ശബരിമലയിൽ ആർഎസ്എസിനെ വരിഞ്ഞുമുറുക്കി പോലീസ്; ശബരിമലയിലേക്കുള്ള എല്ലാ വഴികളും പോലീസിന്റെ കർശന നിരീക്ഷണത്തിൽ; പോലീസിന്റെ നിരീക്ഷണത്തിലുള്ളത് ആയിര കണക്കിന് ആർ എസ് എസ് പ്രവർത്തകർ
ശബരിമലയിലേക്കുള്ള എല്ലാ വഴികളും പോലീസിന്റെ കർശന നിരീക്ഷണത്തിൽ. വൻതോതിൽ ആർ. എസ് എസുകാർ ശബരിമലയിലേക്ക് വരുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ നീക്കം. പോലീസിന്റെ എല്ലാ സായുധ വിഭാഗങ്ങളും ശബരിമലയിലേക്കുള്ള ഇടവഴികൾ പോലും കീഴടക്കി കഴിഞ്ഞു. ശബരിമലയിലേക്ക് തിരിച്ച കൊല്ലം, തിരുവനതപുരം സ്വദേശികളായ എട്ടംഗ ആർ എസ് എസ് സംഘത്തെ പിടികൂടിയത് ഇപ്രകാരമാണ്.
ആയിര കണക്കിന് ആർ എസ് എസ് പ്രവർത്തകരാണ് പോലീസിന്റെ നിരീക്ഷണത്തിലുള്ളത് . ആർ എസ് എസ് നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും ഫോണുകൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. അവർ ദൈനംദിനം ചെയ്യുന്ന കാര്യങ്ങളെല്ലാം പോലീസ് നിരീക്ഷണ വിധേയമാക്കുന്നു. ശബരിമലയിൽ വഴുതടയിക്കുന്ന സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.
ആർ എസ് എസ് പ്രവർത്തകരുടെ വിശദാംശങ്ങൾ പൂർണമായും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആർ എസ് എസുകാർക്ക് പോലുമറിയാത്ത കാര്യങ്ങളാണ് അവരെ കുറിച്ച് പോലീസിന് അറിയാവുന്നത്. ആരെല്ലാം പരസ്പരം സഹായിക്കുന്നു എന്നതിന്റെ വിശദാംശങ്ങളും പോലീസിനറിയാം. എന്നാൽ ആരെയും ഉപദ്രവിക്കാൻ പോലീസ് തയ്യാറല്ല. പകരം ശബരി മലയിൽ വിഷയമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണമെന്ന് കർശന നിർദ്ദേശം നൽകും. അപ്രകാരം പറഞ്ഞയക്കുന്നവർ വീണ്ടും നിരീക്ഷണ വിധേയമാകുന്നു. തുടർന്നും വിഷയത്തിൽ ഏർപ്പെടുകയാണെങ്കിൽ അവരെ വെറുതെ വിടാൻ പോലീസ് തയ്യാറല്ല.
കഴിഞ്ഞ ദിവസം വലിയ നടപ്പന്തലിൽ നടന്നത് ആർ എസ് എസ് കലാപമാണെന്ന് പോലീസ് പറയുന്നു. ശബരിമലയിലെത്തുന്ന സാധാരണ ഭക്തർ ശരണം വിളിച്ച് വിവാദമുണ്ടാക്കില്ലെന്ന് തന്നെയാണ് പോലീസ് കരുതുന്നത്. നിലയ്ക്കലിൽ നിന്നും രാത്രികാലങ്ങളിൽ പമ്പയിലേക്കുള്ള ബസ് സർവീസുകൾ നിർത്തി വയ്ക്കുന്നത് ആർ എസ് എസ് പ്രവർത്തകർ ഫമ്പയിലെത്താതിരിക്കാനാണ്. ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയം ചർച്ചയിലില്ല. സ്ത്രീകളാരും ശബരിമലയിലെക്ക് വരുന്നില്ലെന്ന പൊതുവായ അറിവാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
എന്നാൽ പോലീസിന് യുവതികളിൽ നിന്നും ഇപ്പോഴും അപേക്ഷകൾ ലഭിക്കുന്നുണ്ട്. എന്നാൽ യുവതികളെ പ്രവേശിപ്പിക്കാൻ പോലീസ് ഒരുക്കമല്ല. കലാപം ഉണ്ടാക്കാൻ തങ്ങൾ തയ്യാറല്ലെന്നാണ് പോലീസ് പറയുന്നത്. ശബരിമല പ്രവേശനം സംബന്ധിച്ച് അപേക്ഷകൾ ലഭിക്കുമ്പോൾ തന്നെ അപേക്ഷ നൽകിയത് ആരാണെന്ന് പോലീസ് ലോക്കൽ സ്റ്റേഷൻ വഴി അന്വേഷണം നടത്തും. ഒരിക്കലും സാധാരണക്കാരായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു അപേക്ഷ നൽകില്ലെന്ന് പോലീസ് കരുതുന്നു. അത്തരമാളുകൾ ഏതെങ്കിലും കേസിൽ പ്രതിയാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിച്ച് പിന്തിരിപ്പിക്കും.
ഇക്കുറി ശബരിമലയിൽ കലാപം ഉണ്ടാകില്ലെന്ന് തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. അതിനുള്ള മുന്നൊരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ശബരിമലയിലുള്ള പതിനായിരകണക്കിന് പോലീസുകാരെ പോലെ ശബരിമലയിൽ കലാപത്തിനു ശ്രമിക്കുന്ന ആർ എസ് എസുകാരെ തിരിച്ചറിയാൻ പതിനായിരകണക്കിന് പോലീസുകാരെ ശബരിമലക്ക് പുറത്തും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ സന്നിധാനത്തെത്തി വിഷയമുണ്ടാക്കിയവരുടെ വീടുകൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. അവർ വീട്ടിലില്ലെങ്കിൽ എവിടെയാണ് ഉള്ളതെന്ന് പോലീസ് കൃത്യമായും അന്വേഷിക്കുന്നുണ്ട്. കലാപകാരികളായ നേതാക്കളെ നേരിടാൻ തന്നെയാണ് പോലീസിന്റെ ശ്രമം.
വരും ദിവസങ്ങളിൽ ശബരിമല ശാന്തമാകുമെന്ന് തന്നെയാണ് പോലീസ് കരുതുന്നത്. അതിന് കലാപത്തിനു ശ്രമിക്കുന്ന നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യണം. ഇതിന് ആർ എസ് എസുകാരിൽ നിന്നും സഹായം ലഭിക്കുന്നുണ്ടോ എന്ന സംശയവും നേതൃത്വത്തിനുണ്ട്. ഇല്ലെങ്കിൽ ഇത്രയും വ്യക്തമായ വിവരങ്ങൾ പോലീസിന് എങ്ങനെ ലഭിക്കുമെന്നാണ് പ്രവർത്തകർ ചിന്തിക്കുന്നത്.
https://www.facebook.com/Malayalivartha