Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പേരാമ്പ്ര കാര്‍ കത്തിക്കല്‍ കേസ്..ഒടുവിൽ കേസ് അവസാനിപ്പിക്കുകയാണ് പോലീസ്..മരണത്തിലേക്ക് നയിച്ചതിന് പിന്നില്‍ ഭാര്യ സോന തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍..


പത്തു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ്..വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ ഡിഐജി രമ്യാ ഭാരതിയും സംഘവും..ഇവരൊക്കെ മനുഷ്യരാണോ..?


വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയതോടെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലും മാറ്റത്തിന്റെ കേളികൊട്ട് ഉയരുന്നു.. ഇത്രയും കാലം സി പി എമ്മിന് മുന്നിൽ പഞ്ച പുച്ഛമടക്കി നിന്ന കണ്ണൂരിലെ പ്രോസിക്യൂഷനും മാറി..


എസ്എഫഐ കെ എസ് യു ഏറ്റുമുട്ടൽ..തെരുവിലിറങ്ങി നിയന്ത്രിച്ച് എ എ റഹിം..എസ്എഫഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്..ചെന്നിത്തലയുടെ പോലീസിന്റെ നടപടി..


അടി കിട്ടിയയാൾ എംഎൽഎ... ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും

എന്താണ് എന്റെ ഉപ്പ ചെയ്ത തെറ്റ്? കെടുകാര്യസ്ഥതയിൽ കെട്ടഴിഞ്ഞ് കിടന്ന ഒരു പൊതു മേഖലാ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതോ? മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മകള്‍ അസ്മ ബീവിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ പോസ്റ്റ് അപ്രതീക്ഷം

21 NOVEMBER 2018 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി

പേരാമ്പ്ര കാര്‍ കത്തിക്കല്‍ കേസ്..ഒടുവിൽ കേസ് അവസാനിപ്പിക്കുകയാണ് പോലീസ്..മരണത്തിലേക്ക് നയിച്ചതിന് പിന്നില്‍ ഭാര്യ സോന തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍..

വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയതോടെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലും മാറ്റത്തിന്റെ കേളികൊട്ട് ഉയരുന്നു.. ഇത്രയും കാലം സി പി എമ്മിന് മുന്നിൽ പഞ്ച പുച്ഛമടക്കി നിന്ന കണ്ണൂരിലെ പ്രോസിക്യൂഷനും മാറി..

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ

ആഭ്യന്തരമന്ത്രി മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലുള്ള വിജിലൻസ് ഉന്നതതലയോഗം വിജിലൻസ് ആസ്ഥാനത്ത് ....

ബന്ധു നിയമന വിവാദത്തിൽ ഏറെ വെട്ടിലായ മന്ത്രി കെ.ടി.ജലീനെ ന്യായികരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ മകൾ അസ്മ ബീവിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ആ പോസ്റ്റ് സമൂഹ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും ഏറ്റെടുത്തതോടുകൂടി ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്താണ് എന്റെ ഉപ്പ ചെയ്ത തെറ്റ്? എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ് തുടങ്ങിയത്.

തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി മന്ത്രി കെ.ടി.ജലീല്‍ വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഉപ്പയെ അനുകൂലിച്ച് മകൾ എത്തിയത്. നടക്കുന്നത് ഉണ്ടയില്ലാ വെടിയാണെന്നും അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും കെ.ടി.ജലീല്‍ പ്രതികരിച്ചിരുന്നു. മുസ്ലീം വിഭാഗം ഇടതുപക്ഷത്തോട് അടുക്കുന്നതിന്റെ അസഹിഷ്ണുതയാണ് ലീഗിനെന്നും ജലീല്‍ പറഞ്ഞതിന് പിന്നാലെയാണ് മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മകള്‍ അസ്മ ബീവിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.

തന്‍റെ ഉപ്പ ചെയ്ത തെറ്റെന്താണെന്നും അദീപിന്‍റെ നിയമനത്തില്‍ യഥാര്‍ത്ഥ പരാതി രാഷ്ട്രീയ എതിരാളികള്‍ക്കാണോ എന്നും അസ്മ ചോദിക്കുന്നു. അദീപിന്‍റെ നിയമനത്തില്‍ തന്റെ അവസരം നിഷേധിക്കപ്പെട്ടു എന്ന് പറഞ്ഞ് ഒരു ഉദ്യോഗാർത്ഥിയും വന്നിട്ടില്ല. പിന്നെ ഈ നിയമനത്തിൽ പരാതി ജലീലിന്‍റെ രാഷ്ട്രീയ എതിരാളികൾക്ക് മാത്രമാണെന്നും അസ്മ കുറിച്ചു. അതേസമയം മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മകള്‍ അസ്മ ബീവിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ പോസ്റ്റ് അപ്രതീക്ഷമായിരിക്കുകയാണ് .

