വിരിവച്ചിരുന്നോളൂ, പക്ഷേ ഉറങ്ങരുത്; നടപ്പന്തലില്‍ വിരിവച്ച കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരെ അര്‍ദ്ധരാത്രി ലാത്തികൊണ്ട് കുത്തിപൊക്കി എഴുന്നേല്‍പ്പിച്ച് വിട്ട് പോലീസ് നടപടി
നടപ്പന്തലില്‍ വിരിവച്ച കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരെ അര്‍ദ്ധരാത്രി ലാത്തികൊണ്ട് കുത്തിപൊക്കി എഴുന്നേല്‍പ്പിച്ച് വിട്ട് പോലീസ്. നെയ്യഭിഷേകം നടത്തുന്നതിന് സന്നിധാനത്ത് തങ്ങിയ തീര്‍ത്ഥാടകരോടായിരുന്നു പോലീസിന്റെ നടപടി. ഇതിനെതിരെ ചില ഭക്തര്‍ പ്രതികരിച്ചതോടെ പൊലീസ് നിലപാട് മാറ്റി വിരിവച്ചിരുന്നോളൂ, പക്ഷേ ഉറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചു.
ശബരിമലയുടെ തീര്‍ത്ഥാടന ചരിത്രം മുതല്‍ തീര്‍ത്ഥാടകര്‍ വിരിവച്ചുവരുന്ന സ്ഥലമാണിവിടം. വലിയ നടപ്പന്തലും പതിനെട്ടാംപടിയുടെ സമീപപ്രദേശങ്ങളും പൊലീസ് വടം കെട്ടി തിരിച്ചിട്ടതോടെ വിരിവയ്ക്കാന്‍ ഇടമില്ലാതെ തീര്‍ത്ഥാടകര്‍ വലയുന്നതിനിടെയാണ് ഇങ്ങനെ ഒരു നടപടി.
മല കയറി തളര്‍ന്ന് മുറികളില്‍ വിശ്രമിച്ച തീര്‍ത്ഥാടകരോടും പോലീസ് നിലപാട് കർശനമാക്കുന്നു . പ്രതിഷേധക്കാര്‍ ഉണ്ടോയെന്നറിയാന്‍ ഉറങ്ങുന്നവരെ അര്‍ദ്ധരാത്രിയില്‍ കതകു തട്ടി ഉണര്‍ത്തിയതായും ആരോപണം ഉയരുന്നു . പുലര്‍ച്ചെ 3ന് നട തുറക്കുമ്ബോള്‍ നെയ്യഭിഷേകം നടത്തുന്നതിനായി തങ്ങിയവരായിരുന്നു ഇവരില്‍ അധികവും. ഇവരെയാണ് ഉറക്കത്തില്‍ പോലീസ് ശല്യപ്പെടുത്തി വിവരങ്ങള്‍ തിരക്കിയത്.
https://www.facebook.com/Malayalivartha