അടുത്ത അങ്കം രാഷ്ട്രീയത്തിൽ ; കോൺഗ്രസിൽ ചെന്നു കയറാൻ കഴിയാത്ത സാഹചര്യം; കണ്ണന്താനത്തിനും സെൻ കുമാറിനും പിന്നാലെ ഡി ജി പി ജേക്കബ് തോമസും ബിജെപിയിലേക്ക്

കണ്ണന്താനത്തിനും സെൻ കുമാറിനും പിന്നാലെ ഡി ജി പി ജേക്കബ് തോമസും ബി ജെ പിയിലേക്ക്. തനിക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ ജോലി ഉപേക്ഷിക്കാനും രാഷ്ട്രീയത്തിൽ സജീവമാകാനും ജേക്കബ് തോമസ് തീരുമാനിച്ചതായി അറിയുന്നു.
ജേക്കബ് തോമസിന്റെ അടുത്ത ബന്ധുവായ എം എൽ എ പി.സി. ജോർജ് വഴിയാണ് അദ്ദേഹം ബി ജെ പിയിലേക്ക് ചരടു വലിച്ചത്. പി.സി. ജോർജ് ഇപ്പോൾ ഏതാണ്ട് എൻ ഡി എ മുന്നണിയുടെ ഭാഗമാണ്. പി.സി. തോമസും ഇതേ മുന്നണിയിലാണ്.
ജേക്കബ് തോമസ് അടുത്ത ദിവസങ്ങളിൽ ശബരിമല സന്ദർശിച്ചത് വാർത്തയായിരുന്നു. ഇക്കാര്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശബരിമലയിൽ മാധ്യമപ്രവർത്തകരെ കണ്ട ജേക്കബ് തോമസ് പിണറായിയെയും സർക്കാരിനെയും പരസ്യമായി വിമർശിച്ചിരുന്നു.
ജേക്കബ് തോമസിന് നേരത്തെ രാഷ്ട്രീയത്തിലിറങ്ങാൻ പദധതിയുണ്ടായിരുന്നു. എന്നാൽ പറ്റിയ അവസരം ലഭിക്കാത്തതായിരുന്നു കാരണം. കോൺഗ്രസിൽ അദ്ദേഹത്തിന് ചെന്നു കയറാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. കെ.എം മാണിക്കും കെ ബാബുവിനുമെതിരെ കേസെടുത്തതും കോൺഗ്രസ് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയതും ജേക്കബ് തോമസാണ്.
ജേക്കബ് തോമസ് പിണറായിയുടെ വിശ്വസ്തനായിരുന്നു. ഇടതു ഭരണത്തിന്റെ മധുവിധു കാലത്ത് ജേക്കബ് തോമസിനെ താരമാക്കിയാണ് പിണറായി മുന്നോട്ടുനീങ്ങിയത്. ആ കട്ടിൽ കണ്ട് പനിക്കേണ്ടെന്ന പിണറായിയുടെ നിയമസഭാ ഡയലോഗ് കേരളം ഇപ്പോഴും മറന്നിട്ടില്ല. ജേക്കബ് തോമസിനെ വിജിലൻസിൽ നിന്നും മാറ്റില്ലെന്ന് പറയാനാണ് പിണറായി ഇത്തരമൊരു ഉപമ ഉപയോഗിച്ചത്. എന്നാൽ തനിക്ക് സംഭവിച്ചത് അബദ്ധമാണെന്ന് പിണറായി വൈകാതെ മനസിലാക്കി. തോളിൽ കയറിയിരുന്ന് ജേക്കബ് തോമസ് കടിച്ചപ്പോഴായിരുന്നു ഇത്. അന്ന് മന്ത്രിയായിരുന്ന ഇപി. ജയരാജനെതിരെ ജേക്കബ് തോമസ് കേസെടുക്കുമെന്ന് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി. അതോടെ പിണറായിയും ജേക്കബും തെറ്റി. പിന്നീട് ജേക്കബ് തോമസിന് കേസുകളുടെ ഘോഷയാത്രയായിരുന്നു
തുറമുഖ ഡയറക്ടർ ആയിരിക്കെ ഡ്രജിംഗ് ഉപകരണങ്ങൾ വാങ്ങിയതിൽ ഏഴു കോടിയുടെ ക്രമക്കേട് ഉണ്ടെന്ന ആരോപണമാണ് അന്വേഷിക്കാൻ സർക്കാർ ഉത്തരവായത് ശബരിമലയിൽ പോയി പിണറായി വിജയനെ കുത്തിയിളക്കിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന് പണി കിട്ടിയത്. മലയിറങ്ങിയപ്പോൾ തന്നെ പണി പാഴ്സലായി വന്നു. സർക്കാർ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇപ്പോൾ സസ്പെൻഷനിലാണ് ഈ ഉദ്യോഗസ്ഥൻ.
കർണാടകത്തിലെ ഭൂമി കൈയേറ്റം ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമുള്ള ധാരാളം കേസുകൾ ജേക്കബ് തോമസിന് പരിഹരിക്കാനുണ്ട്. അതിനാൽ ബി ജെ പി യുടെ സഹായം കൂടിയേ തീരൂ. പി.സി. ജോർജിനെ വരെ കൂടെ കൂട്ടിയ ബിജെപിക്ക് ജേക്കബ് തോമസ് പൊന്നാണ്. മുത്താണ്.
https://www.facebook.com/Malayalivartha

