മന്ത്രി കെ.ടി.ജലീലിന്റെ മകൾ അസ്മയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചതിങ്ങനെ...

ബന്ധു നിയമന വിവാദം:

എന്താണ് എന്റെ ഉപ്പ ചെയ്ത തെറ്റ്? കെടുകാര്യസ്ഥതയിൽ കെട്ടഴിഞ്ഞ് കിടന്ന ഒരു പൊതു മേഖലാ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതോ? എന്താണ് അദീപ് ചെയ്ത തെറ്റ്? മന്ത്രിയുടെ ബന്ധുവായതോ? അദീപിന്റെ നിയമനത്തിൽ ആർക്കാണ് പരാതി? അവസരം നഷ്ടമായവർക്കോ അതോ രാഷ്ട്രീയ എതിരാളികൾക്കോ?

ദശകോടികൾ ക്രയവിക്രയം ചെയ്യുന്ന ഒരു ധനകാര്യ സ്ഥാപനമാണ് എന്റെ ഉപ്പയുടെ വകുപ്പിന് കീഴിലുള്ള കേരളാ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ. ഇവിടേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ ഞങ്ങളുടെ ബന്ധുവായ അദീപിനെ നിയമിച്ചതാണ് വിവാദ ഹേതു.

ഈ വിവാദത്തിലെ million dollar questions ഇവയാണ് :
1. ഈ നിയമനത്തിൽ ആർക്കെങ്കിലും അവസരം നിഷേധിക്കപ്പെട്ടോ?
തന്റെ അവസരം നിഷേധിക്കപ്പെട്ടു എന്ന് പറഞ്ഞ് ഒരു ഉദ്യോഗാർത്ഥിയും വന്നിട്ടില്ല. ഇതൊരു ഡെപ്യൂട്ടേഷൻ നിയമനമാണ്. ഡെപ്യൂട്ടേഷൻ നിയമനമെന്നത് ഗവൺമെന്റ ലോ അല്ലെങ്കിൽ സ്റ്റാറ്റ്യൂട്ടറിബോഡിയിലോ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരാളെ താൽകാലികമായി മറ്റൊരു സ്ഥാപനത്തിൽ നിയമിക്കലാണ്. (അതായത് അദീപിന്റെ ഡെപ്യൂട്ടേഷൻ നിയമനം കാരണം ജോലി അന്വേഷിക്കുന്ന ഒരാളുടെയും ഒരു അവസരവും നഷ്ടമായിട്ടില്ല എന്നർത്ഥം).

2. പിന്നെ ആർക്കാണ് ഈ നിയമനത്തിൽ പരാതി?
ഉപ്പയുടെ രാഷ്ട്രീയ എതിരാളികൾക്ക് മാത്രം.

3. മന്ത്രിയും മന്ത്രി ബന്ധുവും എന്ത് ലാഭമാണ് ഇതിൽ നിന്ന് ഉണ്ടാക്കിയത്?
1,10,000 ത്തോളം ശമ്പളം വാങ്ങുന്ന അദീപ് 86,000 ത്തോളം രൂപക്കാണ് ന്യൂനപക്ഷ കോർപറേഷനിൽ ജോലി ചെയ്യാൻ തയ്യാറായി വന്നത്. ന്യൂനപക്ഷ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സേവിക്കുന്നത് ഒരു ‘ 'സഖാത്താ' യി (charity) കരുതിയ അദീപിന്റെ മനോവികാരം നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുമെന്ന് കരുതുന്നു. അദീപിന് പുണ്യം കിട്ടും എന്നല്ലാതെ സാമ്പത്തിക ലാഭം ഇത് വഴി ലഭിച്ചിട്ടില്ല.
ഒടുവിൽ പരിഹാസവും തേജോവധവും സഹിക്കാതെ അദീപ് ഈ ജനറൽ മാനേജർ പദവി രാജി വെച്ച് സ്വന്തം ഉദ്യോഗത്തിലേക്ക് തിരിച്ച് പോകുകയാണുണ്ടായത്.
ന്യൂനപക്ഷ കോർപ്പറേഷനിൽ ലീഗ് ഭരണകാലത്ത് നടന്ന കെടുകാര്യസ്ഥകളെക്കുറിച്ച് പറയുന്നില്ല. ലീഗ് നിയമിത എംഡിയും മറ്റു പല ലീഗ് നേതാക്കളും ലക്ഷങ്ങൾ ഉദാരമായി വായ്പയെടുത്ത് അവ തിരിച്ചടക്കാതെ ഇരിക്കുകയായിരുന്നു. ഈ വാർത്ത വന്നതിൽ പിന്നെ വായ്പ തിരിച്ചടക്കാൻ മുൻ എം.ഡി അടക്കം പലരും മുന്നോട്ടു വരുന്നു എന്നത് ശുഭസൂചകമാണ്.

