ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ തടയുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഈശ്വര്‍ പ്രയാര്‍ ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തെ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമാക്കിമാറ്റിയത്;രാഹുലിന്റെ ലക്‌ഷ്യം അധികാരവും പണവും പ്രശ്‌സ്തിയുമെന്ന് മാധ്യമ പ്രവർത്തക

അധികാരവും പണവും പ്രശ്‌സ്തിയുമാണ് രാഹുലിന്റെ ലക്ഷ്യമെന്ന് മാധ്യമപ്രവര്‍ത്തക.രാഹുല്‍ ഈശ്വരിനെതിരെ മാധ്യമപ്രവര്‍ത്തക രംഗത്ത്. ശബരിമല ധര്‍മ്മശാസ്ത്രത്തെ അയ്യപ്പക്ഷേത്രമായി മാറ്റിയതിനു പിന്നില്‍ രാഹുല്‍ ഈശ്വറിന് പങ്കുണ്ടെന്നും മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്.
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ തടയുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഈശ്വര്‍ പ്രയാര്‍ ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തെ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമാക്കിമാറ്റിയതെന്ന് മാദ്ധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. ഈ പേര് മാറ്റത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ഇത് ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ നടത്തിയ ഒരു ശ്രമമായിരുന്നുവെന്നും സുനിത ആരോപിച്ചു കാരണം ധര്‍മ ശാസ്താവ് വിവാഹം കഴിച്ചിട്ടുണ്ട്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, പേര് മാറ്റാനുള്ള കാരണമായി ദേവസ്വം ബോര്‍ഡ് പറഞ്ഞത് 1950ല്‍ ക്ഷേത്രം തീവെച്ച് നശിപ്പിച്ചതിന് ശേഷം വിഗ്രഹം അയ്യപ്പനായി പ്രതിഷ്ഠിച്ചുവെന്നാണ് സുനിതയുടെ വിശദികരണം .
രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്ന സുനിത ദേവദാസ് 2006ല്‍ കണ്ഠരര് മോഹനരുടെ പേരില്‍ സ്ത്രീവിഷയത്തില്‍ വിവാദമുണ്ടായപ്പോള്‍ മുതലാണ് രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ ഇടപെട്ട് തുടങ്ങിയതെന്നും ആരോപിക്കുന്നു. ക്ഷേത്രത്തില്‍ രക്തം വീഴ്ത്തുമെന്ന് പറഞ്ഞ രാഹുലിന് ക്ഷേത്ര വിശുദ്ധിയെകുറിച്ച് യാതൊരു വേവലാതിയുമില്ലെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു. എന്തെന്നാല്‍ ക്ഷേത്രത്തിന്റെ ശുദ്ധിയും ആശുദ്ധിയും ആചാരലംഘനവും രാഹുല്‍ ഈശ്വറിനു പ്രശ്‌നമല്ലെന്നും . അധികാരവും പണവും പ്രശസ്തിയുമാണ് രാഹുലിന്റെ ലക്ഷ്യമെന്നും സുനിത ദേവദാസ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha























