കരിങ്കൊടിയും പ്രതിഷേധവുമായി ചിലർ എന്റെ പുറകെ നടന്നാൽ ഭയപ്പെടുന്ന ആളല്ല ഞാൻ; വർഗീയവാദികളുടെ കൈകൊണ്ട് മരിക്കേണ്ടിവന്നാലും ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് വെല്ലുവിളിച്ച് ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വർഗീയവാദികളുടെ കൈകൊണ്ട് മരിക്കേണ്ടിവന്നാലും ശബരിമലയിൽ സുപ്രീംകോടതി വിധിനടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിന്റെ യൂടൂബ് ചാനലും അത്മോപദേശ ശതക പഠനക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമം നടപ്പാക്കുന്നവരെ അധിക്ഷേപിക്കാനും വാസ്തവം പറയുന്നവരെ ചുട്ടെരിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും, വർഗീയവാദികളുടെ കൈകൊണ്ട് മരിക്കേണ്ടിവന്നാലും ശബരിമലയിൽ സുപ്രീംകോടതി വിധിനടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യാഥാർത്ഥ്യം പറഞ്ഞതിനാണ് സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് നേരെ കൊലപാതക ശ്രമമുണ്ടായത്. കരിങ്കൊടിയും പ്രതിഷേധവുമായി ചിലർ എന്റെ പിന്നാലെയും ഉണ്ട്. അതു കണ്ട് ഭയപ്പെട്ട് പിന്തിരിയില്ല. ശബരിമലയിൽ യുവതികൾ കയറണമെന്ന നിർബന്ധം സർക്കാരിനില്ല, കയറുന്നതിൽ എതിർപ്പുമില്ല.
സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാദ്ധ്യതയുള്ള സർക്കാരിനെ വലിച്ചു താഴെയിടുമെന്ന് പറയുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്ക്ക് ആത്മാർത്ഥയുണ്ടെങ്കിൽ കേന്ദ്രസർക്കാരിനെ കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കണം. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും വൈകുണ്ഠസ്വാമിയുമൊക്ക കാട്ടിത്തന്ന പാതയിലൂടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിന്റെ യൂടൂബ് ചാനലും അത്മോപദേശ ശതക പഠനക്ലാസും ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു മന്ത്രി കടകം പള്ളി ശബരിമല പരാമർശം നടത്തിയത്.
https://www.facebook.com/Malayalivartha
























