കോൺഗ്രസ്സിനെ വെട്ടിലാക്കി ജി .രാമൻ നായർ ബി ജെപിയിലേക്ക്. പ്രഖ്യാപനം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിൽ എത്തിയതിനു ശേഷം

കോൺഗ്രസ്സിനെ വെട്ടിലാക്കി ജി .രാമൻ നായർ ബി ജെപിയിലേക്ക്.ബി ജെപി നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി.നേരത്തെ ബി ജെപി യോഗം രാമൻ നായർ ഉദ്‌ഘാടനം നടത്തിയത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് എഐസിസി അദ്ദേഹത്തെ കെപിസിസി നിര്‍വാഹക സമിതി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടയിലാണ് ബിജെപിയിലേക്കുളള അദ്ദേഹത്തിന്റെ ചുവടുമാറ്റവും.
എന്നാൽ മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയിലാണ് താൻ യോഗത്തിൽ പങ്കെടുത്തതെന്ന് രാമൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു .വിശ്വാസികള്‍ക്കൊപ്പം ശരിക്കും ബിജെപിയാണ് നില്‍ക്കുന്നത്. അവർ എടുത്ത നടപടികളാണ് ശരിയായത് .അത് കൊണ്ടാണ് ശബരിമല വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹംപറഞ്ഞു. തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് എഐസിസി,കെപിസിസി നിര്‍വാഹക സമിതി അംഗത്വത്തില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ഒരു നോട്ടീസ് പോലും നല്‍കിയിട്ടില്ല.എന്നെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്പോലും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമന്‍ നായര്‍ രണ്ട് ദിവസത്തിനകം ബിജെ.പി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ പാര്‍ട്ടി പ്രവേശന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയും അത് നടപ്പിലാക്കുന്ന സര്‍ക്കാരിനെതിരെയും പത്തനംതിട്ടയില്‍ ബിജെപി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് രാമന്‍നായരായിരുന്നു.
https://www.facebook.com/Malayalivartha























