നതും വിശ്വാസിയല്ലാത്ത രഹ്ന ഫാത്തിമയെ പോലീസ് അകമ്പടിയോടെ മല കയറ്റുന്നതും അന്യായമാണ്""- രാഹുല്‍ വ്യക്തമാക്കി.
നവംബര്‍ അഞ്ചിന് വീണ്ടും നട തുറക്കുമ്പോൾ സമാധാനപരമായ പ്രാര്‍ത്ഥനായോഗമുണ്ടാകുമെന്നും ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിഷേധം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ ഓര്‍ഡിനന്‍സിനെ കുറിച്ച് ചിന്തിക്കണമെന്നും വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