തങ്ങളുടെ വാദങ്ങൾക്ക് കാമ്പോ നിയമസാധുതയോ ഇല്ലെന്നറിയുമ്പോൾ ജാള്യത മറക്കാനും ഈ വിവാദം പൊതുജനമധ്യത്തിലിട്ട് ഉപ്പയെ കരിവാരിത്തേക്കാനുമുള്ള യൂത്ത് ലീഗിന്റെ നിക്ഷിപ്ത താൽപര്യം എനിക്ക് മനസ്സിലാക്കാം.
പക്ഷേ യോഗ്യതയുള്ളവരെ കിട്ടാത്ത, യോഗ്യതയുളളവർക്ക് വേണ്ടാത്ത, നിസ്സാരമെന്ന് തോന്നുന്ന ഈ ഡെപ്യൂട്ടേഷൻ നിയമനം ഊതിവീർപ്പിച്ച ചാനൽ ചർച്ചക്കാരുടെ താൽപര്യമെന്താണെന്ന് മനസ്സിലാകുന്നില്ല. പലപ്പോഴും അർധസത്യങ്ങളാണ് അവതരിപ്പിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതും. ലീഗിന്റെ പല പൊള്ളവാദങ്ങളും പ്രൈം ടൈം വാർത്താ വായനക്കാരൻ അപ്പടി ഏറ്റു പാടിയപ്പോഴാണ് ഞാൻ അന്താളിച്ച് പോയത്. ഇവരോടൊക്കെ എന്ത് പറയാനാണ്?
ഒരാരോപണം കിട്ടിയപ്പോൾ വസ്തുതകൾ അന്വോഷിക്കാതെ, കുറച്ച് മെറ്റീരിയൽ കിട്ടിയ സന്തോഷത്തിൽ ട്രോളുകൾ പടച്ചാഘോഷിച്ച ടോളന്മാരെ ഓർത്ത് സഹതപിക്കാനല്ലേ കഴിയൂ?
എതിർ പാർട്ടി ആയിപ്പോയി എന്ന ഒറ്റക്കാരണത്താൽ പരിഹാസ പോസ്റ്റുകളിട്ട
ആദർശപുങ്കവന്മാരായ ജനപ്രതിനിധികളോടെന്ത് പറയാനാണ്?

ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തിൽ നിന്നും സാമ്പത്തികമായി ഉപ്പ ഒന്നും ഉണ്ടാക്കിയിട്ടില്ല. മുതൽക്കൂട്ട് കുറേയേറെ മനുഷ്യരുടെ സ്നേഹവും സൗഹൃദവുമാണ്.
പൊതുപ്രവർത്തനത്തിന് ശേഷം ഉപ്പയുടെ കയ്യിൽ ശമ്പളമൊന്നും മിച്ചം വരാറില്ല. ഉമ്മയുടെ ശമ്പളം കൊണ്ടാണ് വീട്ടു ചെലവുകൾ നടക്കുന്നത്. ജോലി ആയതിൽ പിന്നെ ഞാൻ എപ്പോൾ വിളിക്കുമ്പോഴും ഉപ്പ ആളുകളെ സഹായിക്കാൻ പണം ചോദിച്ച് ‘സുയിപ്പാ’ക്കാറുണ്ട്, ഞാനൊരു പിശുക്കിയാണെന്നു പറഞ്ഞു കളിയാക്കാറുമുണ്ട്.
മക്കൾ പഠനത്തിനും ജോലിക്കുമൊക്കെയായി വീട് വിട്ട് പറന്നപ്പോൾ ഉമ്മയെ തനിച്ചാക്കാതെ ഉപ്പക്ക് കോളേജധ്യാപകന്റെ നല്ല ശമ്പളം പറ്റി സ്വസ്ഥജീവിതം നയിച്ചൂടെയെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സിനിമയിലെ കോമാളിയോ വില്ലനോ ആയ രാഷ്ട്രീയക്കാരനെ മാത്രം കണ്ട് പരിചയിച്ച ഫേസ് ബുക്ക് പുലികൾ വിചാരിക്കും പോലെ സുഖകരമല്ല ഒരു പൊതു പ്രവർത്തകന്റെ ജീവിതം.

