പൊലീസ് കസ്റ്റഡിയില്‍ അപായപ്പെടുത്താൻ ശ്രമം; ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ റിമാന്‍ഡിലായ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട കോടതിയില്‍ നാളെ വാദം നടക്കും

പൊലീസ് കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. ഇന്നലെ രാത്രി കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചുവെന്നും ശക്തമായി പ്രതികരിച്ചത് കൊണ്ടാണ് ആ യാത്ര നടക്കാതെ പോയതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. തനിക്ക് കടുത്ത ആര്യോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. കൊട്ടാരക്കരയിലെത്തിച്ച സുരേന്ദ്രനെ വൈകിട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.
ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ റിമാന്‍ഡിലായ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട കോടതിയില്‍ നാളെ വാദം നടക്കും. സന്നിധാനത്ത് വെച്ച് സ്ത്രയെ ആക്രമിച്ച കേസിലാണ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. ഇതേ കേസില്‍ മുമ്ബ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെയുള്ളത്. കേസില്‍ 13ാം പ്രതിയാണ് അദ്ദേഹം.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തൃശൂര്‍ ജയിലില്‍ നിന്ന് കെ സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലേക്ക് കൊണ്ടുപോയത്. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്‍റെ ആവശ്യം പരിഗണിച്ച് ഇന്ന് വൈകുന്നേരം അവിടേക്ക് മാറ്റും.
https://www.facebook.com/Malayalivartha

























