ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍. ജലന്ധറിലെ ഒരു സര്‍ദാര്‍ജിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലാണെന്നാണ് വിവരം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞ നിലയിലാണ്.
പ്ലേറ്റ്‌ലെറ്റ് കൗണ്ട് 20,000 ആയി കുറഞ്ഞതായാണ് വിവരം. കൗണ്ട് ഉയരുന്നതിനുള്ള ചികിത്സ നല്‍കുകയാണ്. സന്ദര്‍ശകരെ ആരെയും അനുവദിക്കുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അപകടനില തരണം ചെയ്തുവെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പനി ബാധിച്ച് ചില വൈദികരും ഇവിടെ ചികിത്സയിലുണ്ട്.
ജലന്ധര്‍ രൂപതയ്ക്കുള്ളില്‍ പല ക്രൈസ്തവ സന്യാസ സഭകള്‍ക്കും ആശുപത്രികള്‍ ഉണ്ടെങ്കിലും ബിഷപ്പ് ഫ്രാങ്കോയും അടുപ്പക്കാരും ജ്യോതി നഗറിലെ ഈ സ്വകാര്യ വ്യക്തിയുടെ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോയ്ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ ശനിയാഴ്ചകളില്‍ വൈക്കം ഡി.വൈ.എസ്.പി ഓഫീസില്‍ എത്തി ഒപ്പുവയ്‌ക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha


























