പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്ള

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള.
നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽ നിർമാണശാല നിർമ്മിക്കുന്ന ഐ എൻ എസ് വിക്രാന്ത് രണ്ടുവർഷത്തിനകം നീറ്റിലിറക്കാൻ കഴിയുമെന്നും, 27 കപ്പലുകളും മുങ്ങിക്കപ്പലുകളും നിർമ്മാണഘട്ടത്തിലാണ്. ഇവ കൂടി എത്തുന്നതോടെ ഏത് അടിയന്തിര സാഹചര്യവും നേരിടാനുള്ള കരുത്ത് സേനയ്ക്ക് കൈവരുമെന്നും അദ്ദേഹം നാവിക ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിൻറെ പരിഗണനയിലുള്ള ഷിപ്പിംഗ് കോറിഡോർ സംബന്ധിച്ച് ദക്ഷിണ നാവികസേനാ പ്രത്യേകിച്ച് നിർദേശങ്ങൾ ഒന്നും വച്ചിട്ടില്ലെന്നും എന്നാൽ ചില നിയന്ത്രണങ്ങളും അച്ചടക്കവും ഉള്ളത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ നാവിക ആസ്‌ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം എന്നാൽ മത്സ്യബന്ധന തൊഴിലാളികളെ കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
നിരവധി വിദേശ കപ്പലുകളാണ് പരിശീലനത്തിനായി ദക്ഷിണ നാവിക സേനയെ സമീപിക്കുന്നത്. സൗഹൃദ രാജ്യങ്ങളുമായി ഇത് സംബന്ധിച്ച് ഒട്ടേറെ ധാരണകളും കരാറുകളും നിലവിലുണ്ട്. മികച്ച പരിശീലനത്തിനുള്ള ഒരു മേഖല കേന്ദ്രമാക്കി കൊച്ചിയിലെ ദക്ഷിണ നാവിക ആസ്‌ഥാനത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പരിശീലന കപ്പലുകൾ സേനയ്ക്ക് ആവശ്യമാണെന്നും ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ഏറെ വൈകാതെ പരിശീലന കപ്പലുകൾക്ക് ഓർഡർ നൽകാൻ കഴിയുമെന്നും ദക്ഷിണ നാവിക സേനാ മേധാവി പറഞ്ഞു.
മത്സ്യബന്ധന നൗകകളിൽ ട്രാൻസ്പോണ്ടറുകൾ നിർബന്ധമായും ഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാത പിന്തുടർന്ന് ദേശീയതലത്തിൽ തന്നെ ഇത് നടപ്പാക്കണം. ഓഖി ദുരന്തമുണ്ടായപ്പോൾ മത്സ്യബന്ധനത്തിന് പോയവരുടെ എണ്ണം പോലും ലഭ്യമായിരുന്നില്ല. ട്രാൻസ്പോണ്ടറുകൾ ഘടിപ്പിക്കുന്നതോടെ ഇത്തരമൊരു സാഹചര്യം ഒഴിവാകുമെന്ന് മാത്രമല്ല കടൽക്കൊള്ളക്കാരുടെ ആക്രമണം, അസാധാരണ സാഹചര്യങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് തുടങ്ങിയവ ലഭ്യമാക്കാനാവുമെന്നുംഎ. കെ ചാവ്‌ള ചൂണ്ടിക്കാട്ടി. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന.
ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആർക്കും കൊടുത്തിട്ടില്ലെന്നും ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്ള വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് പരിശീലനത്തിന്‍റെ ഭാഗമാണെന്നും അനിൽ കുമാർ ചാവ്ള കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ പ്രവര്‍ത്തനം പരിശീലനത്തിന്റെ ഭാഗമാണെന്നും അതിന് ചെലവായ തുക തിട്ടപ്പെടുത്തിയിട്ട് പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 91 ടീമുകളെയാണ് പ്രളയ രക്ഷ പ്രവർത്തനത്തിനായി ദക്ഷിണ നാവികസേനാ നിയോഗി ച്ചത്. പതിനേഴായിരത്തില്പരം ആളുകളെ രക്ഷപ്പെടുത്താൻ സേനയ്ക്കായി. ഇരുപത് ദിവസം നീളുന്ന ഓപ്പറേഷനാണ് പ്രളയ ദുരന്തത്തിൽ സേന നടത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മാത്രം 54 ലേറെ രക്ഷ ദൗത്യങ്ങളാണ് സേന നടത്തിയത്. 191 ഓഫീസർമാരും 234 നാവികരുമുള്ള ദക്ഷിണ നാവിക കമാൻഡൻറ് നാവികസേനയുടെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്. പതിനെട്ടോളം വിദേശ യുദ്ധക്കപ്പലുകൾക്ക് ദക്ഷിണ നാവികസേനാ പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മാത്രം 54 ലേറെ രക്ഷ ദൗത്യങ്ങളാണ് സേന നടത്തിയത്. 191 ഓഫീസർമാരും 234 നാവികരുമുള്ള ദക്ഷിണ നാവിക കമാൻഡൻറ് നാവികസേനയുടെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്.
പതിനെട്ടോളം വിദേശ യുദ്ധക്കപ്പലുകൾക്ക് ദക്ഷിണ നാവികസേനാ പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 91 ടീമുകളെയാണ് പ്രളയ രക്ഷ പ്രവർത്തനത്തിനായി ദക്ഷിണ നാവികസേനാ നിയോഹിച്ചത്. പതിനേഴായിരത്തില്പരം ആളുകളെ രക്ഷപ്പെടുത്താൻ സേനയ്ക്കായി. ഇരുപത് ദിവസം നീളുന്ന ഓപ്പറേഷനാണ് പ്രളയ ദുരന്തത്തിൽ സേന നടത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മാത്രം 54 ലേറെ രക്ഷ ദൗത്യങ്ങളാണ് സേന നടത്തിയത്.
191 ഓഫീസർമാരും 234 നാവികരുമുള്ള ദക്ഷിണ നാവിക കമാൻഡൻറ് നാവികസേനയുടെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്. പതിനെട്ടോളം വിദേശ യുദ്ധക്കപ്പലുകൾക്ക് ദക്ഷിണ നാവികസേനാ പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെയും ലക്ഷദ്വീപിലെയും സുരക്ഷയ്ക്കായി ഏത് സമയവും സേന തയാറാണെന്നും രക്ഷാ ദൗത്യങ്ങൾക്ക് സേന പൂർണ സജ്ജമാണെന്നും എ. കെ ചാവ്‌ള പറഞ്ഞു. സേനയുടെ കരുത്തും ശക്തിയും വിളിച്ചറിയിക്കുന്ന തരത്തിലാകും ഇന്നത്തെ നാവിക ദിനാചരണമെന്നും ദക്ഷിണ നാവികസേനാ മേധാവി പറഞ്ഞു. ചീഫ് ഓഫ് സ്റ്റാഫ് ആർ, ജെ നട്കർണി, ഡിഫൻസ് പി. ആർ ഓ ശ്രീധർ വാര്യർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























