സിപിഎമ്മിന്റെ മണ്ണ് ഒലിച്ചുതുടങ്ങി; അയ്യപ്പ വിശ്വാസികളെ കള്ള കേസിൽകുടുക്കുന്നു എന്ന് ആരോപിച്ച് പിണറായി സർക്കാരിനെതിരെബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള പോലീസ് ആസ്ഥാനത്തിന് മുന്നിൽ ഉപവസിക്കുന്നു; ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഎം നേതാവ് എംഎം ലോറൻസിന്റെ കൊച്ചുമകൻ ബിജെപിക്കാരോടൊപ്പം

ശബരിമല വിഷയത്തിൽ ബിജെപിയും കേരള സർക്കാരും തമ്മിൽ വാക് പോര് നടക്കുന്ന സാഹചര്യത്തിൽ അയ്യപ്പ വിശ്വാസികളെ കള്ള കേസിൽകുടുക്കുന്നു എന്ന് ആരോപിച്ച് പിണറായി സർക്കാരിനെതിരെബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള പോലീസ് ആസ്ഥാനത്തിന് മുന്നിൽ ഉപവസിക്കുന്നു. ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഎം നേതാവ് എംഎം ലോറൻസിന്റെ കൊച്ചുമകൻ മിലൻ രംഗത്ത്. ഉപവാസ വേദിയിലെ അപ്രതീക്ഷിത അതിഥിയാണ് പ്ലസ്ടു വിദ്യാർത്ഥി മിലൻ. സ്വന്തം ഇഷ്ടപ്രകാരമാണ് വേദിയിൽ എത്തിയതെന്നും ഇത് തന്റെ വ്യക്തിപരമായ താത്പര്യമാണെന്നും മിലൻ പറഞ്ഞു. പോലീസ് കാടത്തത്തിനെതിരെ പ്രതികരിക്കാനാണ് എത്തിയത്. തനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാൻ താല്പര്യമുണ്ടെന്നും മിലൻ പറഞ്ഞു.
താൻ ഒരു രാഷ്ട്രീയ വിദ്യാർത്ഥിയാണ് എന്നാൽ ഏത് രാഷ്ട്രീയ പാർട്ടിയിലാണെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ല. എന്നാൽ സംസ്ഥാനത്ത് നടക്കുന്ന പോലീസ് അതിക്രമത്തിന്റെ ഭാഗമായാണ് ഈ വേദിയിൽ എത്തിയതെന്നും മിലൻ പറയുന്നു.
സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് ലോറന്‍സ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള നേതാവ്. അതുകൊണ്ട് തന്നെ നിലന്റെ ശബരിമലയിലെ പ്രതിഷേധം ബിജെപി ചര്‍ച്ചായക്കും. എല്ലാ വിഭാഗങ്ങളിലും ഇത്തരം എതിര്‍പ്പുണ്ടെന്ന് വരുത്താനാണ് നീക്കം. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നിലാണ് ശ്രീധരന്‍പിള്ളയുടെ ഉപവാസം. ഇതിനെ പുതിയ ചര്‍ച്ചാവിഷയമാക്കാന്‍ നിലന്റെ സാന്നിധ്യത്തിലൂടെ ബിജെപിക്ക് കഴിയുന്നുണ്ട്.
പോലീസ് ആസ്ഥാനത്തു ഇന്ന് ബിജെപി ഉപവാസം നടത്തുകയാണ്. പൊലീസിനെ ഉപയോഗിച്ച് ശബരിമല വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പി.എസ് ശ്രീധരന്‍പിള്ളയുടെ ഉപവാസ സമരം. തിരുവനന്തപുരം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് മുന്നിലാണ് ഉപവാസം. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ശ്രീധരന്‍പിള്ള ഉപവാസം നടത്തുന്നത്. മറ്റ് ജില്ലകളില്‍ എസ്‌പി ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























