ഭക്തരെ തൊട്ടാൽ വലിച്ച് താഴെയിടും വെല്ലുവിളിക്ക് ശേഷം അമിത് ഷാ ശബരിമലയിൽ നേരിട്ടെത്തുന്നു, മണ്ഡലകാലം ചരിത്രമാകും

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശബരിമലയില്‍ എത്തും. ഈ മണ്ഡലകാലം അവസാനിക്കുന്നതിന് മുന്‍പ് ശബരിമല ദര്‍ശനം നടത്താനായി അമിത് ഷാ എത്തുമെന്നും ബിജെപി സംസ്ഥാന നേതൃത്വവുമായി ഇക്കാര്യം സംബന്ധിച്ച് ധാരണയായെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബർ എട്ടു മുതൽ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കണമെന്ന നിർദേശം ഉയർന്നപ്പോൾ ശബരിമലയിൽ ദർശനത്തിനു തന്നെയെത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
എന്നാൽ തീയ്യതി നിര്ദേശിച്ചിട്ടില്ല.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിനിടെയാണ് അമിത് ഷാ വീണ്ടും കേരളത്തിലേക്ക് എത്തുന്നത്.
സമരരംഗത്തിറങ്ങാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അതേപടി ശരിവച്ചുള്ള പ്രഖ്യാപനമാണ് അമിത് ഷാ നേരത്തെ കണ്ണൂരിൽ നടത്തിയത്. കേരളത്തിൽ വേരുറപ്പിക്കാനുള്ള രാഷ്ട്രീയവസരമായി പാർട്ടി ഇപ്പോൾ ഇതിനെ കാണുന്നു.എന്നാൽ അമിത് ഷായുടെ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനമാണ് സംസ്ഥാനത്തുയരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും മുസ്ലിംലീഗും അടക്കമുളളവര്‍ ഇതിനെതിരെ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത മറുപടിയും ഇന്നലെ നല്‍കിയിരുന്നു.
ശിവഗിരിയിൽ വച്ച് അമിത് ഷാ ആവശ്യപ്പെട്ടിട്ടും സമരത്തിൽ സഹകരിക്കാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ തിരിച്ചടിച്ചതിനു തുഷാറിനെ കൂടെ നിർത്തി മറുപടി നൽകാനാണു തീരുമാനം. രഥയാത്രയ്ക്കു മുമ്പ് ന്യൂനപക്ഷ വിഭാഗത്തിലെ പ്രബലരെ സന്ദർശിച്ചു പിന്തുണ തേടാൻ ശ്രീധരൻപിള്ള ശ്രമിക്കും.
ശബരിമല കർമസമിതി, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും അമിത് ഷായെ പ്രത്യേകം സന്ദർശിച്ചു. സിപിഎം സഹയാത്രികരായിരുന്ന ഇപ്പോഴത്തെ പന്തളം കൊട്ടാരം പ്രതിനിധികൾ സംരക്ഷണം തേടി ബിജെപി പ്രസിഡന്റിനെ കാണാനെത്തിയതു നേട്ടമായി സംസ്ഥാന നേതാക്കൾ പങ്കുവയ്ക്കുന്നു. മുൻഡിജിപി: ടി.പി. സെൻകുമാർ കണ്ടുവെങ്കിലും ബിജെപിയിൽ ഔദ്യോഗികമായി ചേർന്നിട്ടില്ല. തെലങ്കാനയുടെ ചുമതലയുള്ള പി.കെ. കൃഷ്ണദാസിനൊപ്പം യുവമോർച്ചാ സമ്മേളനത്തിൽ പങ്കെടുക്കാനായി ഉച്ചയ്ക്ക് അമിത് ഷാ ഹൈദരാബാദിലേക്കു തിരിച്ചു.
https://www.facebook.com/Malayalivartha



