എനിക്ക് ഓർമ വച്ച കാലം മുതൽ ഉപ്പ പൊതുപ്രവർത്തകനാണ്. ആൾക്കൂട്ടത്തിലേക്കിറങ്ങിച്ചെന്ന് അവരോടൊത്ത്, അവർക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് ഉപ്പക്കിഷ്ടം.

അത് കൊണ്ട് നിങ്ങൾ ഇനിയും ട്രോളിക്കോളൂ, ചാനൽ ചർച്ചയിൽ പരിഹസിച്ചോളൂ.
പക്ഷേ, മടിയിൽ കനമില്ലാത്തതിനാൽ സർക്കാരാപ്പീസിന്റെ ചുവന്ന നാടയിൽ കുരുങ്ങിയ ഫയൽ തീർപ്പാക്കാനും, മകളുടെ ഫീസിന് പണമില്ലെന്ന് പറഞ്ഞ് വരുന്ന പാവങ്ങൾക്ക് പരിചയക്കാരോട് ശുപാർശ ചെയ്ത് എന്തെങ്കിലും നീക്ക് പോക്ക് ഉണ്ടാക്കി കൊടുക്കാനും തുടങ്ങി രാത്രി പശു കിണറ്റിൽ ചാടിയാൽ സഹായത്തിന് വിളിക്കാനും കെട്ടിയോൻ ഉപദ്രവിക്കുന്നുവെന്ന പരാതി പറയാനും വരെ ഈ നാട്ടിലെ നിസ്സഹായരായ ജനങ്ങൾക്ക് എപ്പോഴും സമീപിപ്പിക്കാവുന്ന ഒരു ജനപ്രതിനിധിയെ ആവശ്യമുണ്ട്. പദവി ഉണ്ടായാലും ഇല്ലെങ്കിലും ഉപ്പ ജനങ്ങൾക്കൊപ്പമുണ്ടാകും.
സത്യം ജയിക്കട്ടെ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (4 minutes ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (30 minutes ago)

TAMIL NADU POLICE വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ പോലീസ്  (58 minutes ago)

KANNUR CPIM പിണറായി വിഴുന്നത് കാത്തിരിക്കുകയാണ്  (1 hour ago)

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

ആഭ്യന്തരമന്ത്രി മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലുള്ള വിജിലൻസ് ഉന്നതതലയോഗം വിജിലൻസ് ആസ്ഥാനത്ത് ....  (3 hours ago)

ആരതിയുടെയും വിവേകിന്റെയും വിവാഹം മുടങ്ങി; വൈരാഗ്യത്തിൽ കൂട്ടുക്കാരിയുമായി ആരതി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു; കെ എസ് യുക്കാർ കത്തിച്ചതെന്ന് വരുത്തി തീർക്കാൻ വ്യാജക്കത്ത്; രണ്ടിനെയും കുടുക്  (3 hours ago)

റഹീം സട കുടഞ്ഞ് എഴുന്നേറ്റു.  (3 hours ago)

ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്; വീടാതെ വിടില്ല ഒരു കണക്കും; ആഞ്ഞടിച്ച് പാലക്കാട് മുൻ എം എൽ എ  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി.... ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്  (3 hours ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസമുണ്ടാകും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമിങ്ങനെ  (3 hours ago)

സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ...  (3 hours ago)

സെൻസെക്‌സ് 37 പോയിന്റ് ഉയർന്ന് 76,526 ലും നിഫ്റ്റി 50 നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം  (4 hours ago)

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ഓവുചാലിലേക്ക്....  (4 hours ago)

സ്വർണത്തിന് നേരിയ കുറവ്.... പവന് 360രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends