അധ്യാപകർക്ക് സസ്‌പെൻഷൻ; കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ

കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. ക്ലാസിൽ പരീക്ഷ ഡ്യൂട്ടിക്കുണ്ടായിരുന്ന അധ്യാപിക നിഷ, പരീക്ഷ നടത്തിപ്പ് സ്‌കോഡിലെ അംഗങ്ങളായിരുന്ന സജിമോൻ, ലില്ലി എന്നിവരെയാണ് അന്വേഷണ വിധേയമായി. സസ്‌പെൻറ്റ് ചെയ്തത്. ആരോപണ വിധേയരായ അധ്യാപകരെ സസ്പെൻറ്റ് ചെയ്‌താൽ മാത്രമേ കോളേജ് പ്രവത്തനം ആരംഭിക്കാൻ അനുവദിക്കുള്ളു എന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ.
സ്വയം ഭരണ പദവിയുള്ള കൊല്ലം ഫാത്തിമ മാതാ കോളേജ് ഒന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ രാഖി കൃഷ്ണ കഴിഞ്ഞ ബുധനാഴ്ചയാണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കോപ്പിയടിക്കാൻ ശ്രമിച്ചു എന്നൊരോപിച്ചു പരീക്ഷാ ചുമതലയുള്ള അധ്യാപിക രാഖിയെ പരീക്ഷ ഹാളിൽ നിന്ന് പുറത്താക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്റ്റാഫ് റൂമിൽ കൊണ്ടു ചെന്ന് രാഖിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരീക്ഷയിൽ നിന്ന് ഡി ബാർ ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും രാഖിയുടെ സഹപാഠികൾ പറഞ്ഞിരുന്നു. അധ്യാപകർ രാഖിയുടെ അച്ഛനെ ഫോണിൽ വിളിച്ചു രാഖിയെ കുറിച്ച് മോശമായി സംസാരിച്ചിരുന്നുവെന്നും ഇതെല്ലാം സഹിക്കാതെയാണ് രാഖി ആത്മഹത്യ ചെയ്തതെന്ന് അവർ ആരോപിച്ചു രാഖിയുടെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.
മകളുടെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഖിയുടെ പിതാവ് രാധാകൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥിനിയായിരുന്ന രാഖി കൃഷ്ണയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് ആരോപിക്കുന്നു. മകളുടെ മരണത്തിനു ശേഷം കോളേജധികൃതരോ അധ്യാപകരോ ഒരിക്കൽ പോലും രാഖിയുടെ കുടുംബത്തോട് സംസാരിക്കാൻ മനസ്സ് കാണിച്ചിട്ടില്ലെന്നും മകളുടെ സംസ്കാര ചടങ്ങിന് പോലും കോളേജിനെ പ്രതിനിധീകരിച്ചു ആരും പങ്കെടുത്തില്ല എന്നും രാധാകൃഷ്ണൻ പറയുന്നു. പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങി ജയിച്ച തന്റെ മകൾ ഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന ആരോപണം സത്യമല്ലെന്നാണ് പിതാവിന്റെ വാദം.
https://www.facebook.com/Malayalivartha


























