അമ്മയോടുള്ള പക തീർത്തത് പിഞ്ചു കുഞ്ഞിനോട്... ജോലിഭാരം കൂടിയപ്പോൾ സഹിക്കാനായില്ല; മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞത് കിണറ്റിലേക്ക്... ക്രൂരമായ കൊലപതാകം നടന്നത് കോഴിക്കോട് താമരശ്ശേരിയില്‍

തിങ്കളാഴ്ച രാവിലെയാണ് കാരാടി സ്വദേശി മുഹമ്മദലിയുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. താമരശ്ശേരിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്ത കേസില്‍ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യ ജസീല (26) അറസ്റ്റില്‍.
കുഞ്ഞിന്റെ അമ്മയോടുള്ള പക തീര്‍ക്കുന്നതിനായി കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. വെള്ളത്തില്‍ മുങ്ങി കുഞ്ഞ് മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തത്. വീട്ടുജോലികള്‍ കൂടുതലായി ചെയ്യേണ്ടി വന്നതാണ് ഷമീനയോട് പകയുണ്ടായതിന് കാരണമെന്നും ഇവര്‍ പൊലീസില്‍ സമ്മതിച്ചു.
കിടപ്പുമുറിയിലെ തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം തുണി അലക്കുന്നതിനായി പോയപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജസീലയും മകന്‍ മുഹമ്മദ് മിഷാലുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിന്റെ അമ്മയായ ഷമീന തുണിയലക്കുമ്ബോള്‍, കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ ശേഷം ജസീല വീട്ടുജോലികള്‍ ചെയ്തു. കുട്ടിയെ കാണാനില്ലെന്ന് ഷമീന പറഞ്ഞപ്പോഴാണ് താനും ശ്രദ്ധിച്ചതെന്നായിരുന്നു ജസീല ആദ്യം പൊലീസിനോട് പറഞ്ഞത്. തിരച്ചിലിനിടയില്‍ കിണറ്റില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയതും ജസീല ആയിരുന്നു.
https://www.facebook.com/Malayalivartha
























