തുലാമാസപൂജകൾക്കായി ദർശനത്തിനായി എത്തിച്ചേരുന്ന യുവതികളെ തടയുന്നതിനായി ദേവസ്വം ബോർഡ് പരസ്യമായി വനിതാ ജീവനക്കാരെ നിയോഗിച്ചിരുന്നു

ശബരിമലയില്‍ വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിനിടെ തുലാമാസ പൂജക്ക് ദര്‍ശനത്തിനായി എത്തിചേരുന്ന യുവതികളെ തടയുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വനിതാ ജീവനക്കാരെ നിയോഗിച്ചിരുന്നു.പൂജക്ക് നട തുറക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ഇതു സംബന്ധിച്ച ഉത്തരവ് ദേവസ്വം കമ്മീഷണര്‍ ഇറക്കിയത്.
കീഴ് പതിവ് അനുസരിച്ച് ഹരിപ്പാട് ദേവസ്വം കമ്മീഷണറുടെ അധികാരപരിധിയില്‍ വരുന്ന എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ജീവനക്കാരിയെയും മൂന്ന് ക്ഷേത്ര ജീവനക്കാരികളെയും പമ്പയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ദേവസ്വം കമ്മീഷണര്‍ നല്‍കിയ ഉത്തരവിലാണ് ഇക്കാര്യം ഉള്ളത് .
ദര്‍ശനത്തിനെത്തുന്ന 10 നും 50നും ഇടയിലുളള സ്ത്രീകളെ കണ്ടെത്തി തിരിച്ച് പറഞ്ഞുവിടുന്നതാണ് കീഴ് പതിവ് സമ്പ്രദായം. ഇത് പൊലീസിന്റെ സഹായത്തോടെയാണ് നിർവഹിക്കുന്നത് .
സന്നിധാനത്ത് ശബരിമല അവലോകന യോഗത്തിനെത്തിയ വനിതാ ഉദ്യോഗസ്ഥരെ ദേവസ്വം ബോര്‍ഡിന്റെ വനിതാ ജീവനക്കാര്‍ തടഞ്ഞ് നിര്‍ത്തി പ്രായം പരിശോധിച്ചത് വൻ വിവാദമായിരുന്നു. ഇങ്ങനെയുള്ള
പ്രവൃത്തികളൊന്നും അനുവദിക്കാനാകില്ലെന്നും ജീവനക്കാര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























